IPL 2025: ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും ഒത്തുകളി? കുറ്റാരോപിതൻ സ്വാധിനിക്കാൻ ശ്രമിച്ചത് ഇവർ; ബിസിസിഐ മുന്നറിയിപ്പ് ഇങ്ങനെ

2025 ലെ ഐപിഎൽ ഒത്തുകളി ഭീഷണിയുണ്ടെന്ന് സംശയിക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ബിസിസിഐ ടീമുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ക്രിക്ക്ബസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഹൈദരാബാദിൽ നിന്നുള്ള ഒരു ബിസിനസുകാരൻ. കളിക്കാരെയും പരിശീലകരെയും സപ്പോർട്ട് സ്റ്റാഫുകളെയും കമന്റേറ്റർമാരെയും ഒത്തുകളിക്കാൻ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്.

ഇന്ത്യൻ പ്രീമിയർ ലീഗ് ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഇന്ന് ലോകത്തിലെ ഏറ്റവും ബെസ്റ്റ് ടൂർണമെന്റ് ആണ്. എന്നിരുന്നാലും, ചില കളിക്കാർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ മാച്ച് ഫിക്സിംഗ് അഴിമതികൾ ലീഗിനെ ഈ നാളുകളിൽ കളങ്കപ്പെടുത്തിയിട്ടുണ്ട്. ഇതിന് മറുപടിയായി, ടൂർണമെന്റിന്റെ സമഗ്രത കാത്തുസൂക്ഷിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

2013-ൽ സ്‌പോട്ട് ഫിക്സിംഗിൽ ഉൾപ്പെട്ടതിന് മൂന്ന് രാജസ്ഥാൻ റോയൽസ് കളിക്കാരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് ലോകത്ത് ഈ വാർത്ത ഞെട്ടലുണ്ടാക്കി. നിയമവിരുദ്ധമായ വാതുവെപ്പ് പ്രവർത്തനങ്ങൾ നടത്തിയതിനാൽ 2015-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെയും രാജസ്ഥാൻ റോയൽസിനെയും ബിസിസിഐ രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.

ഹൈദരാബാദിൽ നിന്നുള്ള ബിസിനസുകാരന് അറിയപ്പെടുന്ന വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്നും അഴിമതി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ ചരിത്രമുണ്ടെന്നും ആരോപിക്കപ്പെടുന്നു. ലീഗിനെ സ്വാധീനിക്കാൻ കളിക്കാർ, പരിശീലകർ, ടീം ഉടമകൾ, സപ്പോർട്ട് സ്റ്റാഫ്, കമന്റേറ്റർമാർ എന്നിവരുമായി പോലും ബന്ധം സ്ഥാപിക്കാൻ ഈ വ്യക്തി ശ്രമിക്കുന്നുണ്ടെന്ന് അഴിമതി വിരുദ്ധ സുരക്ഷാ യൂണിറ്റ് (ACSU) പറയിലെന്ന ക്രിക്ക്ബസ് റിപ്പോർട്ട് കൂട്ടിച്ചേർത്തു.

ഇതിന് മറുപടിയായി, എല്ലാ ഐപിഎൽ പങ്കാളികൾക്കും ബിസിസിഐ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടൂർണമെന്റിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരോടും ബിസിനസുകാരനുമായുള്ള ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഒഴിവാക്കാനും നേരിട്ടോ അല്ലാതെയോ ഉള്ള ഇടപെടലുകൾ ഉടൻ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.

Latest Stories

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്