'അങ്ങനെ എന്തെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്‍ സെവാഗിനെ ഗ്രൗണ്ടിലിട്ട് തല്ലിയേനെ'; രോഷത്തോടെ അക്തര്‍

2004-ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മുള്‍ത്താനില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും പാക് പേസര്‍ ശിഐബ് അക്തറും തമ്മില്‍ കൊമ്പുകോര്‍ത്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനെ സംബന്ധിച്ച് ചില പരാമര്‍ശങ്ങള്‍ അടുത്തിടെ സെവാഗ് നടത്തിയിരുന്നു. ഇതിനോട് ഇപ്പോള്‍ രോഷത്തോടെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അക്തര്‍.

ഡബിള്‍ സെഞ്ച്വറിക്കു തൊട്ടരികില്‍ നില്ക്കെ‍ അക്തര്‍ തനിക്കെതിരേ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞതും അതിനോട് പ്രതികരിച്ച രീതിയുമാണ് സെവാഗ് അടുത്തിടെ വെളിപ്പെടുത്തിയത്. “ഞാന്‍ 200- ന് അടുത്ത് നില്‍ക്കെ ശുഐബ് തനിക്ക് എനിക്കെതിരെ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞു. ഹുക്ക് ഷോട്ട് കളിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. അദ്ദേഹം ഇത് തുടര്‍ന്നതോടെ ഞാന്‍ ക്രീസിന്റെ മറുഭാഗത്തുണ്ടായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേര്‍ക്ക് വിരല്‍ ചൂണ്ടി അക്തറിനോടു പറഞ്ഞു- നിന്റെ അച്ഛനാണ് അവിടെ നില്‍ക്കുന്നത്. അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യൂ, നിന്നെ അടിച്ചുപറത്തും.”

“ഷുഐബ് അത് തന്നെ ചെയ്തു. സച്ചിന്‍ റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. അതിനു ശേഷം മകന്‍ മകനാണെന്നും, അച്ഛന്‍ അച്ഛന്‍ തന്നെയാണെന്നും അക്തറിനെ ഞാന്‍ ഓര്‍മ്മിപ്പിച്ചു.” എന്നാണ് സെവാഗ് അടുത്തിടെ വെളിപ്പെടുത്തിയത്. ഇതിനോടാണ് അക്തറിന്റെ രോഷ പ്രതികരണം. സെവാഗ് അങ്ങനൊന്നും അന്ന് തന്നോട് പറഞ്ഞില്ലെന്നും അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ സെവാഗിനെ ഗ്രൗണ്ടിലിട്ട് തല്ലിയേനെ എന്നും അക്തര്‍ പ്രതികരിച്ചു.

Would Sehwag survive after saying something like that to me ...

“സെവാഗ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. അന്നു ഒന്നും തന്നെ അദ്ദേഹം തന്നോടു പറഞ്ഞിട്ടില്ല. ഇപ്പോള്‍ അദ്ദേഹം അന്നു പറഞ്ഞുവെന്ന് അവകാശപ്പെടുന്നത് വെറും തമാശയായി മാത്രം കണ്ടാല്‍ മതി. അങ്ങനെയെന്തെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്‍ സെവാഗ് രക്ഷപ്പെടുമായിരുന്നുവെന്ന് കരുതുന്നുണ്ടോ? ഗ്രൗണ്ടില്‍ വെച്ചും ഹോട്ടല്‍ മുറിയിലെത്തിയും ഞാന്‍ സെവാഗിനെ തല്ലുമായിരുന്നു.” അക്തര്‍ പറഞ്ഞു.

Latest Stories

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!