ഐപിഎലിൽ ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റുകൾക്ക് തോല്പിച്ച് രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ച് ഗുജറാത്ത് ടൈറ്റൻസ്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറി മികവിലാണ് ഗുജറാത്തിനു വിജയിക്കാൻ സാധിച്ചത്. രാജസ്ഥാന് വേണ്ടി യുവ താരം വൈഭവ് സൂര്യവൻഷി 96 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.
ബാറ്റിംഗിൽ നായകൻ ശുഭ്മൻ ഗിൽ 104 റൺസ് നേടി. കൂടാതെ സായി സുദർശൻ 58 റൺസും, രാഹുൽ തിവാറ്റിയ 17* റൺസും വാഷിംഗ്‌ടൺ സുന്ദർ 16 റൺസും നേടി വിജയ സ്കോർ മറികടന്നു. രാജസ്ഥാൻ വേണ്ടി ജോഫ്രാ ആർച്ചർ നൻഡ്രെ ബർഗർ ബ്രിജേഷ് ശർമ്മ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. ബാറ്റിംഗിൽ ഓപണർ സായി സുദർശൻ വീണ്ടും ഹിറ്റ് വിക്കറ്റ് ആയിരുന്നു. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.
‘ഞാൻ ഗ്രിപ്പ് ടെക്നിക് പഠിക്കാൻ പോകുകയാണ്. കുറച്ച് പന്തുകൾ നന്നായി ശ്രദ്ധിച്ച് കളിച്ച് അത് വർക്ക് ആകുന്നുണ്ടോ എന്ന് നോക്കണം. സത്യമായിട്ടും ഈ കാര്യത്തിൽ എനിക്ക് ഇതിനു തരാൻ ഉത്തരമില്ല’ സായി സുദർശൻ പറഞ്ഞു.