" എന്റെ സത്യത്തില്‍ വിശ്വസിച്ച് മുന്നോട്ടുതന്നെ പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്"; ചഹലുമായുള്ള വേർപിരിയലിനെ കുറിച്ച് ധനശ്രീ വർമ്മ

ഇന്ത്യൻ ക്രിക്കറ്റർ യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും ദാമ്പത്യ വേർപിരിയുന്നു എന്ന വാർത്തകൾ കുറച്ച് ദിവസം മുന്നേ വന്നിരുന്നു. പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം ഇരുവരും ഉടൻ തന്നെ വിവാഹമോചിതരാകും. ഈയിടെ സോഷ്യൽ മീഡിയയിൽ ഇവർ പരസ്പരം അൺഫോളോ ചെയ്യുകയും ഒന്നിച്ചുള്ള ഫോട്ടോകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ധനശ്രീയ്‌ക്കൊപ്പമുള്ള തൻ്റെ എല്ലാ ചിത്രങ്ങളും ഇന്ത്യൻ ക്രിക്കറ്റ് താരം ഡിലീറ്റ് ചെയ്തപ്പോൾ ധനശ്രീ യുസ്‌വേന്ദ്രയെ അൺഫോളോ ചെയ്തെങ്കിലും അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോകളൊന്നും ഡിലീറ്റ് ചെയ്തില്ല.

വിവാഹമോചന ആരോപണങ്ങൾ കൃത്യമാണെന്ന് ദമ്പതികളുടെ അടുത്ത വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് സ്ഥിരീകരിച്ചു. “വിവാഹമോചനം ഒഴിവാക്കാനാകാത്തതാണ്, അത് അന്തിമമാകുന്നത് വരെയെ സമയമുള്ളു. അവരുടെ വേർപിരിയലിനുള്ള കാരണങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. എന്നാൽ ഈ ദമ്പതികൾ വേറിട്ട് ജീവിക്കാൻ തീരുമാനിച്ചതായി വ്യക്തമാണ്.” അവർ പറഞ്ഞു.

വാർത്തകളിൽ പ്രതികരിച്ച് ധനശ്രീ വർമ്മ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. എന്റെ മൗനം ദൗര്‍ബല്യമായി കാണരുത് എന്നും. എന്റെ സത്യത്തില്‍ വിശ്വസിച്ച് മുന്നോട്ടുതന്നെ പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നുമാണ് ധനശ്രീ പറയുന്നത്.

ധനശ്രീ വർമ്മ കുറിച്ചത് ഇങ്ങനെ:

“കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ എനിക്കും കുടുംബത്തിനും വളരെ പ്രയാസകരമായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, വ്യക്തിഹത്യ, വിദ്വേഷം പ്രചരിപ്പിക്കുന്ന ട്രോളുകള്‍ എന്നിവയെല്ലാം ഞാന്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്”

ധനശ്രീ വർമ്മ കൂട്ടി ചേർത്തു:

“എന്റെ പേരിനെ ഈ നിലയിലേക്ക് എത്തിക്കാന്‍ ഞാന്‍ വര്‍ഷങ്ങളായി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്റെ മൗനം ദൗര്‍ബല്യമായി കാണരുത്. എന്റെ കരുത്താണ് അത്. ഓണ്‍ലൈനില്‍ അതിവേഗം നെഗറ്റിവിറ്റി പരത്താന്‍ കഴിയും. പക്ഷേ മറ്റൊരാളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള സഹാനുഭൂതി കാണിക്കണമെങ്കില്‍ അതിന് വളരെ ധൈര്യം വേണം. എന്റെ സത്യത്തില്‍ വിശ്വസിച്ച് മുന്നോട്ടുതന്നെ പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്റെ മൂല്യങ്ങളെ ഞാന്‍ മുറുകെപ്പിടിക്കും. ഒരു ന്യായീകരണത്തിന്റേയും ആവശ്യമില്ലാതെ തന്നെ സത്യം ഉയര്‍ന്നുനില്‍ക്കും” ധനശ്രീ കുറിച്ചു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി