ഒരു ടീമിനും സ്വന്തം തട്ടകത്തില്‍ അവരെ തോല്‍പ്പിക്കാനാവില്ല; സത്യം മനസിലാക്കി റമീസ് രാജ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയതിന് പിന്നാലെ ടീം ഇന്ത്യയെ പ്രശംസിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ മേധാവി റമീസ് രാജ. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നും രണ്ടും ടെസ്റ്റുകളില്‍ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. ആദ്യ ടെസ്റ്റില്‍ ഇന്നിങ്സിനും 132 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റിനുമാണ് ആതിഥേയര്‍ വിജയിച്ചത്. രണ്ടാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് കൂടുതല്‍ അടുത്തു.

രണ്ട് ടെസ്റ്റുകളിലെയും ടീം ഇന്ത്യയുടെ പ്രകടനത്തില്‍ രാജ വളരെയധികം മതിപ്പുളവാക്കി. ഒരു ടീമിനും സ്വന്തം തട്ടകത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കുക അസാധ്യമാണെന്ന് മുന്‍ പാകിസ്ഥാന്‍ നായകന്‍ തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കവെ അവകാശപ്പെട്ടു. പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലുള്ള ടീം വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി രാജ ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിലെ മികച്ച ബൗളിംഗ് പ്രകടനത്തിന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ അഭിനന്ദിക്കാനും മറന്നില്ല.

ഡല്‍ഹി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ നിര്‍ണായക പ്രകടനം നടത്തിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലിനെയും രാജ അഭിനന്ദിച്ചു. 115 പന്തില്‍ 74 റണ്‍സെടുത്ത അക്‌സര്‍ ഇന്ത്യയുടെ ടോപ് സ്‌കോററായി. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരായ ‘വിനാശകരമായ’ ബാറ്റിംഗ് പ്രകടനത്തിന് രാജ സന്ദര്‍ശകരെ വിമര്‍ശിച്ചു. ടെസ്റ്റില്‍ ഉടനീളം കമ്മിന്‍സിന്റെ നേതൃത്വത്തിലുള്ള ടീം തെറ്റായ ഷോട്ടുകളാണ് കളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയ മാനസികമായി ശക്തരായിരുന്നില്ല. അതാണ് അവരില്‍ സാങ്കേതിക പിഴവുകളുള്ളുണ്ടായതിന് കാരണം. സ്പിന്നിനെതിരായ അവരുടെ ബാറ്റിംഗ് വിനാശകരമാണ്. അവര്‍ തെറ്റായ ഷോട്ടുകളും സ്വീപ്പ് ഷോട്ടുകളും കളിച്ചുവെന്നും രാജ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി