എന്റെ ക്രിക്കറ്റ് ഭാവിക്ക് വേണ്ടി അച്ഛനുണ്ടായിരുന്നതെല്ലാം വിറ്റു, എൽഎസ്ജി ലേലത്തിൽ വാങ്ങിയപ്പോൾ അച്ഛന്റെ കടമെല്ലാം ഞാൻ വീട്ടി: മുകുൾ ചൗദരി

ഐപിഎലിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്‌നൗ സൂപ്പർ ജയൻസ്റ്റിനു ജയം. അവസാന പന്ത് വരെ നീണ്ടു നിന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്ന് വിക്കറ്റുകൾക്കാണ് ലക്‌നൗ പരാജയപ്പെടുത്തിയത്.

27 പന്തിൽ ഏഴ് സിക്‌സറും രണ്ട് ഫോറുകളും അടക്കം പുറത്താകാതെ 54 റൺസ് നേടിയ മുകുൽ ചൗദരിയാണ് ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ചത്. ഒരു ഘട്ടത്തിൽ ഏഴിന് 128 എന്ന നിലയിൽ നിന്നായിരുന്നു രക്ഷാപ്രവർത്തനം. ലഖ്‌നൗവിന് വേണ്ടി നേരത്തെ ആയുഷ് ബദോനി അർധ സെഞ്ച്വറി നേടി. 34 പന്തിൽ രണ്ട് സിക്‌സറും ഏഴ് ഫോറുകളും അടക്കം 54 റൺസാണ് താരം നേടിയത്. ഏയ്ഡൻ മാർക്രം 22 റൺസും മുകുൾ ചൗധരി 25 റൺസും മിച്ചൽ മാർഷ് 15 റൺസും നേടി.

ഇന്നലെ നടന്ന മത്സരത്തിൽ സ്റ്റാറായത് മുകുൾ ചൗദരിയാണ്. ഇപ്പോഴിതാ തന്റെ കരിയർ ആരംഭിക്കുന്നത് തന്നെ അച്ഛനുണ്ടായിരുന്നതെല്ലാം വിറ്റിട്ടാണെന്നും അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു ഈ ഐപിഎൽ സീസണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

‘ എന്റെ അച്ഛൻ ഒരു പാവപെട്ടവനായിരുന്നു. കല്യാണത്തിന് മുൻപ് തന്നെ അദ്ദേഹത്തിന് തന്റെ മകനെ ഒരു ക്രിക്കറ്റ് താരമാക്കണം എന്നുണ്ടായിരുന്നു. അച്ഛനുണ്ടായിരുന്നതെല്ലാം വിൽക്കുകയും പോരാത്തതിന് ബാങ്കിൽ നിന്ന് ലോൺ വരെ എടുത്തു എന്റെ ക്രിക്കറ്റ് ഭാവിക്കായി. ഐപിഎൽ ലേലത്തിൽ എൽഎസ്ജി എന്നെ മേടിച്ചപ്പോൾ അച്ഛന്റെ കടമെല്ലാം എനിക്ക് വീട്ടാനായി’ മുകുൾ പറഞ്ഞു.

Latest Stories

'ഇസ്രയേല്‍ മനുഷ്യരാശിക്ക് ശാപം, ഈ ക്യാന്‍സര്‍ ബാധിച്ച രാജ്യം സൃഷ്ടിച്ചവര്‍ നരകത്തില്‍ പോകട്ടെ'യെന്ന് പാക് മന്ത്രി; ഖ്വാജ ആസിഫിന്റെ പ്രതികരണത്തില്‍ ശക്തമായ മറുപടിയുമായി ഇസ്രയേല്‍

നൂറിലേറെ സീറ്റ് നേടുമെന്ന് യുഡിഎഫ്, ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് എല്‍ഡിഎഫ്; മാറ്റം വേണമെന്ന കാര്യം ജനം ഏറ്റെടുത്തിട്ടുണ്ടെന്ന് ബിജെപി; വോട്ടെടുപ്പിന് ശേഷം ആത്മവിശ്വാസവുമായി മുന്നണികള്‍

എസ്‌ഐആറിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര ഉയരാതെ കേരളത്തിലെ പോളിംഗ് ശതമാനം; നഗര വോട്ടുകളില്‍ വന്‍കുറവ്; അസമിലും പുതുച്ചേരിയിലും റെക്കോര്‍ഡ് പോളിംഗ്

മില്ലറിനെ കളിയാക്കുന്നവർ ഒന്ന് ഓർക്കുക, അവൻ അടിച്ച സിക്‌സറുകൾ ഇല്ലായിരുന്നെങ്കിൽ നമ്മൾ ഇത്രയും എത്തില്ലായിരുന്നു: അക്‌സർ പട്ടേൽ

ബുംറയ്ക്ക് പോലും എന്ത് ചെയ്യണെമെന്ന് അറിയാത്ത അവസ്ഥയായിരുന്നു, വൈഭവിനെ ഉടൻ തന്നെ ഇന്ത്യൻ ടീമിൽ എടുക്കണം: ഇർഫാൻ പത്താൻ

നടിയുടെ അഭിനയത്തെ സംവിധായകൻ എന്ന നിലയിൽ വിമർശിച്ചു, അതിന്റെ വൈരാഗ്യം എന്ന് രഞ്ജിത്ത് കോടതിയിൽ; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

എനിക്ക് ബുംറയെ പേടിയുണ്ടായിരുന്നു, പക്ഷെ അദ്ദേഹത്തെ നോക്കാതെ ഞാൻ പന്തിനെ നോക്കി കളിക്കാൻ ശ്രമിച്ചു: വൈഭവ് സൂര്യവൻഷി

കോഹ്‌ലിയെ പോലെ ഞാൻ മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നില്ലെന്ന് നിങ്ങളുടെ മാത്രം തെറ്റിദ്ധാരണയാണ്: ബാബർ അസം

കേരളം വിധിയെഴുതി; പോളിങ്ങിൽ 80 % കഴിഞ്ഞ് കോഴിക്കോടും പാലക്കാടും

സംസ്ഥാനത്ത് കനത്ത പോളിംഗ് തുടരുന്നു, അഞ്ച് മണിക്ക് 75.01 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു