IPL 2024: ആര്‍സിബിയുടെ തോല്‍വിക്കും പ്ലേ ഓഫ് റേസില്‍നിന്നുള്ള പുറത്താകലിനും ഉത്തരവാദി ഒരേയൊരാള്‍: കടന്നാക്രമിച്ച് ഇര്‍ഫാന്‍ പത്താന്‍

ഐപിഎലില്‍ ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു റണ്ണിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ ആര്‍സിബിയുടെ ഏഴാമത്തെ തോല്‍വിയാണിത്. ഇതോടെ അവര്‍ പ്ലേ ഓഫ് മത്സരത്തില്‍നിന്ന് ഏറെക്കുറെ പുറത്തായി. കൊല്‍ക്കത്തയ്ക്കെതിരായ തിരിച്ചടിക്കും പ്ലേഓഫിലേക്ക് യോഗ്യത നേടാനാകാത്തതിനും ദിനേശ് കാര്‍ത്തിക്കാണ് ഉത്തരവാദിയെന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ആരോപിച്ചു.

രണ്ട് തവണ സിംഗിള്‍ എടുക്കാന്‍ കാര്‍ത്തിക്ക് വിസമ്മതിച്ചതിനെ അദ്ദേഹം എടുത്തുകാണിച്ചു. ഒടുവില്‍ ടീം 1 റണ്ണിന് തോറ്റു. റണ് വേട്ടയുടെ 19-ാം ഓവറില് കരണ്‍ ശരര്‍മ്മയ്‌ക്കൊപ്പം കാര്‍ത്തിക് ബാറ്റ് ചെയ്യുകയായിരുന്നു. പതിനേഴാം സീസണിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായി ആന്ദ്രെ റസ്സല്‍ എറിഞ്ഞ ഓവറിലെ രണ്ടാമത്തെയും നാലാമത്തെയും പന്തില്‍ കാര്‍ത്തിക്കിന് സിംഗില്‍ എടുക്കാമായിരുന്നു. പക്ഷേ താരം അതിന് മുതിര്‍ന്നില്ല.

വിരാട് കോഹ്ലിയുടെ പുറത്താകലിലും അത് തോല്‍വിയില്‍ എങ്ങനെ പങ്കുവഹിച്ചു എന്നതിലുംഎല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍, സൂക്ഷിച്ചുനോക്കിയാല്‍ തോല്‍വിക്ക് ഉത്തരവാദി ദിനേശ് കാര്‍ത്തിക്കാണ്. രണ്ട് തവണ അദ്ദേഹം സിംഗിള്‍ എടുക്കേണ്ടതായിരുന്നു. എന്നാല്‍ റസ്സല്‍ ഡികെയെ പുറത്താക്കിയതിന് ശേഷം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബോളിംഗില്‍ മൂന്ന് സിക്‌സറുകള്‍ പറത്തിയ കര്‍ണ്‍ ശര്‍മ്മയെ ഡികെ വിശ്വസിച്ചില്ല. അദ്ദേഹത്തിന്റെ പിഴവ് ആര്‍സിബിയുടെ തോല്‍വിയില്‍ കലാശിക്കുകയും ടീമിനെ പ്ലേ ഓഫ് റേസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ഒരു ബാറ്റര്‍ എന്ന നിലയില്‍ നിങ്ങള്‍ നിങ്ങളുടെ ബാറ്റിംഗ് പങ്കാളിയെ വിശ്വസിക്കണം. കരണിന് എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അറിയാം, അദ്ദേഹത്തിന് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയും. പക്ഷേ സങ്കടകരമെന്നു പറയട്ടെ, സാഹചര്യം മനസിലാക്കുന്നതില്‍ ഡികെ പരാജയപ്പെട്ടു, കൂടാതെ വലിയ വില നല്‍കേണ്ടി വന്നു- ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

223 റണ്‍സ് പിന്തുടരുന്ന ആര്‍സിബി ഒരു ഘട്ടത്തില്‍ കെകെആറിനെ മത്സരത്തില്‍നിന്ന് പുറത്താക്കി. വില്‍ ജാക്‌സും രജത് പതിദാറും അറ്റാക്ക് ഫിഫ്റ്റി അടിച്ചെങ്കിലും റസ്സലിന്റെ ഇരട്ട വിക്കറ്റ് നേട്ടം ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഫ്രാഞ്ചൈസിക്ക് ജീവന്‍ നല്‍കി. കളി മത്സരത്തിന്റെ അവസാന പന്തിലേക്ക് പോയി. അവസാന ബോളില്‍ ജയിക്കാന്‍ 3 റണ്‍സ് വേണമെന്നിരിക്കെ സ്‌കോറുകള്‍ സമനിലയിലാക്കാന്‍ രണ്ട് റണ്‍സ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കരണ്‍ റണ്ണൗട്ടായി. ഫില്‍ സാള്‍ട്ടിന്റെ മിന്നും സ്റ്റംപിംഗ് രണ്ട് തവണ ചാമ്പ്യന്‍മാരായ ടീമിന് 1 റണ്ണിന്റെ വിജയം നേടിക്കൊടുത്തു.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു