'ഞാന്‍ അവന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ കളിദിനങ്ങള്‍ ഞാന്‍ ആസ്വദിച്ചു, എന്നാല്‍ ഇപ്പോള്‍...'; മനസ് തുറന്ന് ജോണ്ടി റോഡ്സ്

ക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ്. ഫീല്‍ഡിലെ പെട്ടെന്നുള്ള നീക്കങ്ങള്‍ക്ക് പേരുകേട്ട താരമാണ് അദ്ദേഹം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) അദ്ദേഹം നിരവധി ടീമുകളുടെ ഫീല്‍ഡിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ അദ്ദേഹം ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമാണ്. നിലവില്‍ ലോകത്തെ ‘കംപ്ലീറ്റ് ഓള്‍റൗണ്ട്’ ഫീല്‍ഡറായി രവീന്ദ്ര ജഡേജയെ വെറ്ററന്‍ തിരഞ്ഞെടുത്തു.

ജഡേജ മൈതാനത്ത് തീയാണ്. അദ്ദേഹത്തിന്റെ നേരിട്ടുള്ള ത്രോകളിലും അതിശയിപ്പിക്കുന്ന ക്യാച്ചുകളിലും ഇത് പ്രകടമാണ്. ജഡേജയെ കൂടാതെ, ഫീല്‍ഡിംഗ് നിലവാരം ഉയര്‍ത്തിയ മറ്റൊരു ക്രിക്കറ്റ് താരം സുരേഷ് റെയ്നയാണ്.

ഞാന്‍ സുരേഷ് റെയ്നയുടെ വലിയ ആരാധകനാണ്. ഞാന്‍ അദ്ദേഹത്തിന്റെ കളികാലം ആസ്വദിച്ചു, പക്ഷേ ഇപ്പോള്‍ അദ്ദേഹം വിരമിച്ചു. പണ്ട് ഇന്ത്യയില്‍, ക്രിക്കറ്റിനോടുള്ള അഭിനിവേശവും സ്‌നേഹവും പിന്തുണയ്ക്കാനും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല.

റെയ്നയില്‍ നിന്ന് വ്യത്യസ്തമായി, എനിക്ക് വളരെ ഭാഗ്യകരമായ വളര്‍ത്തല്‍ ഉണ്ടായിരുന്നു. ഞാന്‍ ഫുട്ബോള്‍, ഹോക്കി, ക്രിക്കറ്റ് എന്നിവ നല്ല ഗ്രൗണ്ടുകളില്‍ കളിച്ചു. അതിനാല്‍ ഞാന്‍ വളരെ ഭാഗ്യവാനായിരുന്നു.

ജഡേജ അടുത്ത ലെവലിലാണെന്ന് ഞാന്‍ കരുതുന്നു. അവന്‍ പന്ത് താഴേക്ക് എറിയുന്നതിലെ കൃത്യത റിക്കി പോണ്ടിംഗിനെപ്പോലെയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക