IPL 2025: അവന്മാർ ടീമിൽ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു പൂരം, ആ ഒരു കാരണം പണിയായി: റുതുരാജ് ഗെയ്ക്‌വാദ്

അവസാന സ്ഥാനത്ത് കിടക്കുന്ന ടീമുകളുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സിന് തോൽവി. രാജസ്ഥാൻ റോയൽസാണ് ചെന്നൈയെ 6 റൺസിന് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ ഉയർത്തിയ 184 റൺ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം 176-6 റൺസിൽ അവസാനിക്കുക ആയിരുന്നു . ഇന്ന് രാജസ്ഥാൻ കൂടി ജയിച്ചതോടെ സീസണിൽ എല്ലാ ടീമുകളും ഒരു മത്സരത്തിൽ എങ്കിലും ജയം സ്വന്തമാക്കി.

രാജസ്ഥാന് വേണ്ടി ബാറ്റിംഗിൽ തകർപ്പൻ പ്രകടനം നടത്തിയ താരമായിരുന്നു നിതീഷ് റാണ. താരം 36 പന്തുകളിൽ 10 ഫോറും, 5 സിക്‌സറുകൾ അടക്കം 81 റൺസാണ് നേടിയത്. കൂടാതെ റിയാൻ പരാഗ് 37 റൺസും, സഞ്ജു സാംസൺ 20 റൺസും, ഷിംറോൺ ഹെറ്റ്മയർ 19 റൺസും നേടി. ചെന്നൈക്ക് വേണ്ടി ബാറ്റിംഗിൽ റുതുരാജ് ഗെയ്ക്‌വാദ് (63) മാത്രമാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. കൂടാതെ രവീന്ദ്ര ജഡേജ (32), രാഹുൽ ത്രിപാതി (23) എന്നിവർ ഭേദപ്പെട്ട പ്രകടനവും നടത്തി.

ഇന്നലത്തെ ചെന്നൈ താരങ്ങളുടെ പ്രകടനത്തിൽ വൻ ആരാധക രോക്ഷമാണ് ഉയർന്നു വരുന്നത്. പ്രത്യേകമായി എം എസ് ധോണിയുടെ കാര്യത്തിൽ. വളരെ വൈകിയാണ് അദ്ദേഹം ബാറ്റിംഗിന് ഇറങ്ങുന്നത്. ഇന്നലത്തെ മത്സരത്തിലെ തോൽവിക്ക് ശേഷം ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് സംസാരിച്ചു.

റുതുരാജ് ഗെയ്ക്‌വാദ് പറയുന്നത് ഇങ്ങനെ:

” വർഷങ്ങളായി, അജിൻക്യ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്തു, റായുഡു മധ്യ ഓവറുകൾ കൈകാര്യം ചെയ്തു. മധ്യ ഓവറുകൾ കൈകാര്യം ചെയ്യാൻ ഞാൻ അൽപ്പം വൈകി എത്തിയാലും കുഴപ്പമില്ല എന്നാണ് കരുതിയത്. അതുകൊണ്ടാണ് ഓപ്പണർ സ്ഥാനം വിട്ടത്, ത്രിപാഠിക്ക് ഓപ്പണർ എന്ന നിലയിൽ തിളങ്ങാൻ കഴിയും എന്നാണ് കരുതിയത്”

റുതുരാജ് ഗെയ്ക്‌വാദ് തുടർന്നു:

“എന്തായാലും, മൂന്ന് മത്സരങ്ങളിലും എനിക്ക് നേരത്തെ ബാറ്റ് ചെയ്യാൻ കഴിഞ്ഞു. അത് പ്രശ്നമല്ല. ലേല സമയത്ത് ഇത് തീരുമാനിച്ചതാണ്, എനിക്ക് അതിൽ ഒരു പ്രശ്നവുമില്ല. ആവശ്യമുള്ളപ്പോൾ എനിക്ക് റിസ്ക് എടുക്കാനും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും കഴിയും” റുതുരാജ് ഗെയ്ക്‌വാദ് പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി