ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര; വീഴ്ത്താന്‍ തന്ത്രങ്ങളുണ്ട്; കോഹ്‌ലിയെയും രോഹിത്തിനെയും വെല്ലുവിളിച്ച് കോയിറ്റ്സി

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്കായി നാളെ വേദിയൊരുങ്ങും. ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമടക്കം മികവ് തെളിയിച്ചെങ്കിലും ദക്ഷിണാഫ്രിക്കയിലെ മത്സരങ്ങള്‍ നിര്‍ണായകമാണ്. ഇരു ടീമുകള്‍ക്കൊപ്പവും ഇത്തവണ കരുത്തുറ്റ താര നിര ഒപ്പമുണ്ട്. ദക്ഷിണാഫ്രിക്കയുടെ തീപാറുന്ന പന്തുകളാണ് ഇത്തവണ ഇന്ത്യന്‍ ടീമിന് വെല്ലുവിളി ഉയര്‍ത്തുക.

ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ടീമില്‍ ഇല്ലാത്തത് ഇന്ത്യന്‍ ടീമിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കും. അതേ സമയം വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ പ്രകടനത്തിലാണ് ആരാധകരുടെ പ്രതീക്ഷ. രോഹിത്തിനും കോലിക്കും മേലുള്ള ആരാധകരുടെ പ്രതീക്ഷ ഭാരം ഇത്തവണ വര്‍ദ്ധിക്കും.

ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് ദക്ഷിണാഫ്രിക്കയുടെ യുവ പേസര്‍ ജെറാള്‍ഡ് കോയിറ്റ്സി ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി എത്തിയതോടെ ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്. വിരാട് കോലിയും രോഹിത് ശര്‍മ്മയും മികവുറ്റ താരങ്ങളാണെങ്കിലും ഇരുവരെയും ക്രീസില്‍ കൂപ്പുകുത്തിക്കാന്‍ തന്റെ കൈയില്‍ തന്ത്രങ്ങളുണ്ടെന്നാണ് കോയിറ്റ്സിയുടെ വാദം.

കോലിയും രോഹിത്തും മികവുറ്റ ബാറ്റ്സ്മാന്‍മാരാണ്. ഇരുവരും വലിയ താരങ്ങളാണ്. വലിയ പോരാട്ടം നടക്കും. എന്നാല്‍ തനിക്ക് വെല്ലുവിളി ഇഷ്ടമാണ്. ഇരുവരെയും പുറത്താക്കാനുള്ള തന്ത്രം എന്റെ കൈയിലുണ്ടെന്നാണ് കോയിറ്റ്സി പറയുന്നത്. കൂടാതെ ദക്ഷിണാഫ്രിക്കയിലെ പിച്ച് പേസിന് അനുകൂലവുമാണ്.

പന്തുകള്‍ക്ക് നല്ല ബൗണ്‍സ് കൂടി ലഭിക്കുന്നതാണ് ദക്ഷിണാഫ്രിക്കന്‍ പിച്ച്. അതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ബാറ്റിങ് സുഗമമായിരിക്കില്ല. ശരവേഗത്തിലെത്തുന്ന ദക്ഷിണാഫ്രിക്കന്‍ പന്തുകളെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കഷ്ടപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കോയിറ്റ്സി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മിന്നല്‍ പ്രകടനമാണ് കാഴ്ചവച്ചത്. ഡെയ്ല്‍ സ്റ്റെയിന്റെ ബൗളിങുമായി ഏറെ സാമ്യതകളുള്ളതാണ് കോയിറ്റ്സിയുടെ ബൗളിങ്. ലൈനിലും ലെങ്തിലും മികവാര്‍ന്ന പന്തുകളുമായെത്തുന്ന കോയിറ്റ്സി ഇന്ത്യന്‍ നിരയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

സ്റ്റംപുകള്‍ കാറ്റില്‍ പറത്താന്‍ വൈദഗ്ധ്യമുള്ള കോയിറ്റ്സി മുന്‍ നിരയിലേക്ക് അപ്രതീക്ഷിതമായി ഉയര്‍ന്ന താരമാണ്. ടെസ്റ്റിലും കോയിറ്റ്സിയുടെ പ്രകടനത്തില്‍ ദക്ഷിണാഫ്രിക്ക വലിയ പ്രതീക്ഷയര്‍പ്പിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയില്‍ ബാറ്റ്സ്മാന്‍മാര്‍ക്കാണ് കൂടുതല്‍ സമ്മര്‍ദ്ദമെന്ന് രാഹുല്‍ ദ്രാവിഡും വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല