ടീമില്‍ സ്ഥാനം ഉറപ്പിച്ച് ഇഷാന്‍ കിഷന്‍; സഞ്ജുവിന് ഇടംപിടിക്കാന്‍ ഒരേയൊരു വാതില്‍

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ഏഴ് വിക്കറ്റിന്റെ വിജയം ആഘോഷിച്ച ഇന്ത്യ ഇന്ന് രണ്ടാമങ്കത്തിന് ഇറങ്ങുകയാണ്. ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായ ആദ്യ മത്സരത്തില്‍ അനായാസ വിജയമാണ് ഇന്ത്യ നേടിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് കളിക്കാനായിരുന്നില്ല. രണ്ടാം ഏകദിനത്തിലും താരത്തിന്റെ സാധ്യത വിരളമാണ്.

സഞ്ജുവിന് പകരം ആദ്യ മത്സരത്തില്‍ ഇടംപിടിച്ച ഇഷാന്‍ കിഷന്‍ അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തോടെ ടീമില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. മികച്ച ഫോമില്‍ ബാറ്റ് വീശുന്ന താരത്തെ മാറ്റി സഞ്ജുവിന് ടീം മാനേജ്‌മെന്റ് അവസരം നല്‍കില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ഒരാള്‍ മാത്രമാണ് സഞ്ജുവിന് പ്രതീക്ഷയായി ടീമിലുള്ളത്. മനീഷ് പാണ്ഡെ പുറത്തായാല്‍ മാത്രമേ സഞ്ജുവിന് ഇടംപിടിക്കാനാവൂ.

ആദ്യ മത്സരത്തില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ ഏകതാരം മനീഷ് പാണ്ഡെയായിരുന്നു. 40 പന്ത് നേരിട്ട പാണ്ഡെയ്ക്ക് 26 റണ്‍സ് മാത്രമാണ് നേടാനായത്. ഇതേതുടര്‍ന്ന് മനീഷിന്റെ മെല്ലേപ്പോക്കിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പലപ്പോഴും ബാറ്റിംഗിലെ മെല്ലെപ്പോക്കിന്റെ പേരില്‍ പഴി കേള്‍ക്കുന്ന താരമാണ് പാണ്ഡെ. ഐ.പി.എല്ലിലും താരം ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു.

മനീഷിന് പകരം സഞ്ജു സാംസണ്‍ ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവരില്‍ ആര്‍ക്കെങ്കിലും അവസരം നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ സഞ്ജു സാംസണാണ് സാധ്യത കൂടുതല്‍. എന്നാല്‍ ആദ്യ ഏകദിനും അനായാസമായി ജയിച്ച സാഹചര്യത്തില്‍ നിലവിലെ ടീമിനെ നിലനിര്‍ത്തുക തന്നെയായിരിക്കും ചെയ്യുക. ഈ മത്സരം ജയിച്ചാല്‍ പരമ്പരയും സ്വന്തമാക്കാമെന്നതിനാല്‍ പ്ലേയിംഗ് ഇലവനില്‍ ടീം മാനേജ്‌മെന്റ് കൂടുതല്‍ പരീക്ഷണത്തിന് മുതിര്‍ന്നേക്കില്ല.

ആദ്യ മത്സരത്തിലെ മെല്ലെപ്പോക്കിന്‍റെ പേരില്‍ പാണ്ഡെയെ ടീമില്‍ നിന്ന് മാറ്റിയേക്കില്ല. രണ്ടാം ഏകദിനത്തിലും പാണ്ഡെ പരാജയപ്പെട്ടാല്‍ മൂന്നാം ഏകദിനത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കും. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചു കയറിയത്. രണ്ടാം മത്സരം ഇന്നുച്ചയ്ക്ക് 3.00 ന് ആരംഭിക്കും.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം