ഭരതിന് പകരം അവനുണ്ടായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ഈ ഗതി വരില്ലായിരുന്നു, പക്ഷേ രോഹിത് തഴഞ്ഞു

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവലസാനത്തെയും ടെസ്റ്റ് മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മാര്‍ച്ച് 9 ന് ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഈ മത്സരം ജയിച്ചേ മതിയാകൂ. എന്നാല്‍ ബാറ്റിംഗ് നിരയുടെ ഫോമില്ലായ്മ ഇന്ത്യയെ പിന്നോട്ടടിക്കുന്നു.

മധ്യനിരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്റെ അഭാവം നന്നേ പ്രതിഫലിക്കുന്നുണ്ട്. പന്തിന് പകരം വിക്കറ്റ് കീപ്പറായി ഇന്ത്യ ടീമിലുള്‍പ്പെടുത്തിയ കെഎസ് ഭരത് ബാറ്റില്‍ കാര്യമായ സംഭാവന നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ വൃദ്ധിമാന്‍ സാഹയ്ക്കായി വാദിക്കുകയാണ് ആരാധകര്‍. പന്തിനെ നിലനിര്‍ത്താന്‍ സാഹയെ ഇന്ത്യ തുടര്‍ച്ചയായി തഴഞ്ഞത് ഇപ്പോള്‍ തിരിച്ചടിയായെന്നാണ് ആരാധക വിമര്‍ശനം.

വിക്കറ്റിന് പിന്നില്‍ മികവ് കാട്ടാന്‍ സാഹക്ക് കഴിവുണ്ട്. പോരാത്തതിന് നിര്‍ണായക ഘട്ടത്തില്‍ ബാറ്റിംഗിലും തിളങ്ങാന്‍ താരത്തിനാകും. എന്നാല്‍ സാഹയെ പിന്തുണക്കാന്‍ നായകന്‍ രോഹിത് ശര്‍മ തയ്യാറായില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. സാഹയുണ്ടായിരുന്നെങ്കിലും ഇന്ത്യക്ക് ഇത്രയും പ്രശ്നം നേരിടേണ്ടി വരില്ലെന്നായിരുന്നു ആരാധകര്‍ പറയുന്നത്.

ഇന്ത്യ ഭാവി വിക്കറ്റ് കീപ്പറെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് കെഎസ് ഭരത്. എന്നാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഭരത്തിന് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. 5 ഇന്നിംഗ്സില്‍ നിന്ന് വെറും 57 റണ്‍സ് മാത്രമാണ് താരം നേടിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക