ഞാനാണ് രാജ്യത്തെ ഏറ്റവും മികച്ച സ്പിന്നർ, അവസരങ്ങൾ തന്നാൽ ഞാൻ പലരെയും കടത്തി വെട്ടും; അവകാശവാദവുമായി ചെന്നൈ യുവതാരം

ചെന്നൈയിൽ നിന്നുള്ള ഇടംകൈയൻ സ്പിൻ സായ് കിഷോറിന് തൻ്റെ കരിയറിൻ്റെ കാര്യത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അത്ര നല്ല സമയം ആയിരുന്നില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2024 എഡിഷൻ്റെ മധ്യത്തിൽ കഴുത്തിന് പരിക്കേറ്റതിനെത്തുടർന്ന്, കിഷോർ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ഫിറ്റ്‌നസിലേക്ക് മടങ്ങാൻ കുറച്ച് മാസങ്ങൾ ചെലവഴിച്ചു.

അടുത്തിടെ സമാപിച്ച തമിഴ്‌നാട് പ്രീമിയർ ലീഗിലെ വിജയകരമായ കാമ്പെയ്‌നിൻ്റെ പിൻബലത്തിൽ, കിഷോറിന് തനിക്ക് ഇപ്പോൾ ആത്മവിശ്വാസം നല്ല രീതിയിൽ കൂടി എന്ന് പറഞ്ഞിരിക്കുകയാണ്. പരിക്ക് ബാധിച്ച ശേഷം തനിക്ക് അതിൽ നിന്നെല്ലാം ഒരുപാട് പഠിച്ചെന്നും താരം പറഞ്ഞു. ടിഎൻപിഎൽ ആരംഭിച്ചതിന് ശേഷം താൻ നടത്തിയ കഠിനമായ ഒരുക്കങ്ങളെക്കുറിച്ചും താരം പറഞ്ഞിരിക്കുകയാണ്.

“എനിക്ക് വളരെ ആത്മവിശ്വാസം തോന്നുന്നു, കാരണം ഇപ്പോൾ ഉള്ള പോലെ ഉള്ള കാടിന് പരിശീലനങ്ങൾ ഞാൻ മുമ്പെങ്ങും നടത്തിയിട്ടില്ല. ഒരു പക്ഷേ ഐപിഎല്ലിലേക്ക് എത്തുന്നതിന് മുമ്പ് പോലും പരിശീലനം ഇത്ര കഠിനം ആയിരുന്നില്ല. പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുക, പരിശീലനവും പിന്നെ ബൗളിംഗ്. കഴിഞ്ഞ നാലഞ്ചു വർഷമായി ഈ പ്രീ-സീസൺ ഉള്ളത്ര മണിക്കൂറുകൾ ഞാൻ ചെലവഴിച്ചിട്ടില്ല. ഐപിഎൽ സമയത്ത്, നിങ്ങൾക്ക് സമയമില്ല, നിങ്ങൾ വീണ്ടെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ടിഎൻപിഎല്ലിനുശേഷം, എനിക്ക് 15-20 ദിവസത്തെ ഇടവേള ലഭിച്ചു, അത് മികച്ച രീതിയിൽ ഉപയോഗിച്ചു,” കിഷോർ പറഞ്ഞു.

ബുച്ചി ബാബു ഇൻവിറ്റേഷൻ ടൂർണമെൻ്റിൽ ടിഎൻസിഎ ഇലവനെ അദ്ദേഹം നയിക്കുമ്പോൾ, ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങളെ കിഷോർ അവിടെ നയിക്കുന്നു. അവരിൽ നിന്നൊക്കെ വളരെ കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്നും അതിനായി കാത്തിരിക്കുക ആണെന്നും താരം പറഞ്ഞിരിക്കുകയാണ്.

“രാജ്യത്തെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് ഞാനെന്നാണ് എനിക്ക് തോന്നുന്നത്. എന്നെ ഒരു ടെസ്റ്റ് മത്സരത്തിൽ ഉൾപ്പെടുത്തൂ, ഞാൻ തയ്യാറാണ്.ജഡേജയുണ്ട് എന്റെ ടീമിൽ. ഞാനൊരിക്കലും അദ്ദേഹത്തിനൊപ്പം കളിച്ചിട്ടില്ല. ഞാൻ സിഎസ്‌കെയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു, പക്ഷേ റെഡ്-ബോൾ ഫോർമാറ്റിൽ ഒരിക്കലും ഒരുമിച്ച് കളിച്ചിട്ടില്ല. അവൻ ചെയ്യുന്ന കാര്യങ്ങളിൽ ഇത് ഒരു നല്ല പഠനാനുഭവമായിരിക്കും. അത് പറയുമ്പോൾ എനിക്ക് ആത്മവിശ്വാസം തോന്നുന്നു. അതിനാൽ, ഞാൻ എന്നത്തേക്കാളും കൂടുതൽ തയ്യാറാണ്, ”തമിഴ്‌നാട് നായകൻ പറഞ്ഞു.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്