IPL 2025: 'എന്തൊക്കെയാ ഇവിടെ നടക്കുന്നേ', ശ്രേയസ് അയ്യരിന്റെ സംഹാരതാണ്ഡവം; ഒറ്റ മത്സരത്തിൽ പിറന്നത് 403 റൺസ്; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെൻറിൻറെ 18-ാം പതിപ്പിൽ തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമാക്കി ഇറകുകയാണ് പഞ്ചാബ് കിങ്‌സ്. ഇത്തവണ നായകനായി മുൻപിൽ നിന്ന് നയിക്കുന്നത് ശ്രേയസ് അയ്യരാണ്. കഴിഞ്ഞ വർഷം കൊൽക്കത്തയ്ക്ക് കപ്പ് നേടി കൊടുത്തപോലെ പഞ്ചാബ് കിങ്‌സിനും കിരീടം നേടി കൊടുക്കും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

ഐപിഎലിനു മുന്നോടിയായി നടക്കുന്ന പ്രാക്ടീസ് മാച്ചിൽ വെടിക്കെട്ട് പ്രകടനങ്ങളാണ് പഞ്ചാബ് കിങ്‌സ് താരങ്ങൾ കാഴ്‌ച വെക്കുന്നത്. എ, ബി എന്നിങ്ങനെ രണ്ടു ടീമുകളായി തിരിഞ്ഞാണ് പരിശീലന മല്‍സരത്തില്‍ പഞ്ചാബ് ടീം ഏറ്റുമുട്ടിയത്. ഇതില്‍ ടീം ബിയെ നയിച്ചത് ശ്രേയസ് അയ്യരായിരുന്നു. രണ്ട് ടീമുകളും കൂടി 40 ഓവറിൽ അടിച്ച് കൂട്ടിയത് 403 റൺസായിരുന്നു. 41 പന്തുകളിൽ 85 റൺസ് നേടി മുൻപിൽ നിന്ന് നയിച്ചത് ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെയായിരുന്നു.

20 ഓവറിൽ 205 റൺസാണ് ബി ടീം നേടിയത്. മറുപടി ബാറ്റിംഗിൽ എ ടീമിന് വേണ്ടി പ്രിയാന്‍ഷ് ആര്യയും (72) പ്രഭ്മസിമ്രന്‍ സിങും (66) റൺസും നേടി വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ചു. എന്നാൽ എ ടീമിനെ 198 റൺസിൽ പിടിച്ച് കെട്ടാൻ ശ്രേയസ് അയ്യരിന് സാധിച്ചു.

ബാറ്റിംഗിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളുടെ കാര്യത്തിൽ ആരാധകർ സന്തോഷത്തിലാണെങ്കിലും ബോളിങ് യൂണിറ്റിൽ അവർ നിരാശരാണ്. ഐപിഎലിലെ ആദ്യ മത്സരം മാർച്ച് 22 മുതലാണ് ആരംഭിക്കുന്നത്. മുൻ വർഷത്തെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്.

Latest Stories

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത