കോഹ്‌ലിക്കും ധോണിക്കും രോഹിത്തിനും മുകളിൽ ജയ് ഷാ, ശക്തരായ 100 ഇന്ത്യക്കാരുടെ പട്ടികയിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ മുന്നിൽ; ലിസ്റ്റ് കണ്ട് ആരാധകർക്ക് ഞെട്ടൽ

2024-ലെ ഇന്ത്യൻ എക്‌സ്‌പ്രസിൻ്റെ “ഏറ്റവും ശക്തരായ 100 ഇന്ത്യക്കാരുടെ” പട്ടികയിൽ സ്റ്റാർ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, എംഎസ് ധോണി, രോഹിത് ശർമ്മ എന്നിവർക്ക് മുകളിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ സ്ഥാനം നേടി. ഷാ 35-ാം സ്ഥാനത്താണ്. കോലി 38-ാം സ്ഥാനത്താണ്. അതേസമയം മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണി 58-ാം സ്ഥാനത്തും നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ഒന്നാം 68 ആം സ്ഥാനത്തുമാണ്.

ഷായുടെ ഭരണകാലത്ത്, 2023-ൽ ബിസിസിഐ വനിതാ പ്രീമിയർ ലീഗ് ആരംഭിച്ചു. ശേഷം ഈ വര്ഷം ഇന്ത്യ വിജയകരമായി ലോകകപ്പ് നടത്തി. കാഴ്ചക്കാരുടെ എണ്ണവും മുൻകാല റെക്കോർഡുകൾ തകർത്തതിനാൽ ഇവൻ്റ് വൻ വിജയമായിരുന്നു. 128 വർഷത്തിന് ശേഷം ഒളിമ്പിക്സിലേക്ക് ക്രിക്കറ്റിൻ്റെ തിരിച്ചുവരവ് സുഗമമാക്കുന്നതിലും ഷാ ഒരു പ്രധാന പങ്ക് വഹിച്ചു (2028 ൽ ലോസ് ഏഞ്ചൽസിൽ കളിക്കുന്ന വിവിധ കായിക ഇനങ്ങളിൽ ക്രിക്കറ്റും ഉൾപ്പെടുന്നു). “ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തനായ മനുഷ്യൻ” എന്നാണ് 35- ആം സ്ഥാനത്ത് എത്തിയ ഷായെ ഇന്ത്യൻ എക്‌സ്പ്രസ് വിശേഷിപ്പിച്ചത്.

“ഇതിനകം തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മേധാവി, അദ്ദേഹം ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനാകാനുള്ള ഒരുക്കത്തിലാണ്. ഐസിസിയുടെ വരുമാനത്തിൽ ബിസിസിഐയുടെ വിഹിതം ഏകദേശം ഇരട്ടിയാക്കുന്നതിൽ ഷാ വലിയ പങ്കുവഹിച്ചു – 22.8 ശതമാനത്തിൽ നിന്ന് 38.5 ശതമാനമായി. ഇതിനർത്ഥം ബിസിസിഐക്ക് ഇപ്പോൾ അന്താരാഷ്ട്ര ബോഡിയിൽ നിന്ന് പ്രതിവർഷം 231 മില്യൺ ഡോളർ ലഭിക്കും. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിൽ ഷാ എടുത്ത നിലപാടുകൾക്ക് കൈ അടിക്കാതിരിക്കാൻ പറ്റില്ല. ഒരുകാലത്ത് തീവ്രമായ അധികാരത്തർക്കങ്ങൾക്കും വിഭാഗീയതയ്ക്കും പേരുകേട്ട ബിസിസിഐയുടെ മേൽ ഷായ്ക്ക് അഭൂതപൂർവമായ നിയന്ത്രണമുണ്ട്,” എക്സ്പ്രസ് കൂട്ടിച്ചേർത്തു.

38-ാം സ്ഥാനത്തുള്ള കോലി കായികതാരങ്ങളിൽ ഏറ്റവും ഉയർന്ന റാങ്കിലാണ്. എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് മുൻ ഇന്ത്യൻ നായകൻ. “അദ്ദേഹം ഇപ്പോൾ ഇന്ത്യൻ ക്യാപ്റ്റനോ പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നയാളോ അല്ല, എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയെക്കാൾ വലിയ പേര് ഇല്ല,” എക്സ്പ്രസ് പറഞ്ഞു.

കൂടാതെ ധോണി, രോഹിത് എന്നിവരും മികച്ചവർ ആണെന്നും അതിനാലാണ് അവർക്ക് ഇടം നൽകിയതെന്നും പറയുന്നു.

Latest Stories

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്