ഐപിഎല്‍ 2024: സിഎസ്‌കെയും ജിടിയും അവനു വേണ്ടി യുദ്ധം ചെയ്യും, പ്രവചിച്ച് അശ്വിന്‍

വരുന്ന ഐപിഎല്‍ മിനി ലേലത്തില്‍ ഫിനിഷറുടെ റോളില്‍ കസറാന്‍ ശേഷിയുള്ള ഷാരൂഖിനു വേണ്ടി വലിയ പിടിവലി നടക്കുമെന്ന് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. പഞ്ചാബ് കിങ്സിന്റെ താരമായ ഷാരൂഖിനെ ലേലത്തിനു മുമ്പ് അവര്‍ ഒഴിവാക്കിയിരുന്നു. യുവതാരത്തിനായി പല വമ്പന്‍ ടീമുകളും രംഗത്തിറങ്ങുമെന്നാണ് അശ്വിന്റെ പ്രവചനം.

ഷാരൂഖ് ഖാനു വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്സിനും ഗുജറാത്ത് ടൈറ്റന്‍സിനുമിടയില്‍ തീര്‍ച്ചയായും യുദ്ധം തന്നെ നടക്കുമെന്നാണ് എനിക്കു കാണാന്‍ സാധിക്കുന്നത്. കാരണം ഗുജറാത്ത് ടൈറ്റന്‍സിനു ഒരു മധ്യനിര ബാറ്റര്‍/ ഫിനിഷറെ ആവശ്യമാണ്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ അവര്‍ക്കു നഷ്ടമായിക്കഴിഞ്ഞു. അടുത്ത സീസണില്‍ ഒരു പവര്‍പ്ലെയറെ ഗുജറാത്തിനു ആവശ്യമാണ്.

ഒമ്പതു കോടി രൂപയ്ക്കു ഷാരൂഖ് ഖാന്‍ പഞ്ചാബ് കിംഗ്സിനൊപ്പമായിരുന്നു. അവിടെ അവന്‍ സ്വന്തം കഴിവ് നന്നായി തന്നെ പ്രദര്‍ശിപ്പിച്ചുവെന്നു ഞാന്‍ കരുതുന്നു. എന്നിട്ടും ഷാരൂഖിനെ ഒഴിവാക്കിയത് ശരിയായോ? അവനു നടക്കാനിരിക്കുന്ന ലേലത്തില്‍ 12-13 കോടി രൂപയെങ്കിലും വീണ്ടും ലഭിക്കുമെന്നു ഞാന്‍ കരുതുന്നു- അശ്വിന്‍ പറഞ്ഞു.

2022ലെ മെഗാ ലേലത്തില്‍ ഒമ്പതു കോടി രൂപ മുടക്കിയായിരുന്നു ഷാരൂഖിനെ പഞ്ചാബ് സ്വന്തം കൂടാരത്തിലേക്കു തിരികെ എത്തിച്ചത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പഞ്ചാബിനു വേണ്ടി 14 മല്‍സരങ്ങളില്‍ കളിച്ച ഷാരൂഖ് 165.996 സ്ട്രൈക്ക് റേറ്റില്‍ 156 റണ്‍സുമാത്രമാണ് നേടിയത്.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍