IPL 2024: ശ്രീശാന്ത് ചെയ്തത് ഗൗരവ കുറ്റം, നിയമത്തിന്റെ അഭാവം മൂലമാണ് രക്ഷപെട്ടത്; മുൻ ഡൽഹി പോലീസ് കമ്മിഷണർ നീരജ് കുമാർ പറഞ്ഞത് ഇങ്ങനെ

2013 ലെ ഐപിഎൽ വാതുവെപ്പ് കേസിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട എസ് ശ്രീശാന്ത് നീണ്ട നാളത്തെ ജയിൽ വാസത്തിന് ശേഷമാണ് കുറ്റകാരൻ അല്ലെന്ന് കണ്ടെത്തിയപ്പോൾ പുറത്തിറങ്ങിയത്. എന്നാൽ ശ്രീശാന്ത് കുറ്റം ചെയ്തിരുന്നു എന്നും രക്ഷപെട്ടത് കായിക രംഗത്തെ ശക്തമായ നിയമങ്ങളുടെ അഭാവം മൂലം ആണെന്നും ഇന്ത്യയിൽ നിയമങ്ങൾ അത്ര ശക്തം അല്ലാത്തതിനാൽ ആണെന്നും പറയുകയാണ് മുൻ ഡൽഹി പോലീസ് കമ്മിഷണർ നീരജ് കുമാർ.

മറ്റ് പല രാജ്യങ്ങളിലും കായിക രംഗത്തെ അഴിമതികൾക്കുള്ള നിയമങ്ങൾ ശക്തം ആക്കിയിട്ട് ഉണ്ടെന്നും എന്നാൽ ഇന്ത്യയിൽ ഒട്ടും ശക്തം അല്ല ഇത്തരം നിയമങ്ങൾ എന്നുമാണ് നീരജ് കുമാർ പറയുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളിൽ നിയമങ്ങൾ അതിശക്തമായ രീതിയിൽ ആണെന്നും മുൻ ഡൽഹി പോലീസ് കമ്മിഷണർ പറഞ്ഞു.

2018-ൽ ലോക്സഭയിൽ അവതരിപ്പിച്ച പ്രിവൻഷൻ ഓഫ് സ്പോർട്ടിങ് ഫ്രോഡ് ബില്ലിൽ അവർ ശക്തമായ നിർദേശങ്ങൾ ആയിരുന്നു എന്നും അത് പ്രകാരം കായിക തട്ടിപ്പുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് അഞ്ച് വർഷം തടവും 10 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അത് നടപ്പിലാക്കത്തതെന്ന് മനസ്സിലാകുന്നില്ലെന്നും കമ്മീഷണർ പറഞ്ഞു.

നീരജ് കുമാർ ഡൽഹി പോലീസ് കമ്മീഷണർ ആയിരിക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ മാർഗനിർദേശപ്രകാരം സ്‌പെഷ്യൽ സെൽ ശ്രീശാന്തിനെയും രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് താരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ടത്. തന്റെ ടീം കേസ് നല്ല രീതിയിലാണ് അന്വേഷിച്ചതെന്ന് ജഡ്ജി പറഞ്ഞത് ആയിട്ടും എന്നാൽ നിയമം കൊടുക്കുന്ന പഴുതുകളിലൂടെ ശ്രീശാന്ത് ഉൾപ്പടെ ഉള്ളവർ രക്ഷപെട്ടെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് കോഴ വിവാദത്തിൽ ഉൾപ്പെട്ട മുഹമ്മദ് അസ്ഹറുദ്ദീനും ഇത്തരത്തിൽ ശിക്ഷ നൽകി ആ കേസ് മുന്നോട്ട് പോയിരുന്നെങ്കിൽ വമ്പന്മാർക്ക് പണി കിട്ടുമായിരുന്നു എന്ന തനിക്ക് ഉറപ്പാണെന്നാണ് നീരജ് കുമാർ ഉറപ്പിച്ച് സംസാരിച്ചു.

Latest Stories

ടൊവിനോയെ പരാതിയില്‍ വലിച്ചിഴച്ചിട്ടില്ല, നടി പരാതി നല്‍കിയെന്ന വാദം വ്യാജം.. ഫെഫ്ക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും: വിപിന്‍ കുമാര്‍

പാക്കിസ്ഥാനായി ചാരപ്രവൃത്തി; എട്ട് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയിഡ്; ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും പിടിച്ചെടുത്തു

രാത്രിയിൽ അൻവറിന്റെ വീട്ടിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ; അനുനയനീക്കം തുടരുന്നു

MI UPDATES: ഞാന്‍ എന്തായാലും അത് നേടും, ബുംറയുടെ വാക്കുകള്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമായി, എന്തൊരു പ്ലെയറാണ് അവന്‍, കയ്യടിച്ച് ആരാധകര്‍

IPL 2025: ഹാര്‍ദിക്കും ഗില്ലും തെറ്റിപ്പിരിഞ്ഞു, ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചത്, ഇങ്ങനെ നടക്കുമെന്ന് വിചാരിച്ചില്ല, എല്ലാത്തിനും മറുപടിയുമായി ഒടുവില്‍ താരം

INDIAN CRICKET: കോഹ്‌ലിയുടെ പകരക്കാരന്‍ അവന്‍ തന്നെ, ഡബിള്‍ സെഞ്ച്വറി നേടിയാല്‍ പിന്നെ എങ്ങനെയാണ് ഒഴിവാക്കുക, ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മിന്നിച്ച്‌ കരുണ്‍ നായര്‍

'ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി'; വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ

ബംഗ്ലാദേശ് പൗരന്മാരെ മനുഷ്യത്വവിരുദ്ധമായി നാടുകടത്തരുത്; പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയില്ലാതെ തള്ളിപ്പുറത്താക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് സിപിഎം

ആനന്ദകര്‍ണ്ണികാരം 2025: കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കേരളത്തിനായി പാരിസ്ഥിതിക ദിനത്തില്‍ ഹാപ്പിനസ് സര്‍ക്കിള്‍ കൂട്ടായ്മയുടെ പ്രത്യേക പരിപാടി

കട്ടും വെട്ടും മാറ്റങ്ങളുമില്ല; 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ് നടത്തിയത് ഇക്കാരണത്താല്‍, വ്യക്തമാക്കി നിര്‍മ്മാതാക്കള്‍