"ഇന്ത്യ ഇങ്ങോട്ട് മര്യാദ കാണിച്ചില്ലെങ്കിൽ നമ്മൾ അങ്ങോട്ടും കാണിക്കേണ്ട ആവശ്യമില്ല"; തുറന്നടിച്ച് ഷാഹിദ് അഫ്രിദി

അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയത്വം വഹിക്കുന്ന കാര്യങ്ങളിലുള്ള അഭിപ്രായഭിന്നതയാണ് ഇപ്പോൾ ഐസിസിയുടെ പ്രധാന തലവേദന. പാകിസ്ഥാനിൽ മത്സരങ്ങൾ നടത്തിയാൽ ഇന്ത്യ പകെടുക്കില്ല എന്ന നിലപാടിലാണ് ബിസിസിയും കേന്ദ്ര മന്ത്രാലയവും. എന്നാൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് വിട്ടു നിന്നാൽ വൻ സാമ്പത്തീക പ്രശ്നങ്ങൾക്ക് അത് വഴിയൊരുക്കും. അത് കൊണ്ട് ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്താനാണ് ഐസിസി തീരുമാനിക്കുക.

എന്നാൽ ഹൈബ്രിഡ് മോഡലിൽ നടത്തിയാൽ പാക്കിസ്ഥാൻ മുന്നോട്ട് വെക്കുന്ന മൂന്നു ഉപാധികൾ ഐസിസി അംഗീകരിക്കണം എന്നാണ് അവരുടെ നിലപാട്. ഒന്ന്: ഇന്ത്യ സെമി ഫൈനൽ ഫൈനൽ എന്നി റൗണ്ടുകളിൽ പ്രവേശിച്ചില്ലെങ്കിൽ ഈ മത്സരങ്ങൾ പാകിസ്ഥാനിൽ തന്നെ നടത്തണം. രണ്ട്: അടുത്ത വർഷത്തെ ഐസിസി വാർഷികവരുമാനത്തിൽ കൂടുതൽ തുക പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നൽകണം. മൂന്നു: 2031 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളും ഹൈബ്രിഡ് മോഡലിൽ നടത്തണം.

ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ ബഹിഷ്കരിക്കണമെന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റനായ ഷാഹിദ് അഫ്രീദി.

ഷാഹിദ് അഫ്രിദി പറയുന്നത് ഇങ്ങനെ:

“ടീമിനെ ഇന്ത്യയിൽ കളിക്കാൻ പാകിസ്താൻ അയക്കേണ്ടതില്ല. പാകിസ്താൻ ക്രിക്കറ്റ് സ്വയംപര്യാപ്തതയോടെ ശരിയായ തീരുമാനങ്ങളെടുത്ത് ശക്തമായി മുന്നോട്ടുപോകണം. ഇന്ത്യക്ക് പാകിസ്താനിൽ വന്ന് കളിക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യയിൽ പോയി ഒരു പരിപാടിയും കളിക്കേണ്ട ആവശ്യം നമുക്കില്ല” ഷാഹിദ് അഫ്രീദി പറഞ്ഞു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി