IND vs SA: ആദ്യ ടെസ്റ്റില്‍ അവരെ കളിപ്പിക്കരുതായിരുന്നു, പകരം അവനെ ഇറക്കണമായിരുന്നു: ഇന്ത്യന്‍ ടീമിനോട് സല്‍മാന്‍ ബട്ട്

ശാര്‍ദുല്‍ താക്കൂറിനും പ്രസിദ്ധ് കൃഷ്ണയ്ക്കുമൊപ്പം ഇറങ്ങിയതാണ് ഇന്ത്യയ്ക്ക് തെറ്റ് പറ്റിയതെന്ന് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ബോക്സിംഗ് ഡേ ടെസ്റ്റില്‍ അര്‍ഷ്ദീപ് സിംഗിന് ഇവരേക്കാള്‍ മുന്‍ഗണന നല്‍കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സിനും 32 റണ്‍സിനും ജയിച്ചിരുന്നു.

ശാര്‍ദുല്‍ താക്കൂറിനെയും പ്രസിദ്ധ് കൃഷ്ണയെയും ഒരുമിച്ച് കളിപ്പിക്കുന്നതിന് പകരം അര്‍ഷ്ദീപ് സിംഗിനെ ടീമില്‍ എടുക്കുന്നതാണ് നല്ലത്. അവന്‍ കൂടുതല്‍ വേഗതയില്‍ പന്തെറിയുകയും പന്ത് രണ്ട് വഴികളിലും സ്വിംഗ് ചെയ്യുകയും ചെയ്യും. ആദ്യ ടെസ്റ്റില്‍ അദ്ദേഹം സ്വാധീനം ചെലുത്തിയിരുന്നേക്കാം. പ്രസിദ്ധ് കൃഷ്ണയും ശാര്‍ദുല്‍ താക്കൂറും ഒരുപാട് ബൗണ്ടറികള്‍ വഴങ്ങി- സല്‍മാന്‍ ബട്ട് പറഞ്ഞു.

ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞ പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ സീമര്‍മാര്‍ സൃഷ്ടിച്ച തീപ്പൊരി ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഇല്ലായിരുന്നു. അരങ്ങേറ്റക്കാരന്‍ പ്രസിദ്ധ് കൃഷ്ണ അധികം റണ്‍സ് വഴങ്ങി. ശാര്‍ദുല്‍ താക്കൂറും ഇതില്‍ പിന്നിലായിരുന്നില്ല.

അതേസമയം ഓസ്ട്രേലിയയ്ക്കെതിരായ ഐസിസി ലോകകപ്പ് ഫൈനലിലെ തോല്‍വിയില്‍നിന്ന് രോഹിത് ശര്‍മ മുന്നേറിയെന്നും ബട്ട് കൂട്ടിച്ചേര്‍ത്തു.’രോഹിത് തന്റെ കരിയറിന്റെ അവസാനത്തോട് അടുക്കുന്ന ഒരു വലിയ കളിക്കാരനാണ്. അദ്ദേഹം ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനല്‍ തോല്‍വിയില്‍നിന്ന് അദ്ദേഹം വിജയിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്- ബട്ട് കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക