IND vs NZ: 'എന്ത് ചെയ്യണമെന്നതിൽ അദ്ദേഹത്തിന് വ്യക്തമായ ധാരണയില്ല'; ഏകദിനങ്ങളിൽ ഇന്ത്യൻ താരത്തിന്റെ പ്രകടനത്തെ ചോദ്യം ചെയ്ത് മുൻ സെലക്ടർ

ഏകദിന ഫോർമാറ്റിലെ രവീന്ദ്ര ജഡേജയുടെ പ്രകടനത്തിൽ ആശങ്കകൾ ഉന്നയിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിസ് ശ്രീകാന്ത്. ഏകദിന മത്സരങ്ങളിൽ ബാറ്റിംഗിനിറങ്ങുമ്പോൾ താൻ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ ജഡേജയ്ക്ക് വലിയ ആശയക്കുഴപ്പമുണ്ടെന്നും ആക്രമിക്കണോ അതോ പ്രതിരോധിക്കണോ എന്നതിൽ സീനിയർ ഓൾറൗണ്ടർ അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്കോട്ടിൽ നടന്ന രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിനോട് ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റതിന് ശേഷമാണ് ശ്രീകാന്തിന്റെ പരാമർശം.

ഇന്ത്യയുടെ നിലവിലെ ടീമിന്റെ സന്തുലിതാവസ്ഥയെ ശ്രീകാന്ത് ചോദ്യം ചെയ്യുകയും മൂന്ന് സ്പിന്നർമാരും മൂന്ന് പേസർമാരും ഉൾപ്പെടുന്ന ഒരു ബൗളിംഗ് കോമ്പിനേഷനായി വാദിക്കുകയും ചെയ്തു. ടീമിലെ ബോളിംഗ് ഓൾറൗണ്ടർ ഒരു മീഡിയം പേസർ ആയിരിക്കണം എന്ന ആശയത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

“ജഡേജ എന്റെ പ്രിയപ്പെട്ടവരിൽ ഒരാളാണ്. പക്ഷേ എന്തുചെയ്യണമെന്ന് അദ്ദേഹത്തിനും അറിയില്ല. ബാറ്റിംഗിന് ഇറങ്ങുമ്പോൾ സിംഗിളുകൾ എടുക്കണോ അതോ വലിയ ഷോട്ടുകൾ കളിക്കണോ എന്ന കാര്യത്തിൽ ജഡേജയ്ക്ക് ഇപ്പോൾ വ്യക്തതയില്ല. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിൽ അദ്ദേഹം പരാജയപ്പെടുന്നു. ഇത് മധ്യ ഓവറുകളിൽ ടീമിനെ സമ്മർദ്ദത്തിലാക്കുന്നു. മൂന്ന് സ്പിന്നർമാരെയും മൂന്ന് പേസർമാരെയും എന്തുകൊണ്ട് കളിപ്പിച്ചുകൂടാ? ബൗളിംഗ് ഓൾറൗണ്ടർ ഒരു മീഡിയം പേസർ മാത്രമായിരിക്കണമെന്ന് ഒരു നിയമമുണ്ടോ?” ‘ചീക്കി ചീക്ക’ എന്ന യൂട്യൂബ് ചാനലിൽ ശ്രീകാന്ത് ചോദിച്ചു.

ഏകദിന സെറ്റിൽ അക്ഷർ പട്ടേലിന്റെ അഭാവത്തെക്കുറിച്ച് മുൻ ഓപ്പണർ കൂടുതൽ എടുത്തുപറഞ്ഞു. വൈറ്റ്-ബോൾ ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനം കണക്കിലെടുത്ത് അദ്ദേഹത്തെ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റിനോട് ആലോചിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്കോട്ടിൽ ഇന്ത്യയ്ക്ക് ആറാമത്തെ ബോളിംഗ് ഓപ്ഷൻ ഇല്ലായിരുന്നുവെന്നും അക്സർ ആ വിടവ് നികത്തുമായിരുന്നുവെന്നും ശ്രീകാന്ത് ഊന്നിപ്പറഞ്ഞു. ഫോർമാറ്റുകളിലുടനീളം അക്സറിന്റെ സമീപകാല സംഭാവനകളെ ശ്രീകാന്ത് അടിവരയിട്ടു.

“ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനെ കണ്ടെത്തുക അസാധ്യമാണ്. നിങ്ങൾക്ക് കഴിയില്ല. ഇന്നത്തെ മത്സരത്തിന് അക്സർ അനുയോജ്യനാകുമായിരുന്നു. ആറാമത്തെ ബോളറെ ഇന്നത്തെ മത്സരത്തിൽ കാണാനില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

“അക്ഷറിന് മികച്ച റെക്കോർഡുണ്ട്. ചാമ്പ്യൻസ് ട്രോഫി കളിച്ച അദ്ദേഹം വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. ടി20 ലോകകപ്പ് ഞങ്ങൾക്ക് നേടിത്തന്നു. പക്ഷേ, അദ്ദേഹം എങ്ങുമെത്തിയില്ല. അക്സർ പട്ടേൽ എവിടെ? അദ്ദേഹം എവിടെയാണ്? ടീം കഷ്ടപ്പെടുകയാണ്, ” അദ്ദേഹം പറഞ്ഞു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും