അവന്മാർക്കിട്ട് ഞാൻ മനഃപൂർവം പണിതതാണ്, ചെയ്ത തെറ്റിനുള്ള ശിക്ഷ അത്യാവശ്യമായിരുന്നു; തുറന്നടിച്ച് ജയ് ഷാ

ബിസിസിഐ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ കേന്ദ്ര കരാറിൽ നിന്ന് ഈ വർഷം ആദ്യം ഒഴിവാക്കിയിരുന്നു. ഇതിന് ശേഷം അയ്യർ രഞ്ജി ട്രോഫിയിലെ മുംബൈയുടെ സെമി ഫൈനൽ വരെയുള്ള യാത്രയിൽ നിർണായക പങ്ക് വഹിച്ചു. അതേസമയം കിഷൻ മുഴുവൻ ആഭ്യന്തര റെഡ്-ബോൾ കലണ്ടറും നഷ്‌ടപ്പെടുത്താൻ തീരുമാനിക്കുക അയായിരുന്നു. ഇത് ബിസിസിഐ ഉദ്യോഗസ്ഥരെയും ചീഫ് സെലക്ടർ അജിത് അഗാർക്കറെയും പ്രകോപിപ്പിച്ചു.

ഇപ്പോഴിതാ ഈ രണ്ട് ക്രിക്കറ്റ് താഹാരങ്ങൾക്കും വ്യക്തമായ സന്ദേശം അയക്കാൻ തന്നെയാണ് കേന്ദ്ര കരാറിൽ നിന്ന് ഒഴിവാക്കിയതെന്ന് ജയ് ഷാ പറഞ്ഞിരിക്കുകയാണ്. അവർ ചെയ്ത തെറ്റിന് കഠിനമായ ശിക്ഷ തന്നെയാണ് നൽകിയതെന്നും അതാണ് അവരെ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിലേക്ക് വീണ്ടും എത്തിച്ചതെന്നുമാണ് ഷാ പറഞ്ഞത്.

ഏതെങ്കിലും കളിക്കാരന് പരിക്കേറ്റ് ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായാൽ ദേശീയ ടീമിലേക്ക് തിരിച്ചുവരുന്നതിന് മുമ്പ് ആഭ്യന്തര സർക്യൂട്ടിൽ വീണ്ടും കഴിവ് തെളിയിക്കേണ്ടതുണ്ടെന്നും ഷാ വ്യക്തമാക്കി. ദുലീപ് ട്രോഫിയിൽ എ+ ഗ്രേഡുള്ള ഒരേയൊരു ക്രിക്കറ്റ് താരമായ രവീന്ദ്ര ജഡേജയുടെ ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു.

“നിങ്ങൾ ദുലീപ് ട്രോഫി ടീമിനെ നോക്കുകയാണെങ്കിൽ, രോഹിതും വിരാടും ബുംറയും ഒഴികെ പല പ്രമുഖ താരങ്ങളും രഞ്ജി കളിക്കുന്നുണ്ട്. ഞാൻ സ്വീകരിച്ച കഠിനമായ നടപടികൾ കൊണ്ടാണ് ശ്രേയസ് അയ്യരും ഇഷാൻ കിഷനും ദുലീപ് ട്രോഫി കളിക്കുന്നത്,” ജയ് ഷാ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

“ഞങ്ങൾ അൽപ്പം കർക്കശക്കാരായിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റപ്പോൾ, അദ്ദേഹത്തെ വിളിച്ച് ആഭ്യന്തര മത്സരം കളിക്കാൻ ആവശ്യപ്പെട്ടത് ഞാനാണ്. പരിക്ക് പറ്റുകയും പുറത്തുപോകുകയും ചെയ്യുന്ന ആർക്കും ആഭ്യന്തര ക്രിക്കറ്റിൽ ഫിറ്റ്‌നസ് തെളിയിച്ചതിന് ശേഷം മാത്രമേ ഇന്ത്യൻ ടീമിലേക്ക് വരാൻ കഴിയൂ എന്ന് ഇപ്പോൾ ഉറപ്പാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

'സഞ്ജുവിനെ കുറിച്ച് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി'; ശശി തരൂരിന്റെ കുറിപ്പ് വൈറലാകുന്നു

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ട് പാകിസ്ഥാൻ; എന്നാൽ തോറ്റതിന് കാരണം അമ്പയർ എന്ന് പാക് മാനേജ്‌മന്റ്

'ഇറാൻ നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച