അവന്‍ കളിക്കാതിരുന്നത് നന്നായി, അല്ലെങ്കില്‍ അവന്റെ കരിയര്‍ അന്നത്തോടെ അവസാനിച്ചേനെ; വിലയിരുത്തലുമായി ശ്രീകാന്ത്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ മൂന്നാം ടെസ്റ്റ് വെറും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിച്ചതിന് ശേഷം ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് ക്രിക്കറ്റ് ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ടെസ്റ്റ് മത്സരത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ ആകെ 30 വിക്കറ്റുകള്‍ വീണു. ഇതിനെത്തുടര്‍ന്ന്, മാത്യു ഹെയ്ഡന്‍, മൈക്കല്‍ ക്ലാര്‍ക്ക്, ദിലീപ് വെങ്സര്‍ക്കര്‍ തുടങ്ങി നിരവധി മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ഈ പിച്ചില്‍ അതൃപ്തി പ്രകടിപ്പിച്ചു രംഗത്തുവന്നു. ഐസിസിയും സാഹചര്യങ്ങള്‍ ‘മോശം’ എന്ന് വിലയിരുത്തുകയും സ്റ്റേഡിയത്തിന്റെ പിച്ചിന് മൂന്ന് ഡീമെറിറ്റ് പോയിന്റുകള്‍ നല്‍കുകയും ചെയ്തു.

അതിനിടെ, ഇന്ത്യന്‍ മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്തും പിച്ചിനെക്കുറിച്ചുള്ള തന്റെ വിലയിരുത്തല്‍ നടത്തി. മൂന്നാം ടെസ്റ്റില്‍ നിന്ന് പുറത്തായ കെഎല്‍ രാഹുലിന്റെ ഉദാഹരണം ഉദ്ധരിച്ചായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം. രാഹുല്‍ മൂന്നാം ടെസ്റ്റില്‍ കളിക്കാതിരുന്നത് നന്നായെന്നും അല്ലെങ്കില്‍ അവന്റെ കരിയര്‍ തന്നെ അവസാനിക്കുമായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു.

കെ എല്‍ രാഹുലിനെക്കുറിച്ച് ഞാന്‍ സന്തോഷവാനാണ്. ഭാഗ്യവശാല്‍, അവന്‍ ഇന്‍ഡോറില്‍ കളിക്കാതിരുന്നത് നന്നായി. ഈ വിക്കറ്റുകളില്‍ കളിക്കുകയും അടുത്ത ടെസ്റ്റുകളില്‍ കളിക്കാന്‍ കഴിയാതെ വരികയും ചെയ്തിരുന്നെങ്കില്‍, അവന്റെ കരിയര്‍ അവസാനിച്ചേനെ.., ദൈവത്തിന് നന്ദി, അവന്‍ കളിച്ചില്ല.

ഈ പിച്ചുകളില്‍ ബാറ്റിംഗ് വളരെ ബുദ്ധിമുട്ടാണ്. അത് ആരായാലും, ബാറ്റിംഗ് ബുദ്ധിമുട്ടാണ്. അത് വിരാട് കോഹ്ലി ആകട്ടെ, ഈ പിച്ചുകളില്‍ ആര്‍ക്കും റണ്‍സ് എടുക്കാന്‍ കഴിയില്ല. ഈ വിക്കറ്റുകളില്‍ വിക്കറ്റ് വീഴ്ത്തുന്നത് വലിയ കാര്യമല്ല. ഞാന്‍ ബൗള്‍ ചെയ്തിരുന്നെങ്കില്‍ പോലും ഞാന്‍ വിക്കറ്റ് എടുക്കുമായിരുന്നു- ശ്രീകാന്ത് പറഞ്ഞു.

Latest Stories

എല്‍ഡിഎഫിന് വിട നല്‍കാന്‍ കേരളം തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി; ശബരിമല അയ്യപ്പനെ പ്രണമിച്ച് തിരുവല്ലയില്‍ പ്രസംഗം തുടങ്ങി

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഖിലിന് ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും, അത് കാലം തെളിയിക്കും: ആരോപണവുമായി ഷിയാസ് കരീം

താന്‍ വളര്‍ന്നത് പിണറായിയുടെ തണലില്‍ അല്ല, അന്ന് പിണറായി വിജയനെ ആര്‍ക്കും അറിയില്ലെന്ന് ജി സുധാകരന്‍; എ വിജയരാഘന് 'പരാജയ രാഘവ'നെന്നും വിശേഷണം

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല: എം. എ. ബേബി

ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളത്; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകും : രാഹുൽ ഗാന്ധി

സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വികസിത നേമത്തേക്ക് സ്വാഗതം, മോദിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ റൂട്ട് മാപ്പ്; വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സാധ്യതയില്ലെന്ന് ശിവന്‍കുട്ടി

പുറത്തു വരുന്നതെല്ലാം തട്ടിക്കൂട്ടിയ സർവേകൾ; തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു : വി.ഡി. സതീശൻ

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നു: “സ്ത്രീകൾ മത്സരിക്കുന്നു, പക്ഷേ ജയിക്കാൻ അനുവദിക്കപ്പെടുന്നുണ്ടോ?"