അവന്മാർക്കിട്ട് ഞാൻ മനഃപൂർവം പണിതതാണ്, ചെയ്ത തെറ്റിനുള്ള ശിക്ഷ അത്യാവശ്യമായിരുന്നു; തുറന്നടിച്ച് ജയ് ഷാ

ബിസിസിഐ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ കേന്ദ്ര കരാറിൽ നിന്ന് ഈ വർഷം ആദ്യം ഒഴിവാക്കിയിരുന്നു. ഇതിന് ശേഷം അയ്യർ രഞ്ജി ട്രോഫിയിലെ മുംബൈയുടെ സെമി ഫൈനൽ വരെയുള്ള യാത്രയിൽ നിർണായക പങ്ക് വഹിച്ചു. അതേസമയം കിഷൻ മുഴുവൻ ആഭ്യന്തര റെഡ്-ബോൾ കലണ്ടറും നഷ്‌ടപ്പെടുത്താൻ തീരുമാനിക്കുക അയായിരുന്നു. ഇത് ബിസിസിഐ ഉദ്യോഗസ്ഥരെയും ചീഫ് സെലക്ടർ അജിത് അഗാർക്കറെയും പ്രകോപിപ്പിച്ചു.

ഇപ്പോഴിതാ ഈ രണ്ട് ക്രിക്കറ്റ് താഹാരങ്ങൾക്കും വ്യക്തമായ സന്ദേശം അയക്കാൻ തന്നെയാണ് കേന്ദ്ര കരാറിൽ നിന്ന് ഒഴിവാക്കിയതെന്ന് ജയ് ഷാ പറഞ്ഞിരിക്കുകയാണ്. അവർ ചെയ്ത തെറ്റിന് കഠിനമായ ശിക്ഷ തന്നെയാണ് നൽകിയതെന്നും അതാണ് അവരെ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിലേക്ക് വീണ്ടും എത്തിച്ചതെന്നുമാണ് ഷാ പറഞ്ഞത്.

ഏതെങ്കിലും കളിക്കാരന് പരിക്കേറ്റ് ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായാൽ ദേശീയ ടീമിലേക്ക് തിരിച്ചുവരുന്നതിന് മുമ്പ് ആഭ്യന്തര സർക്യൂട്ടിൽ വീണ്ടും കഴിവ് തെളിയിക്കേണ്ടതുണ്ടെന്നും ഷാ വ്യക്തമാക്കി. ദുലീപ് ട്രോഫിയിൽ എ+ ഗ്രേഡുള്ള ഒരേയൊരു ക്രിക്കറ്റ് താരമായ രവീന്ദ്ര ജഡേജയുടെ ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു.

“നിങ്ങൾ ദുലീപ് ട്രോഫി ടീമിനെ നോക്കുകയാണെങ്കിൽ, രോഹിതും വിരാടും ബുംറയും ഒഴികെ പല പ്രമുഖ താരങ്ങളും രഞ്ജി കളിക്കുന്നുണ്ട്. ഞാൻ സ്വീകരിച്ച കഠിനമായ നടപടികൾ കൊണ്ടാണ് ശ്രേയസ് അയ്യരും ഇഷാൻ കിഷനും ദുലീപ് ട്രോഫി കളിക്കുന്നത്,” ജയ് ഷാ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

“ഞങ്ങൾ അൽപ്പം കർക്കശക്കാരായിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റപ്പോൾ, അദ്ദേഹത്തെ വിളിച്ച് ആഭ്യന്തര മത്സരം കളിക്കാൻ ആവശ്യപ്പെട്ടത് ഞാനാണ്. പരിക്ക് പറ്റുകയും പുറത്തുപോകുകയും ചെയ്യുന്ന ആർക്കും ആഭ്യന്തര ക്രിക്കറ്റിൽ ഫിറ്റ്‌നസ് തെളിയിച്ചതിന് ശേഷം മാത്രമേ ഇന്ത്യൻ ടീമിലേക്ക് വരാൻ കഴിയൂ എന്ന് ഇപ്പോൾ ഉറപ്പാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ