IND vs SA: ആദ്യ ടെസ്റ്റില്‍ അവരെ കളിപ്പിക്കരുതായിരുന്നു, പകരം അവനെ ഇറക്കണമായിരുന്നു: ഇന്ത്യന്‍ ടീമിനോട് സല്‍മാന്‍ ബട്ട്

ശാര്‍ദുല്‍ താക്കൂറിനും പ്രസിദ്ധ് കൃഷ്ണയ്ക്കുമൊപ്പം ഇറങ്ങിയതാണ് ഇന്ത്യയ്ക്ക് തെറ്റ് പറ്റിയതെന്ന് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ബോക്സിംഗ് ഡേ ടെസ്റ്റില്‍ അര്‍ഷ്ദീപ് സിംഗിന് ഇവരേക്കാള്‍ മുന്‍ഗണന നല്‍കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സിനും 32 റണ്‍സിനും ജയിച്ചിരുന്നു.

ശാര്‍ദുല്‍ താക്കൂറിനെയും പ്രസിദ്ധ് കൃഷ്ണയെയും ഒരുമിച്ച് കളിപ്പിക്കുന്നതിന് പകരം അര്‍ഷ്ദീപ് സിംഗിനെ ടീമില്‍ എടുക്കുന്നതാണ് നല്ലത്. അവന്‍ കൂടുതല്‍ വേഗതയില്‍ പന്തെറിയുകയും പന്ത് രണ്ട് വഴികളിലും സ്വിംഗ് ചെയ്യുകയും ചെയ്യും. ആദ്യ ടെസ്റ്റില്‍ അദ്ദേഹം സ്വാധീനം ചെലുത്തിയിരുന്നേക്കാം. പ്രസിദ്ധ് കൃഷ്ണയും ശാര്‍ദുല്‍ താക്കൂറും ഒരുപാട് ബൗണ്ടറികള്‍ വഴങ്ങി- സല്‍മാന്‍ ബട്ട് പറഞ്ഞു.

ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞ പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ സീമര്‍മാര്‍ സൃഷ്ടിച്ച തീപ്പൊരി ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഇല്ലായിരുന്നു. അരങ്ങേറ്റക്കാരന്‍ പ്രസിദ്ധ് കൃഷ്ണ അധികം റണ്‍സ് വഴങ്ങി. ശാര്‍ദുല്‍ താക്കൂറും ഇതില്‍ പിന്നിലായിരുന്നില്ല.

അതേസമയം ഓസ്ട്രേലിയയ്ക്കെതിരായ ഐസിസി ലോകകപ്പ് ഫൈനലിലെ തോല്‍വിയില്‍നിന്ന് രോഹിത് ശര്‍മ മുന്നേറിയെന്നും ബട്ട് കൂട്ടിച്ചേര്‍ത്തു.’രോഹിത് തന്റെ കരിയറിന്റെ അവസാനത്തോട് അടുക്കുന്ന ഒരു വലിയ കളിക്കാരനാണ്. അദ്ദേഹം ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനല്‍ തോല്‍വിയില്‍നിന്ന് അദ്ദേഹം വിജയിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്- ബട്ട് കൂട്ടിച്ചേര്‍ത്തു.

Latest Stories

കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

'സഞ്ജുവിനെ കുറിച്ച് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി'; ശശി തരൂരിന്റെ കുറിപ്പ് വൈറലാകുന്നു

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ട് പാകിസ്ഥാൻ; എന്നാൽ തോറ്റതിന് കാരണം അമ്പയർ എന്ന് പാക് മാനേജ്‌മന്റ്

'ഇറാൻ നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച