പഞ്ചാബിന്റെ അടുത്ത നായകന്‍ മായങ്ക്; രാഹുലിനെ കൈവിട്ടതിന്റെ കാരണം പറഞ്ഞ് കുംബ്ലെ

ഐപിഎല്ലിന്റെ 15ാം സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ ലേലത്തിനു മുമ്പ് നായകന്‍ കെഎല്‍ രാഹുലിനെ കൈവിട്ടത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി പഞ്ചാബ് കിംഗ്സ് മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെ. രാഹുല്‍ ടീമില്‍ തുടരണമെന്നാണ് മാനേജ്‌മെന്റ് ആഗ്രഹിച്ചതെന്നും എന്നാല്‍ടീമില്‍ തുടരാതെ ലേലത്തിന്റെ ഭാഗമാവാന്‍ താരം തീരുമാനിക്കുകയായിരുന്നു എന്നും കുംബ്ലെ വെളിപ്പെടുത്തി.

‘മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തേണ്ട കളിക്കാരെ തീരുമാനിക്കുമ്പോള്‍ ഞങ്ങളുടെ പ്രധാന വെല്ലുവിളി രാഹുലിന്റെ കാര്യത്തിലായിരുന്നു. കാരണം അദ്ദേഹം ടീമില്‍ തുടരണമെന്നായിരുന്നു ഞങ്ങളുടെ താല്‍പ്പര്യം. ഈ കാരണം കൊണ്ടു തന്നെയാണ് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചാബിന്റെ ക്യാപ്റ്റനായി രാഹുലിനെ തിരഞ്ഞടുത്തത്. ടീമിന്റെ നട്ടെല്ലായി അദ്ദേഹത്തെ മാറ്റിയെടുക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ ഇത്തവണ രാഹുല്‍ ടീമില്‍ തുടരാതെ ലേലത്തിന്റെ ഭാഗമാവാന്‍ തീരുമാനിക്കുകയായിരുന്നു. ഞങ്ങള്‍ ഈ തീരുമാനത്തെ ബഹുമാനിക്കുന്നു. കളിക്കാര്‍ക്കു അതിനുള്ള അവകാശമുണ്ട്.’

‘മായങ്കിന്റെ കാര്യമെടുത്താല്‍ കഴിഞ്ഞ മൂന്ന്-നാലു വര്‍ഷങ്ങളായി അവര്‍ ഞങ്ങളോടൊപ്പമുണ്ട്. ടീമിനു വേണ്ടി വളരെ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ പഞ്ചാബ് കിങ്സിനൊപ്പമുണ്ട്. വളരെ മികച്ച താരമായിട്ടാണ് മായങ്കിനെ കാണുന്നത്. തീര്‍ച്ചയായിട്ടും നായകസ്ഥാനത്തേക്കു വരാന്‍ സാധ്യതയുള്ള ക്രിക്കറ്റര്‍ കൂടിയാണ് അവന്‍’ കുംബ്ലെ പറഞ്ഞു.

മെഗാ ലേലത്തിന് മുമ്പായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. രണ്ടു കളിക്കാരെ മാത്രമാണ് പഞ്ചാബ് നിലനിര്‍ത്തിയത്. ഒന്ന് ഓപ്പണര്‍ മായങ്ക് അഗര്‍വാളും രണ്ടാമത്തെയാള്‍ ദേശീയ ടീമിനു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത പേസര്‍ അര്‍ഷ്ദീപ് സിംഗുമാണ്. മായങ്കിന് 14 കോടിയും അര്‍ഷ്ദീപിന് നാല് കോടിയുമാണ് പ്രതിഫലം.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്