വര്‍ഷങ്ങളോളം തങ്ങളുടെ കാല്‍ക്കീഴില്‍ ജീവിച്ചവര്‍ എന്ത് കാണിക്കാന്‍ എന്ന അഹന്തയായിരുന്നു ഇംഗ്ലീഷുകാര്‍ക്ക്

കെ. നന്ദകുമാര്‍ പിള്ള

വീണ്ടുമൊരു ഇന്ത്യ – ഇംഗ്ലണ്ട് സെമിഫൈനല്‍. ആദ്യമായി ഇരു രാജ്യങ്ങളും ഒരു സെമിയില്‍ ഏറ്റു മുട്ടിയത് 1983 ലാണ്. ലോര്‍ഡ്സില്‍ നടക്കാന്‍ പോകുന്ന ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് ഫൈനലിനെക്കുറിച്ചായിരുന്നു ഇംഗ്ലീഷ് പത്രങ്ങള്‍ എഴുതി കൂട്ടിയത്.

അവര്‍ക്ക് ഇന്ത്യ ഒരു ടീമേ അല്ലായിരുന്നു. വര്‍ഷങ്ങളോളം തങ്ങളുടെ കാല്‍കീഴില്‍ ജീവിച്ചവര്‍ എന്ത് കാണിക്കാന്‍ എന്ന അഹന്തയായിരുന്നു ഇംഗ്‌ളീഷുകാര്‍ക്ക്.. പക്ഷെ കപിലിന്റെ ചെകുത്താന്മാരുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. അവരുടെ നാട്ടില്‍, ഇംഗ്ലീഷ് കാണികളുടെ മുന്നില്‍, ഇന്ത്യ നേടിയത് 6 വിക്കറ്റ് ജയം. ഒരുപക്ഷെ അതായിരിക്കും ലോക ക്രിക്കറ്റിലെ ആദ്യത്തെ ബിഗ് മാച്ച് അപ്‌സെറ്റ്.

നാലു വര്‍ഷത്തിന് ശേഷം 1987 സെമി ഫൈനലില്‍ അവര്‍ വീണ്ടും കണ്ടുമുട്ടി. ഇത്തവണ സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു. ലീഗില്‍ ഒരേയൊരു മത്സരം, അതും 1 റണ്ണിന്, മാത്രം പരാജയപ്പെട്ട്, ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആയിട്ടാണ് ഇന്ത്യ സെമിയില്‍ എത്തിയത്. ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമായിരുന്നു ഇന്ത്യ.

മുംബൈയില്‍ സ്വീപ് ചെയ്ത് ചെയ്ത് ഗ്രഹാം ഗൂച് അടിച്ച സെഞ്ചുറിയുടെ ബലത്തില്‍ ഇംഗ്ലണ്ട് നേടിയത് 254 റണ്‍സ്. പക്ഷെ അന്നത്തെ ഇന്ത്യക്ക് അതൊരു വെല്ലുവിളി ആയിരുന്നില്ല. മുഹമ്മദ് അസറുദ്ദിന്‍ ക്രീസില്‍ ഉണ്ടായിരുന്ന സമയം വരെ ഇന്ത്യക്ക് പ്രതീക്ഷയായിരുന്നു. എന്നാല്‍ അവസാന 5 വിക്കറ്റുകള്‍ 15 റണ്‍സിന് ചുരുട്ടികൂട്ടിയ ഇംഗ്ലണ്ട് മാഞ്ചസ്റ്ററിലെ തോല്‍വിക്ക് പ്രതികാരം ചെയ്തു.

ഇപ്പോള്‍ സ്‌കോര്‍ബോര്‍ഡ് 1 – 1. ഇപ്രാവശ്യം ഒരു ന്യൂട്രല്‍ വെന്യൂവില്‍ വീണ്ടുമൊരു സെമി ഫൈനലില്‍ അവര്‍ ഏറ്റു മുട്ടുന്നു.. ആര് ജയിക്കും??? ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കം എന്ന് മനസ് പറയുമ്പോഴും ഇംഗ്ലണ്ടിനെ ഞാന്‍ ഒട്ടും കുറച്ചു കാണുന്നില്ല.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു