ക്രിക്കറ്റ് ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കളിയാണ് എന്നത് എത്ര വാസ്തവമാണ്!

റോജി ഇലന്തൂര്‍

ഇന്നലെ നടന്ന MI യും UPW യും തമ്മിലുള്ള WPL മത്സരത്തില്‍ MI യെ തുടര്‍ച്ചയായ നാലാം ജയത്തിലേക്ക് നയിക്കാന്‍ ഹര്‍മന്‍പ്രീത് കൗറിന് ഭാഗ്യത്തിന്റെ അകമ്പടി കൂടെ ഉണ്ടായിരുന്നു. ആക്രമണാത്മക ബാറ്റിംഗിനു പേരുകേട്ട MI ക്യാപ്റ്റന്‍ സീസണിലെ തന്റെ രണ്ടാമത്തെ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി, ടീമിനെ ‘ടേബിള്‍ ടോപ്പി’ല്‍ നിലനിര്‍ത്തി.

MI ഓപ്പണേഴ്‌സ് ഇരുവരും പവര്‍പ്ലേയ്ക്ക് ശേഷം ഔട്ട് ആയപ്പോള്‍ കടന്നുവന്ന കൗറും നാറ്റും കൂടെ ഒരു കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് അഞ്ജലി ശര്‍വാണിയുടെ പന്ത് കൗറിന്റെ ലെഗ് സ്റ്റമ്പില്‍ തട്ടി ബെയില്‍സ് തെറിക്കുന്നത്, എന്നാല്‍ സ്റ്റമ്പില്‍ നിന്നും ഇളകിയ ബെയില്‍സ് നിലത്തു വീഴാതെ സ്റ്റമ്പില്‍ തന്നെ ഇരുപ്പുറപ്പിച്ചു!

ഇങ്ങനെ ഹര്‍മന്‍പ്രീതിന് ഭാഗ്യം തുണച്ചില്ലായിരുന്നു എങ്കില്‍ വളരെ നേരത്തെ തന്നെ ഡഗ് ഔട്ടില്‍ എത്തുമായിരുന്നു. മാത്രവുമല്ല, അതു മത്സരഫലത്തെ പോലും ബാധിക്കാന്‍ സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ഭാഗ്യം ഹാര്‍മന്റെ ഒപ്പമായിരുന്നു.

എന്നാല്‍, ഇതേ ഹര്‍മന്‍പ്രീത് ഇന്ത്യ ഓസ്‌ട്രേലിയ വേള്‍ഡ് കപ്പ് മത്സരത്തില്‍ ശക്തമായി പൊരുതി നിര്‍ഭാഗ്യവശാല്‍ കളിയുടെ ഒരു നിര്‍ണ്ണായകഘട്ടത്തില്‍ റണ്‍ ഔട്ട് ആയിപോകുന്നതും ടീം ഇന്ത്യ തോല്‍വി അണഞ്ഞു ഫൈനല്‍ പ്രവേശനം നഷ്ടമാകുന്നതും നമ്മള്‍ കണ്ടതാണ്.

അതെ, ക്രിക്കറ്റ് ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കളിയാണ്.. അത് ആരോടൊപ്പമാണോ അവര്‍ ജയിച്ചിരിക്കും.. കപ്പ് അടിച്ചിരിക്കും..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക