'ഇന്ത്യ ചെയ്തത് ചതി, അവന് പരിക്കേറ്റിരുന്നില്ല, ടീം ഈ രീതിയില്‍ ജയിക്കേണ്ട ഗതിയിലൊന്നുമല്ല..'; തുറന്നടിച്ച് ഇതിഹാസ താരം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടി20 മത്സരത്തിലെ കണ്‍കഷന്‍ സബുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയെങ്കിലും ഇക്കാര്യം ചുമ്മാതങ്ങ് വിട്ടുകളയാന്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. മത്സരത്തില്‍ ശിവം ദുബെയ്ക്ക് ശരിക്കും പരിക്ക് പറ്റിയിരുന്നില്ലെന്നും ഇന്ത്യ ഇവിടെ നിയമം ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തതെന്നും ഗവാസ്‌കര്‍ ആരോപിച്ചു.

പൂനെയിലെ നാലാമത്തെ ടി20യില്‍ ബോള്‍ ഹെല്‍മറ്റില്‍ കൊണ്ടതിനു ശേഷവും ശിവം ദുബെ അവസാനം വരെ ഇന്ത്യക്കായി ബാറ്റ് ചെയ്തിരുന്നു. അവന്റെ തലയ്ക്കു പരിക്കൊന്നും സംഭവിച്ചിരുന്നില്ലെന്നു ഇതില്‍ നിന്നു തന്നെ വ്യക്തവുമാണ്. അതുകൊണ്ടു തന്നെ കണ്‍കഷന്‍ സബിനെ ഇറക്കാന്‍ ഇന്ത്യയെ അനുവദിച്ചതു തന്നെ വലിയൊരു തെറ്റാണ്.

ബാറ്റിംഗിനിടെ ദുബെയ്ക്കു പേശീവലിവ് അനുഭവപ്പെടുകയോ, പരിക്കേല്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍ ഒരു പകരക്കാനെ കൊണ്ടു വരാമായിരുന്നു. ഇതാവട്ടെ ഫീല്‍ഡിംഗിനു വേണ്ടി മാത്രവുമായിരുന്നു. അങ്ങനെ എങ്കില്‍ അയാള്‍ക്കു ബോള്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു

ക്രിക്കറ്റര്‍മാരെന്ന നിലയില്‍ ശിവ ദുബെയും ഹര്‍ഷിത് റാണയും തമ്മില്‍ ഒരു കാര്യത്തിലും സാദൃശ്യമില്ലെന്നു കാണാം. ഒരുപക്ഷെ ഉയരത്തിന്റെയും ഫീല്‍ഡിംഗ് നിലവാരത്തിന്റെയും കാര്യത്തില്‍ രണ്ടു പേരും ഏറെക്കുറെ ഒരുപോലെയാണെന്നു ആളുകള്‍ക്കു പറയാന്‍ കഴിഞ്ഞേക്കാം.

ഇന്ത്യയുടെ നീക്കത്തില്‍ ഇംഗ്ലണ്ട് ടീം അതൃപ്തി പ്രകടിപ്പിച്ചതില്‍ യാതൊരു തെറ്റുമില്ല. ഈ ഇന്ത്യന്‍ ടീം വളരെ മികച്ചകാണ്. അതുകൊണ്ടു തന്നെ ഈ തരത്തിലുള്ള ചെയ്തികളിലൂടെ ജയിക്കേണ്ട യാതാരു ആവശ്യവുമില്ല- ഗവാസ്‌കര്‍ വ്യക്തമാക്കി.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി