പാക് ടീമിന്റെ പരിശീലകനാകാന്‍ മാത്രം ഞാന്‍ മണ്ടനല്ല; തുറന്നടിച്ച് വസീം അക്രം

പാക് ടീമിന്റെ പരിശീലകനായി തോല്‍വി ഭാരവും ആരാധകരുടെ കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങാന്‍ മാത്രം വിഡ്ഢിയല്ല താനെന്ന് പാക് മുന്‍ നായകന്‍ വസീം അക്രം. തോല്‍വികളുടെ പേരില്‍ ആരാധകരും മറ്റും ടീമിനോടും പരിശീലകരോടും പെരുമാറുന്നത് എങ്ങനെയെന്ന് കാണുന്നുണ്ടെന്നും അങ്ങനൊരു ദുരവസ്ഥയില്‍ ഉള്‍പ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്രം പറഞ്ഞു.

‘ഞാന്‍ ഒരു വിഡ്ഢിയല്ല. കോച്ചിനോടും മുതിര്‍ന്ന കളിക്കാരോടും ആളുകള്‍ മര്യാദയില്ലാതെ പെരുമാറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. പരിശീലകര്‍ക്ക് പ്ലാന്‍ ചെയ്യാന്‍ മാത്രമാണ് സാധിക്കുക. ടീം തോറ്റാല്‍ അതിന്റെ ബാധ്യതയെല്ലാം പരിശീലകരുടെ മേല്‍ വരേണ്ടതില്ല.’

‘പരിശീലകനാവുമ്പോള്‍ ഒരു വര്‍ഷത്തില്‍ 200-250 ദിവസം ടീമിനായി നല്‍കണം. അത്രയും ജോലികള്‍ കുടുംബത്തെ വിട്ട് ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പരിശീലക സ്ഥാനത്തേക്ക് ഇതെല്ലാം എന്നെ ഭയപ്പെടുത്തുന്നു. മോശം പെരുമാറ്റം എനിക്ക് സഹിക്കാനാവില്ല. കളിയോടുള്ള അവരുടെ അഭിനിവേശമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.’ പാക് ടീമിന്റെ പരിശീലകനാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് അക്രം പറഞ്ഞു.

2004 വിരമിച്ച അക്രം 2010 ലാണ് പരിശീലന രംഗത്തേയ്ക്ക് പ്രവേശിച്ചത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായി അക്രം പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.എസ്.എല്ലിലും ബോളിംഗ് കോച്ചായി താരം സേവനമനുഷ്ടിക്കുന്നുണ്ട്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്