IPL 2024: നരെയ്നെതിരായ ഡിആര്‍എസ് പിഴവ്, കുറ്റം കാണികളുടെ തലയിലിട്ട് റിഷഭ് പന്ത്

ഐപിഎലില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കെകെആറിനെതിരെ 106 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഡിസി ക്യാപ്റ്റന്‍ റിഷഭിനു സംഭവിച്ച വലിയൊരു അബദ്ധമാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയത്. കെകെആറിന്റെ ഹീറോയായ സുനില്‍ നരെയ്നെ തുടക്കത്തില്‍ തന്നെ മടക്കാനുള്ള സുവര്‍ണാവസരം പന്ത് നഷ്ടപ്പെടുത്തിയിരുന്നു.

ഇഷാന്ത് ശര്‍മയെറിഞ്ഞ നാലാമത്തെ ഓവറിലായിരുന്നു സംഭവം. വ്യക്തിഗത സ്‌കോര്‍ 24ല്‍ നില്‍ക്ക നരെയ്ന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ റിഷഭ് ക്യാച്ചെടുത്തെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. റിവ്യു എടുത്തിരുന്നെങ്കില്‍ അതു ഉറപ്പായും ഔട്ടായിരുന്നു. പക്ഷെ റിഷഭ് റിവ്യു എടുത്തില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇങ്ങനെയൊരു പിഴവ് തനിക്കു സംഭവിച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

സ്റ്റേഡിയത്തിലെ കാണികളുടെ ബഹളം വളരെ കൂടുതലായിരുന്നു. കൂടാതെ സ്‌ക്രീനില്‍ ഡിആര്‍എസ് ടൈമര്‍ ഞാന്‍ കണ്ടതുമില്ല. ഡിആര്‍എസ് സ്‌ക്രീനിന്റെ കാര്യത്തിലും ചില പ്രശ്നങ്ങളുണ്ടായിരുന്നു. ചില കാര്യങ്ങള്‍ നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ സാധിക്കും, ചിലതാവട്ടെ നിയന്ത്രിക്കാനും കഴിയില്ല. ഒഴുക്കിനോടൊപ്പം നിങ്ങള്‍ പോവേണ്ടത് ആവശ്യമാണ്- റിഷഭ് പറഞ്ഞു.

തനിക്ക് ലഭിച്ച ജീവന്‍ മുതലാക്കിയ നരെയ്ന്‍ അടിച്ചു തകര്‍ത്തുകളിച്ചു ടീമിന്റെ ടോപ് സ്‌കോററായി. 39 ബോള്‍ നേരിട്ട താരം ഏഴ് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 85 റണ്‍സാണ് അടിച്ചെടുത്തത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക