ഈ കണക്കിന് ആണ് പോക്കെങ്കിൽ ബെഞ്ചിൽ തന്നെ ഇരുന്ന് ലോകകപ്പ് കാണാം, കിട്ടിയ അവസരം ഉപയോഗിക്കാത്ത സഞ്ജുവിനെതിരെ വിമർശനം

രാജസ്ഥാൻ റോയൽസിനെ ഐപിഎൽ കിരീടം നേട്ടത്തിലേക്ക് നയിച്ചാലും സഞ്ജു സാംസണിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണെന്ന് ഇന്ത്യൻ മുൻ സെലക്ടർ ശരൺദീപ് സിംഗ് പറഞ്ഞത് ശരിയായില്ല. മുമ്പ് കിട്ടിയ അവസരങ്ങളിൽ സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലെന്നും ഐപിഎൽ കിരീട നേട്ടത്തേക്കാൾ വ്യക്തിഗത പ്രകടനമാണ് ടീം സെലക്ഷനിൽ പ്രധാനമെന്നും ശരൺദീപ് പറഞ്ഞു. അന്ന് അദ്ദേഹത്തെ സഞ്ജുവിനെ കുറ്റം പറഞ്ഞതിന്റെ പേരിൽ പലരും ട്രോളിയിരുന്നു. പക്ഷെ ഒന്ന് ആലോചിച്ച് നോക്കിയാൽ അദ്ദേഹം പറഞ്ഞത് ശരിയല്ലേ?

ഐപിഎൽ കിരീടം പ്രധാനമാണ്. പക്ഷേ അത് ഇന്ത്യൻ ടീമിലേക്ക് നയിക്കണമെന്നില്ല. ഒരു സീസണിൽ കുറഞ്ഞത് 700-800 റൺസെങ്കിലും സ്‌കോർ ചെയ്താൽ തീർച്ചയായും ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഞാൻ അടക്കം സെലക്ടർമാരായിരിക്കുമ്പോഴാണ് സഞ്ജു സാംസണ് ടി20യിൽ ഓപ്പണറായി അവസരം ലഭിച്ചത്. എന്നാൽ അന്ന് സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. സഞ്ജു മങ്ങിയപ്പോൾ മറ്റ് ചില വിക്കറ്റ് കീപ്പർ-ബാറ്റർമാർ മിന്നുന്ന ഫോമിലേക്ക് ഉയർന്നു. ” അങ്ങനെയാണ് മുൻ സെലെക്ടർ പറഞ്ഞത്.

സഞ്ജുവിനെ സംബന്ധിച്ച് അതിഗംഭീരം എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനം തന്നെ ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ നടത്താൻ സാധിച്ചിട്ടുണ്ട്. നിലവിൽ ഓറഞ്ച് ക്യാപ് വേട്ടയിൽ അഞ്ചാം സ്ഥാനത്താണ് താരത്തിന്റെ സ്ഥാനം. 531 റൺസ് സഞ്ജു സീസണിൽ നേടുകയും ചെയ്‌തു. ടീമിനെ പല മത്സരങ്ങളിലും വിജയിപ്പിക്കാനും താരത്തിനായി. എന്നാൽ ലോകകപ്പ് ടീമിൽ ഇടം നേടിയതിന് ശേഷം സഞ്ജുവിന്റെ പ്രകടനത്തിൽ കയറ്റിറക്കങ്ങൾ ഉണ്ടായി.

ആദ്യ ഘട്ടത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ നന്നായി കളിച്ച സഞ്ജു അവസാന കുറച്ച് മത്സരങ്ങളിൽ നടത്തിയത് ബോറൻ പ്രകടനമാണ്. എന്നാലും ലോകകപ്പിലേക്ക് വരുമ്പോൾ സഞ്ജു തിളങ്ങുമെന്നാണ് കരുത്തപ്പെട്ടത്. എന്നാൽ ലോകകപ്പ് ഫൈനൽ ഇലവനിൽ ഇടം കണ്ടെത്താൻ താൻ പോരാടുന്ന പന്തിനേക്കാൾ മിക്ക് പ്രകടനം നടത്തണം എന്ന കാര്യം അയാൾ മറന്ന് പോയെന്ന് തോന്നുന്നു.

ഇന്ത്യ കളിക്കുന്ന ഏക സന്നാഹ മത്സരം ടീം മാനേജ്മെന്റിനെ സംബന്ധിച്ച് ഒരു ടെസ്റ്റ് ഡോസ് മാത്രമായിരുന്നില്ല സിഗ്നൽ കൂടി ആയിരുന്നു. ഓപ്പണർ ആയി രോഹിത്തിനൊപ്പം എത്തിയ സഞ്ജു ഒരു റൺ മാത്രമെടുത്ത് മടങ്ങിയപ്പോൾ പന്ത് ആകട്ടെ തകർപ്പൻ പ്രകടനം നടത്തി അർദ്ധ സെഞ്ച്വറി നേടുകയും ചെയ്തു.

എന്തായാലും സഞ്ജുവിന് ടീമിൽ ഇടം നേടാനുള്ള സാധ്യതകൾ വളരെ കുറവായി വരുന്നു എന്ന് പറയാം. അല്ലാത്തപക്ഷം അത്ഭുതങ്ങൾ സംഭവിക്കണം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക