അർജുന്റെ വിവാഹനിശ്ചയം കഴിഞ്ഞോ?; മൗനം വെടിഞ്ഞ് സച്ചിൻ ടെണ്ടുൽക്കർ

സാനിയ ചന്ദോക്കുമായി തന്റെ മകൻ അർജുൻ ടെണ്ടുൽക്കറിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അർജുൻ വിവാഹിതനാകാൻ പോകുന്നുവെന്ന് നിരവധി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നെങ്കിലും, ഇരു കുടുംബങ്ങളിൽ നിന്നും ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിരുന്നില്ല.

അർജുന്‍റെ വിവാഹം നിശ്ചയിച്ചെന്നും, അദ്ദേഹത്തിന്‍റെ ജീവിതം പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന നിമിഷത്തെ കുറിച്ചുള്ള ആകാംക്ഷയിലാണ് കുടുംബമെന്നും റെഡ്ഡിറ്റിൽ ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായി സച്ചിൻ പറഞ്ഞു. “അതെ, അവന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തിനായി ഞങ്ങൾ എല്ലാവരും വളരെ ആവേശത്തിലാണ്,” സച്ചിൻ പറഞ്ഞു.

മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ. ഇരു കുടുംബത്തിൽ നിന്നുമുള്ള അടുത്തയാളുകളും സുഹൃത്തുക്കളുമാണ് സ്വാകാര്യമായി നടത്തിയ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ അർജുൻ ടെണ്ടുൽക്കർ ആഭ്യന്തര ക്രിക്കറ്റിൽ ഗോവക്ക് വേണ്ടിയാണ് കളിക്കുന്നത്. ലണ്ടൺ സ്‌കൂളിൽ നിന്നും ഇക്കണോമിക്‌സിൽ ബിരുദമെടുത്ത സാനിയ മിസ്റ്റർ പോവ്‌സ് എന്ന് പറയുന്ന പെറ്റ് സലോണിന്റെ സ്ഥാപികയാണ്.

പ്രായത്തില്‍ അര്‍ജുനേക്കാള്‍ മുകളിലാണ് സാനിയ. അര്‍ജുന്‍ 25 കാരനും സാനിയയ്ക്ക് 26 വയസ്സുമാണ് പ്രായം. 1998 ജൂണ്‍ 23 നാണ് സാനിയ ജനിച്ചത്. ഒരു വര്‍ഷത്തിന് ശേഷം 1999 സെപ്റ്റംബര്‍ 24 നാണ് അര്‍ജുന്‍റെ ജനനം. സച്ചിനേക്കാൾ ആറ് വയസ് മൂത്തയാളാണ് അഞ്ജലി.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍