"ഇന്ത്യ ഇങ്ങോട്ട് മര്യാദ കാണിച്ചില്ലെങ്കിൽ നമ്മൾ അങ്ങോട്ടും കാണിക്കേണ്ട ആവശ്യമില്ല"; തുറന്നടിച്ച് ഷാഹിദ് അഫ്രിദി

അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയത്വം വഹിക്കുന്ന കാര്യങ്ങളിലുള്ള അഭിപ്രായഭിന്നതയാണ് ഇപ്പോൾ ഐസിസിയുടെ പ്രധാന തലവേദന. പാകിസ്ഥാനിൽ മത്സരങ്ങൾ നടത്തിയാൽ ഇന്ത്യ പകെടുക്കില്ല എന്ന നിലപാടിലാണ് ബിസിസിയും കേന്ദ്ര മന്ത്രാലയവും. എന്നാൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് വിട്ടു നിന്നാൽ വൻ സാമ്പത്തീക പ്രശ്നങ്ങൾക്ക് അത് വഴിയൊരുക്കും. അത് കൊണ്ട് ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്താനാണ് ഐസിസി തീരുമാനിക്കുക.

എന്നാൽ ഹൈബ്രിഡ് മോഡലിൽ നടത്തിയാൽ പാക്കിസ്ഥാൻ മുന്നോട്ട് വെക്കുന്ന മൂന്നു ഉപാധികൾ ഐസിസി അംഗീകരിക്കണം എന്നാണ് അവരുടെ നിലപാട്. ഒന്ന്: ഇന്ത്യ സെമി ഫൈനൽ ഫൈനൽ എന്നി റൗണ്ടുകളിൽ പ്രവേശിച്ചില്ലെങ്കിൽ ഈ മത്സരങ്ങൾ പാകിസ്ഥാനിൽ തന്നെ നടത്തണം. രണ്ട്: അടുത്ത വർഷത്തെ ഐസിസി വാർഷികവരുമാനത്തിൽ കൂടുതൽ തുക പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നൽകണം. മൂന്നു: 2031 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളും ഹൈബ്രിഡ് മോഡലിൽ നടത്തണം.

ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ ബഹിഷ്കരിക്കണമെന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റനായ ഷാഹിദ് അഫ്രീദി.

ഷാഹിദ് അഫ്രിദി പറയുന്നത് ഇങ്ങനെ:

“ടീമിനെ ഇന്ത്യയിൽ കളിക്കാൻ പാകിസ്താൻ അയക്കേണ്ടതില്ല. പാകിസ്താൻ ക്രിക്കറ്റ് സ്വയംപര്യാപ്തതയോടെ ശരിയായ തീരുമാനങ്ങളെടുത്ത് ശക്തമായി മുന്നോട്ടുപോകണം. ഇന്ത്യക്ക് പാകിസ്താനിൽ വന്ന് കളിക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യയിൽ പോയി ഒരു പരിപാടിയും കളിക്കേണ്ട ആവശ്യം നമുക്കില്ല” ഷാഹിദ് അഫ്രീദി പറഞ്ഞു.

Latest Stories

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച

എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ച് ഹൈക്കമാന്റ്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യത: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി; അപ്പീൽ തള്ളി ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസ് : തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ