"തീരുമാനങ്ങളെ സ്വാധീനിക്കാന്‍ മത്സരത്തിനിടെ ഇന്ത്യയ്ക്കായി ഉന്നതര്‍ വിളിച്ചു, ഇന്ത്യയ്ക്ക് വഴിവിട്ട പല സഹായങ്ങളും ലഭിച്ചു"; വെളിപ്പെടുത്തലുമായി ഐസിസി മുന്‍ മാച്ച് റഫറി

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യ ചെലുത്തുന്ന സ്വാധീനം വളരെ വലിയതാണെന്ന് ഐസിസി മുന്‍ മാച്ച് റഫറി ക്രിസ് ബ്രോഡ്. കളിക്കളത്തില്‍ നില്‍ക്കുമ്പോള്‍ പോലും തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഇന്ത്യയ്ക്കായി ഉന്നതര്‍ വിളിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. വഴിവിട്ട പല സഹായങ്ങളും ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ദ് ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ബ്രോഡ് വെളിപ്പെടുത്തി.

“സ്​ലോ ഓവറിന് പിഴ ഈടാക്കേണ്ട നീക്കം ഇന്ത്യൻ ടീമിൻ്റെ ഭാഗത്ത് നിന്നുമുണ്ടായി. ആവശ്യമായതിലും മൂന്നോ നാല് ഓവര്‍ കുറവാണ് ഇന്ത്യ വരുത്തിയത്. അതുകൊണ്ട് തന്നെ പിഴ വരുന്നത് സ്വാഭാവികമായിരുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ നില്‍ക്കേ എനിക്ക് ഫോണ്‍ കോള്‍ വന്നു.’ കുറച്ച് കരുണ കാണിക്കണം, എങ്ങനെയെങ്കിലും സമയം നിങ്ങള്‍ കണ്ടെത്തണം. കാരണം ഇന്ത്യയാണ് കളിക്കുന്നത്..ഒന്നും പറഞ്ഞൊഴിയരുത്’ എന്നായിരുന്നു സംഭാഷണത്തിന്‍റെ ഉള്ളടക്കം.”

“എങ്ങനെയൊക്കെയോ ആ കളിയില്‍ പിഴ ഈടാക്കാതിരുന്നു. പക്ഷേ അടുത്ത കളിയിലും ഇന്ത്യ ഇതേ തെറ്റ് ആവര്‍ത്തിച്ചു. അന്നത്തെ ക്യാപ്റ്റനായിരുന്ന ഗാംഗുലിക്ക് താന്‍ പലതവണ മുന്നറിയിപ്പ് നല്‍കി. പക്ഷേ ഗാംഗുലി ഗൗനിച്ചില്ല. ഇതോടെ പിഴ ഈടാക്കാന്‍ താന്‍ നിര്‍ബന്ധിതനായി,” ബ്രോഡ് പറഞ്ഞു.

“മല്‍സരത്തിന്‍റെ തുടക്കം മുതലേ രാഷ്ട്രീയ ഉന്നതര്‍ സ്വാധീനിക്കാന്‍ശ്രമിച്ചിരുന്നു. ഇപ്പോഴും അത് പ്രകടമാണ്. താന്‍ അംപയറായിരുന്ന സമയത്ത് അന്നത്തെ ഐസിസി അംപയര്‍ മാനേജരായിരുന്ന വിന്‍സ് വാന്‍ ഇത്തരം സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സഹായിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം പടിയിറങ്ങിയോടെ ഐസിസി മാനേജ്മെന്‍റ് ദുര്‍ബലമായി.”

“ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ കയ്യിലാണ് പണമത്രയും, ഒപ്പം ഐസിസിയും. ഇന്ന് രാജ്യാന്തര മല്‍സരങ്ങള്‍ നിയന്ത്രിക്കേണ്ടെന്നതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും കാര്യങ്ങള്‍ അത്ര വെടിപ്പല്ലെന്നും” ബ്രോഡ് ആരോപിച്ചു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ