IPL 2025: അവനെ വെല്ലാൻ ഇന്ന് ലോകത്തിൽ ഒരു ഓൾ റൗണ്ടറും ഇല്ല, ചെക്കൻ രാജ്യത്തിന് കിട്ടിയ ഒരു ഭാഗ്യം തന്നെയാണ്: ഹർഭജൻ സിങ്

റൺസ് നേടുന്നു, വിക്കറ്റുകൾ നേടുന്നു, ക്യാച്ചുകൾ നേടുന്നു, മുന്നിൽ നിന്ന് നയിക്കുകയാണ് ഹാർദിക് പാണ്ഡ്യ. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹാർദിക് പാണ്ഡ്യയ്ക്ക് കഴിയാത്തതായി ഒന്നുമില്ല എന്ന് തന്നെ പറയാം. കഴിഞ്ഞ സീസണിലെ ബുദ്ധിമുട്ടുകൾക്ക് ശേഷം, ഓൾറൗണ്ടർ കാര്യങ്ങൾ മാറ്റിമറിച്ചുകൊണ്ട് തന്റെ പൂർണ മികവിലേക്ക് എത്തിയിരിക്കുകയാണ്. 2024 ലെ ഐസിസി ടി20 ലോകകപ്പും ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യയ്ക്ക് നേടിക്കൊടുത്ത മാച്ച് വിന്നിംഗ് പ്രകടനങ്ങളിലൂടെ കൂവലുകളെ കൈയടികളാക്കി മാറ്റാൻ താരത്തിനായിട്ടുണ്ട് . ടൂർണമെന്റിന്റെ 18-ാം സീസണിന്റെ തുടക്കത്തിൽ മുംബൈ ഇന്ത്യൻസ് പതറിയെങ്കിലും ഇപ്പോൾ തുടർച്ചയായി 6 മത്സരങ്ങൾ ജയിച്ചുകൊണ്ട് വമ്പൻ കുതിപ്പാണ് നടത്തുന്നത്.

രാജസ്ഥാൻ റോയൽസിനെതിരായ ഇന്നലെ നടന്ന മത്സരത്തിൽ എതിരാളികൾക്ക് ഒരു അവസരവും നൽകാതെ മുംബൈ കളിച്ച കളി ശരിക്കും മറ്റുള്ള ടീമുകൾക്ക് അപായ സൂചന തന്നെയാണ് നല്കിയിരിക്കുന്നത്. 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുകൾ നേടിയ അവർ 100 റൺസിന്റെ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനവും നേടി.

പ്ലേ ഓഫിലേക്ക് കടക്കാൻ അവർക്ക് ഇനി ഒരു ജയം മാത്രം മതി. ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് എല്ലാ മേഖലകളിലും മികച്ച സംഭാവനകൾ നൽകുന്നു. 10 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകളും 157 റൺസും നേടിയ അദ്ദേഹം, നിലവിലെ പതിപ്പിലെ ഏറ്റവും മികച്ച ഓൾറൗണ്ടറായി മാറി. ഫ്രാഞ്ചൈസിയുടെ മുൻ താരമായ ഹർഭജൻ സിംഗ് ഹാർദിക്കിനെ പ്രശംസിച്ചു.

“വൈറ്റ്-ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടറാണ് അദ്ദേഹം, അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല. ഹാർദിക്കിന് കളിയുടെ എല്ലാ മേഖലകളിലും തിളങ്ങാൻ സാധിക്കുന്നുണ്ട്. മുംബൈ ഇന്ത്യൻസിന് വേണ്ടി അദ്ദേഹം സെൻസേഷണൽ ആയിരുന്നു,” ഹർഭജൻ സിംഗ് ബ്രോഡ്കാസ്റ്റിംഗ് ചാനലിൽ പറഞ്ഞു.

മുമ്പ് മുംബൈയ്ക്കു വേണ്ടിയും കളിച്ചിട്ടുള്ള പ്രയാഗ്യാൻ ഓജ, പാണ്ഡ്യയുടെ വിജയത്തെക്കുറിച്ച് പ്രതിഫലിപ്പിച്ചു. “ഗുജറാത്ത് ടൈറ്റൻസിനൊപ്പമുണ്ടായിരുന്നപ്പോൾ ഒരു ക്യാപ്റ്റനെന്ന നിലയിൽ തനിക്ക് എന്തുചെയ്യാനാകുമെന്ന് അദ്ദേഹം ഞങ്ങൾക്ക് കാണിച്ചുതന്നു. യഥാർത്ഥത്തിൽ, ഒരു രാത്രി കൊണ്ട് കാര്യങ്ങൾ മാറ്റാൻ കഴിയില്ല. കഴിഞ്ഞ സീസണിൽ ആദ്യമായി അദ്ദേഹം മുംബൈയെ നയിച്ചു, അത് ഒരു കഠിനമായ സീസണായിരുന്നു. ടീം ഇന്ത്യയ്ക്കായി അദ്ദേഹം തിരിച്ചുവരവ് നടത്തി, ബാറ്റും ബോളും ഉപയോഗിച്ച് സംഭാവന നൽകി. ഹാർദിക് ഇപ്പോൾ ബാറ്റും ബോളും കൊണ്ടും മുംബൈയുടെ ക്യാപ്റ്റനായും പ്രകടനങ്ങൾ നൽകുന്നു,” അദ്ദേഹം പറഞ്ഞു.

Latest Stories

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ