അവന്മാർക്കിട്ട് ഞാൻ മനഃപൂർവം പണിതതാണ്, ചെയ്ത തെറ്റിനുള്ള ശിക്ഷ അത്യാവശ്യമായിരുന്നു; തുറന്നടിച്ച് ജയ് ഷാ

ബിസിസിഐ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ കേന്ദ്ര കരാറിൽ നിന്ന് ഈ വർഷം ആദ്യം ഒഴിവാക്കിയിരുന്നു. ഇതിന് ശേഷം അയ്യർ രഞ്ജി ട്രോഫിയിലെ മുംബൈയുടെ സെമി ഫൈനൽ വരെയുള്ള യാത്രയിൽ നിർണായക പങ്ക് വഹിച്ചു. അതേസമയം കിഷൻ മുഴുവൻ ആഭ്യന്തര റെഡ്-ബോൾ കലണ്ടറും നഷ്‌ടപ്പെടുത്താൻ തീരുമാനിക്കുക അയായിരുന്നു. ഇത് ബിസിസിഐ ഉദ്യോഗസ്ഥരെയും ചീഫ് സെലക്ടർ അജിത് അഗാർക്കറെയും പ്രകോപിപ്പിച്ചു.

ഇപ്പോഴിതാ ഈ രണ്ട് ക്രിക്കറ്റ് താഹാരങ്ങൾക്കും വ്യക്തമായ സന്ദേശം അയക്കാൻ തന്നെയാണ് കേന്ദ്ര കരാറിൽ നിന്ന് ഒഴിവാക്കിയതെന്ന് ജയ് ഷാ പറഞ്ഞിരിക്കുകയാണ്. അവർ ചെയ്ത തെറ്റിന് കഠിനമായ ശിക്ഷ തന്നെയാണ് നൽകിയതെന്നും അതാണ് അവരെ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിലേക്ക് വീണ്ടും എത്തിച്ചതെന്നുമാണ് ഷാ പറഞ്ഞത്.

ഏതെങ്കിലും കളിക്കാരന് പരിക്കേറ്റ് ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായാൽ ദേശീയ ടീമിലേക്ക് തിരിച്ചുവരുന്നതിന് മുമ്പ് ആഭ്യന്തര സർക്യൂട്ടിൽ വീണ്ടും കഴിവ് തെളിയിക്കേണ്ടതുണ്ടെന്നും ഷാ വ്യക്തമാക്കി. ദുലീപ് ട്രോഫിയിൽ എ+ ഗ്രേഡുള്ള ഒരേയൊരു ക്രിക്കറ്റ് താരമായ രവീന്ദ്ര ജഡേജയുടെ ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു.

“നിങ്ങൾ ദുലീപ് ട്രോഫി ടീമിനെ നോക്കുകയാണെങ്കിൽ, രോഹിതും വിരാടും ബുംറയും ഒഴികെ പല പ്രമുഖ താരങ്ങളും രഞ്ജി കളിക്കുന്നുണ്ട്. ഞാൻ സ്വീകരിച്ച കഠിനമായ നടപടികൾ കൊണ്ടാണ് ശ്രേയസ് അയ്യരും ഇഷാൻ കിഷനും ദുലീപ് ട്രോഫി കളിക്കുന്നത്,” ജയ് ഷാ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

“ഞങ്ങൾ അൽപ്പം കർക്കശക്കാരായിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റപ്പോൾ, അദ്ദേഹത്തെ വിളിച്ച് ആഭ്യന്തര മത്സരം കളിക്കാൻ ആവശ്യപ്പെട്ടത് ഞാനാണ്. പരിക്ക് പറ്റുകയും പുറത്തുപോകുകയും ചെയ്യുന്ന ആർക്കും ആഭ്യന്തര ക്രിക്കറ്റിൽ ഫിറ്റ്‌നസ് തെളിയിച്ചതിന് ശേഷം മാത്രമേ ഇന്ത്യൻ ടീമിലേക്ക് വരാൻ കഴിയൂ എന്ന് ഇപ്പോൾ ഉറപ്പാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി