IND vs ENG: 209 റണ്‍സ് നേടിയിട്ടും ജയ്സ്വാളിന് ഹര്‍ഷ ഭോഗ്‌ലെയുടെ വിമര്‍ശനം, കാരണം ഇതാണ്

ഇംഗ്ലണ്ടിനെതിരായി വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യന്‍ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ വിമര്‍ശിച്ച് ഹര്‍ഷ ഭോഗ്‌ലെ. താരം പുറത്തായ രീതിയാണ് ഹര്‍ഷ ഭോഗ്‌ലെയെ ചൊടിപ്പിച്ചത്. ഇരട്ട സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിനെ ജയിംസ് ആന്‍ഡേഴ്‌സണാണ് പുറത്താക്കിയത്.

ഒരുപക്ഷേ ഇത് ആന്‍ഡേഴ്‌സന്റെ അവസാന ഓവറായിരിക്കാം. ശേഷം ഒരുപക്ഷെ ജയ്‌സ്വാളിനെ് സ്പിന്നര്‍മാരെ ആക്രമിക്കാമായിരുന്നു. പക്ഷേ എന്തൊരു ഇന്നിംഗ്‌സായിരുന്നു ഇത്- ഹര്‍ഷ ഭോഗ്ലെ എക്സില്‍ കുറിച്ചു.

290 പന്തില്‍ 19 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 209 റണ്‍സാണ് യശസ്വി നേടിയത്. ജയിംസ് ആന്‍ഡേഴ്‌സണ്‍, ഷോയിബ് ബഷീര്‍, റെഹാന്‍ അഹമ്മദ് എന്നിവര്‍ യഥാക്രമം മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയതോടെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 396 റണ്‍സിന് പുറത്തായി.

മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം മത്സരം കളിക്കുന്നത്. പരുക്കേറ്റ കെ.എല്‍. രാഹുലിനും രവീന്ദ്ര ജഡേജയ്ക്കും പകരം രജത് പട്ടീദാറും കുല്‍ദീപ് യാദവുമാണു ടീമിലുള്ളത്. മുഹമ്മദ് സിറാജും കളിക്കുന്നില്ല. പകരക്കാരനായി മുകേഷ് കുമാറിനെ ടീമിലെടുത്തു. മൂന്നാം മത്സരത്തില്‍ സിറാജ് ടീമിനൊപ്പം ചേരും. അതേസമയം സര്‍ഫറാസ് ഖാനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ