രാഹുലിന്റെ തിരിച്ചുവരവ്, 'പൊട്ടന്‍ കളിപ്പിച്ച്' ബിസിസിഐ, തുറന്നുപറച്ചിലുമായി ബാറ്റിംഗ് കോച്ച്

കെഎല്‍ രാഹുലിന്റെ ലഭ്യതയെക്കുറിച്ച് ടീം ഇന്ത്യ മാനേജ്മെന്റിന് ഉറപ്പില്ലെന്ന് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍. വ്യാഴാഴ്ച (ഫെബ്രുവരി 22) ഇംഗ്ലണ്ടിനെതിരെ റാഞ്ചിയില്‍ നടക്കുന്ന നാലാം ടെസ്റ്റിന് രാഹുലിന്റെ സേവനം ലഭ്യമല്ലെന്ന് ബിസിസിഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കഴിഞ്ഞ മാസം ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പുറം വേദന അനുഭവിച്ചതിന് ശേഷം അദ്ദേഹം പരമ്പരയില്‍ കളിച്ചിട്ടില്ല. പരുക്ക് മൂലം അദ്ദേഹത്തിനും രവീന്ദ്ര ജഡേജയ്ക്കും രണ്ടാം ടെസ്റ്റ് നഷ്ടമായി. രണ്ടാം ടെസ്റ്റിനും മൂന്നാം ടെസ്റ്റിനും ഇടയില്‍ ഒരാഴ്ചയിലേറെ ഇടവേളയുള്ളതിനാല്‍ രാജ്കോട്ട് മത്സരത്തിന് ഇരു താരങ്ങളും യോഗ്യരാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

കളിക്കാരുടെ പങ്കാളിത്തം ഫിറ്റ്‌നസിന് വിധേയമാണെന്ന് ബിസിസിഐ വ്യക്തമാക്കിയെങ്കിലും അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിലും അവരെ ഉള്‍പ്പെടുത്തി. മൂന്നാം ടെസ്റ്റിനുള്ള സമയത്ത് ജഡേജ സുഖം പ്രാപിച്ച് തിരിച്ചെത്തിയപ്പോള്‍, കെ എല്‍ രാഹുലിന് കഴിഞ്ഞില്ല. എന്നാല്‍ മൂന്നാം ടെസ്റ്റിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാം ടെസ്റ്റിന് രാഹുല്‍ ലഭ്യമാണെന്ന് പറഞ്ഞിരുന്നു.

രോഹിതിന്റെ അപ്ഡേറ്റിന് ഏകദേശം ഒരാഴ്ച മുമ്പ്, കെഎല്‍ രാഹുല്‍ ‘മാച്ച് ഫിറ്റ്നസിന്റെ 90 ശതമാനത്തിലെത്തിയതായി’ ബിസിസിഐയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ആഴ്ച ആദ്യം, രാഹുല്‍ താരം നാലാം ടെസ്റ്റിലും കളിക്കില്ലെന്ന് പ്രഖ്യാപിച്ച ബിസിസിഐ, അഞ്ചാം ടെസ്റ്റില്‍ പങ്കെടുക്കുന്നത് ഫിറ്റ്‌നസിന് വിധേയമാണെന്ന് പ്രസ്താവിച്ചു.

ബാറ്റ്സ്മാന്റെ ഫിറ്റ്നസ് നിലയെക്കുറിച്ച് വ്യക്തതയില്ലെന്ന് വിക്രം റാത്തോര്‍ പറഞ്ഞു. ”ഫിറ്റ്‌നസ് ശതമാനത്തെക്കുറിച്ച് എനിക്കറിയില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒന്നുകില്‍ അനുയോജ്യമോ അയോഗ്യമോ ആണ്. നിലവില്‍, അവന്‍ അയോഗ്യനാണ്. പരിക്കിനെ കുറിച്ച് അറിയാന്‍ ബിസിസിഐയുടെ മെഡിക്കല്‍ ടീമുമായി സംസാരിക്കുന്നതായിരിക്കും ഉത്തമം” റാത്തൂര്‍ പറഞ്ഞു

Latest Stories

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ