ക്യാപ്റ്റനെ ഉപദേശിച്ച കാംബ്ലിയെ നോവിച്ച് ട്രോള്‍ കൂരമ്പുകള്‍

ലീഡ്‌സ് ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ വിരാട് കോഹ്ലിയെ ഉപദേശിച്ചും ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചും ചിലരൊക്കെ രംഗത്തു വന്നിരുന്നു. മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിനോദ് കാംബ്ലിയും വിരാടിനോട് ചിലത് പറഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയ കാംബ്ലിയെ എടുത്തിട്ടങ്ങ് അലക്കി.

താന്‍ ക്യാപ്റ്റനായിരുന്നാല്‍ ചെയ്യുന്ന കാര്യങ്ങളാണ് കാംബ്ലി കോഹ്ലിയോട് ഉപദേശ രൂപേണ പറഞ്ഞത്. ”അജിന്‍ക്യ രഹാനെയ്ക്ക് വിശ്രമം നല്‍കേണ്ട സമയമാണിത്. എന്നിട്ട് സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തണം. നാല് ഫാസ്റ്റ് ബൗളര്‍മാരെ കളിപ്പിക്കുന്നതിനു പകരം അശ്വിന് അവസരം നല്‍കണം. ഞാനായിരുന്നു ക്യാപ്റ്റനെങ്കില്‍ മധ്യനിരയെപറ്റി ഒരോ കളിക്കാരനോടും സംസാരിക്കുകയും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്യുമായിരുന്നു”-എന്നാണ് കാംബ്ലി ട്വീറ്റ് ചെയ്തത്.

ഇത് അപമാനകരമാണ് മുംബൈ ലോബി. ഇന്ത്യ തോറ്റതു ശരി തന്നെ. പക്ഷപാതം നമുക്ക് മാറ്റിവെയ്ക്കാം. സൂര്യകുമാര്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു. എന്നാല്‍ മായങ്കും വിഹാരിയും അവസരം കാത്തിരിപ്പുണ്ട്. സൂര്യകുമാറിനെ ലോക കപ്പില്‍ നാലാം നമ്പറില്‍ കളിപ്പിക്കണമെന്ന് പറയുന്ന ഒരാളില്‍ നിന്നാണ് ഈ അഭിപ്രായം വന്നതെന്ന് ഓര്‍ക്കണം. നിഷ്പക്ഷനാകൂ.. ഇന്ത്യയാണ് ആദ്യം. മുംബൈ രണ്ടാമതാണ് മിസ്റ്റര്‍ കാംബ്ലി എന്നായിരുന്നു ട്വിറ്ററില്‍ വന്ന ഒരു മറുപടി.

നിങ്ങള്‍ ട്വിറ്റര്‍ വിട്ടുപോകേണ്ട സമയമായി കാംബ്ലി. സൂര്യകുമാര്‍ വിക്കറ്റ് കീപ്പര്‍ക്കോ സ്ലിപ്പിലോ ക്യാച്ച് നല്‍കിയാല്‍ നിങ്ങള്‍ ശ്രേയസ് അയ്യറെ പകരം കളിപ്പിക്കുമോ എന്നായിരുന്നു ഒരു ക്രിക്കറ്റ് ആരാധകന്റെ ചോദ്യം. കഴിഞ്ഞ രണ്ടു വര്‍ഷമായി രഹാനെയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നും താരത്തെ മാറ്റേണ്ട കാര്യമില്ലെന്നും നാല് പേസര്‍മാരെ കളിപ്പിക്കേണ്ടതുണ്ടെന്നും കാംബ്ലിക്ക് മറുപടി നല്‍കിയവരുമുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക