നാടകീയനിമിഷങ്ങള്‍, ഒടുവില്‍ പൊട്ടിത്തെറിച്ച് ധോണി ഗ്രൗണ്ടിലേയ്ക്ക്

രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം അക്ഷരാര്‍ത്ഥത്തില്‍ ഒരു ഐപിഎല്‍ ത്രില്ലറായിരുന്നു. അവസാന പന്ത് വരെ നീണ്ട ആവേശം സിക്‌സ് അടിച്ച് ജയിച്ച് അതിന്റെ ഉച്ചിയിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി.

മത്സരത്തില്‍ അവസാന ഓവര്‍ ചില നാടകീയ നിമിഷങ്ങള്‍ക്കും വേദിയായി. അവസാന ഓവറിലെ അമ്പയറുടെ മോശം തീരുമാനമാണ് ക്യാപ്റ്റന്‍ കൂളെന്ന് അറിയപ്പെടുന്ന എം എസ് ധോണിയെ പോലും ചൊടിപ്പിച്ചത്.

അവസാന ഓവറിലെ മൂന്നാം പന്തില്‍ ധോണിയെ പുറത്താക്കിയ ശേഷം ബെന്‍ സ്റ്റോക്സ് എറിഞ്ഞ നാലാം പന്ത് സ്ട്രെയ്റ്റ് അമ്പയര്‍ നോ ബോളെന്ന് സൂചിപ്പിക്കുകയും ഉടനെ ഫ്രീ ഹിറ്റ് ബസര്‍ മുഴങ്ങുകയും ചെയ്തു. എന്നാല്‍ ലെഗ് അമ്പയര്‍ നോ ബോള്‍ വിധിക്കാത്തത് ആശയക്കുഴപ്പത്തിനിടയാക്കുകയും ലീഗല്‍ ഡെലിവറിയായി കണക്കിലെടുക്കുകയും ചെന്നൈയ്ക്ക് ഫ്രീ ഹിറ്റ് നിഷേധിക്കുകയും ചെയ്തു.

തീരുമാനം അംഗീകരിക്കാന്‍ തയ്യാറാവാതെ ഗ്രൗണ്ടില്‍ ഇറങ്ങിയ ധോണി അമ്പയര്‍മാരുമായി തര്‍ക്കത്തിലായി. എന്നാല്‍ അവസാന പന്തില്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ സിക്‌സ് പറത്തി മിച്ചല്‍ സാന്റ്‌നര്‍ ചെന്നൈയെ വിജയത്തിലെത്തിച്ചു. അമ്പയര്‍മാരുടെ മോശം തീരുമാനങ്ങള്‍ ഇതിനു മുമ്പുള്ള മത്സരങ്ങളിലും വിവാദമായിരുന്നു.

Latest Stories

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി