അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ബോളിംഗ്; വിലയിരുത്തലുമായി പേസ് ഇതിഹാസം ബ്രെറ്റ് ലീ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മുംബൈ ഇന്ത്യന്‍സിനായുള്ള തന്റെ അരങ്ങേറ്റ ഐപിഎല്‍ മത്സരത്തിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും അവസാന ഓവറിലെ സമ്മര്‍ദ്ദം അനായാസമായും മികവോടെയും കൈകാര്യം ചെയ്തതിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ അഭിനന്ദിച്ച് ഓസ്ട്രേലിയന്‍ ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ. ഈ ആദ്യകാല പ്രകടനം ഇടംകൈയന്‍ പേസറിന് മികച്ച ഭാവി വാഗ്ദാനം ചെയ്യുന്നുവെന്ന് ബ്രെറ്റ് ലീ വിശ്വസിക്കുന്നു.

അവന്‍ സമ്മര്‍ദ്ദത്തെ മനോഹരമായി കൈകാര്യം ചെയ്തു. ആ അവസാന ഓവറില്‍ 4-5 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഐപിഎല്ലിലെ തന്റെ ആദ്യ വിക്കറ്റ്. അഭിനന്ദനങ്ങള്‍. അവന്‍ ഡെജ്ജ് ഓവറുകളില്‍ പന്തെറിയുന്നതിന്റെ ആ അനുഭവം- ഇത് ഒരു പോസിറ്റീവ് ഒന്നാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത് അവന്റെ ഗെയിമിനെ ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് കൊണ്ടുപോകും.

അവന്‍ ആ വൈഡ്-ലൈന്‍ യോര്‍ക്കര്‍ ചെയ്യാന്‍ ശ്രമിച്ചു. അവന്‍ അത് നന്നായി ചെയ്തു. തന്റെ രണ്ടാം മത്സരം മാത്രം കളിക്കുന്ന ആളെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടാണ്. ടീം മുഴുവനും അവനെ ആശ്രയിക്കുന്നവരും സമ്മര്‍ദ്ദത്തിലായിരുന്നു. അവന്‍ കുറ്റമറ്റ രീതിയില്‍ സ്വയം പരിശീലിച്ചു, നന്നായി സംസാരിച്ചു. അവന്റെ കളി മെച്ചപ്പെടുകയേ ഉള്ളൂ- ലീ പറഞ്ഞു.

കളിക്കളത്തില്‍ അച്ഛന്റെ മകനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ഏറെനാളായി മുംബയ് ഇന്ത്യന്‍സ് സംഘത്തിനൊപ്പം ഉണ്ടെങ്കിലും ഈ സീസണിലാദ്യമായി കളിക്കളത്തില്‍ ഇറങ്ങാന്‍ അവസരം ലഭിച്ച അര്‍ജുന്‍ സാഹചര്യങ്ങള്‍ മനസിലാക്കി കൃത്യമായ പ്‌ളാനിംഗോടെ പന്തെറിയാന്‍ കഴിയുന്ന ആളാണ് താനെന്ന് വെറും രണ്ട് മത്സരങ്ങളിലൂടെ തെളിയിച്ചു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”