പ്രൈസ് ടാഗ് നോക്കി ഒരു താരത്തിന്റെ പ്രകടനത്തെ വിലയിരുത്തുന്നത് ശരിയല്ല; സെവാഗിനെ തള്ളി കൈഫ്

ഐപിഎല്‍ സീസണിലെ യുവ പ്രതിഭകളില്‍ പ്രധാനിയാണ് പഞ്ചാബ് കിംഗ്സിന്റെ ഓള്‍റൗണ്ടര്‍ സാം കറെന്‍. ഐപിഎല്‍ 16 സീസണിലെ ഏറ്റവും ചെലവേറിയ കളിക്കാരന്‍ കൂടിയാണ് അദ്ദേഹം. 18.5 കോടിയ്ക്കാണ് പഞ്ചാബ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ ആ പ്രൗഢിക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിനായില്ല. ഇതിനെ ചുറ്റിപ്പറ്റി ചില മുന്‍ താരങ്ങള്‍ താരത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇതിലൊരു വിപരീത നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്.

പ്രൈസ് ടാഗിന്റെ ലേബലില്‍ ഒരു താരത്തിന്റെ പ്രകടനത്തെ വിലയിരുത്തുന്നത് ശരിയല്ലെന്ന് കൈഫ് പറഞ്ഞു. പഞ്ചാബ് കിംഗ്സ് പോയിന്റ് ടേബിളില്‍ ഇത്തരമൊരു സ്ഥാനത്തെത്തുന്നത് അവരുടെ മോശം തന്ത്രം കാരണമാണെന്ന് കൈഫ് പറഞ്ഞു.

പ്രൈസ് ടാഗ് നോക്കി ഒരു താരത്തിന്റെ പ്രകടനത്തെ വിലയിരുത്തുന്നത് ശരിയല്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ കാരണമാണ് സാം ഏറ്റവും ചെലവേറിയ വാങ്ങലായി ഉയര്‍ന്നത്. എന്നാല്‍ പഞ്ചാബിന്റെ പ്രശ്‌നം കാഗിസോ റബാഡയെപ്പോലെ പരീക്ഷിക്കപ്പെട്ടതും തെളിയിക്കപ്പെട്ടതുമായ ഒരു ബൗളറെ ടൂര്‍ണമെന്റിന്റെ ഭൂരിഭാഗവും ഡഗൗട്ടില്‍ ഇരിത്തുന്നു എന്നതാണ്- കൈഫ് പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് സാം കറെണിന്റെ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. 60 ലക്ഷം രൂപയ്ക്ക് വാങ്ങിയവര്‍ സെഞ്ച്വറി നേടുമ്പോള്‍ 18 കോടിയ്ക്ക് വാങ്ങിയവര്‍ എന്താണ് ചെയ്യുന്നതെന്നായിരുന്നു സെവാഗിന്റെ വിമര്‍ശനം.

ഐപിഎല്‍ 16ാം സീസണില്‍ ഇതുവരെ 13 മത്സരങ്ങളില്‍ നിന്ന് 227 റണ്‍സും 9 വിക്കറ്റുമാണ് താരം നേടിയത്. 55 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സീസണിലെ ഏക ഫിഫ്റ്റിയും ഇതുതന്നെ. 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബോളിംഗ് പ്രകടനം.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും