Ipl

എതിർ ഭാഗത്ത് ധോണി നിന്ന സമയത്ത് എനിക്ക് നല്ല പേടി തോന്നിയിരുന്നു, വെളിപ്പെടുത്തലുമായി ഋഷി ധവാൻ

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ (സിഎസ്‌കെ) നിർണായകമായ അവസാന ഓവർ എറിഞ്ഞത് പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) പേസർ ഋഷി ധവാനാണ്. അവസാന ആറ് പന്തുകളിൽ നിന്ന് പ്രതിരോധിക്കാൻ തനിക്ക് 27 റൺസ് ഉണ്ടായിരുന്നു, എന്തിരുന്നാലും എംഎസ് ധോണി ക്രിസിൽ നിൽക്കുമ്പോൾ തനിക്ക് നല്ല പേടി ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ ഋഷി ധവാൻ.

പഞ്ചാബിന്റെ സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിൽ, ധവാൻ തന്റെ മനസിലൂടെ കടന്നുപോയ ചിന്തകളെക്കുറിച്ച് പറഞ്ഞത് “മഹി ഭായ് നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ നിങ്ങളുടെ ഹൃദയം സ്പഷ്ടമായി തുടിക്കും. പക്ഷേ എന്റെ ഭാഗ്യത്തിന് കാര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നു. പ്രതിരോധിക്കാൻ ഞങ്ങൾക്ക് ഒരുപാട് റൺസ് ഉണ്ടായിരുന്നു. ഞാൻ രണ്ട് നല്ല പന്തുകൾ എറിഞ്ഞാൽ നമ്മൾ അനായാസം ജയിക്കുമെന്ന് എനിക്കറിയാമായിരുന്നു. ആരാധകർ മുഴുവൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആദ്യ പന്ത് അദ്ദേഹം സിക്‌സറിന് പറത്തിയെങ്കിലും തിരിച്ചുവരവ് നടത്താൻ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.”

ലോകം കണ്ട ഏറ്റവും മികച്ച ഫിനീഷറായ ധോണി ആദ്യ പന്ത് ഡീപ് ബാക്ക്‌വേർഡ് സ്‌ക്വയർ ലെഗിന് മുകളിലൂടെ അതിശയകരമായ സിക്‌സറിന് പറത്തിയിരുന്നു. അടുത്ത പന്ത ധവാൻ വൈഡ് എറിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു . ഒരു അവസാന ഓവർ ത്രില്ലറിൽ മറ്റൊരു സെൻസേഷണൽ പ്രകടനം നടത്താൻ കാണികൾ മുഴുവൻ ധോണിയുടെ പേര് ഉച്ചരിക്കുകയും ചെയ്തപ്പോൾ ഭയപെട്ടിരുന്നതായി പഞ്ചാബ് നായകനും നേരത്തെ പറഞ്ഞിരുന്നു.

ഈ മത്സരത്തിലെ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ പഞ്ചാബിനായപ്പോൾ, തോൽവിയോടെ ചെന്നൈയുടെ സാധ്യതകൾ മങ്ങി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക