അവന്‍ കളിക്കാതിരുന്നത് നന്നായി, അല്ലെങ്കില്‍ അവന്റെ കരിയര്‍ അന്നത്തോടെ അവസാനിച്ചേനെ; വിലയിരുത്തലുമായി ശ്രീകാന്ത്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ മൂന്നാം ടെസ്റ്റ് വെറും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിച്ചതിന് ശേഷം ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് ക്രിക്കറ്റ് ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ടെസ്റ്റ് മത്സരത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ ആകെ 30 വിക്കറ്റുകള്‍ വീണു. ഇതിനെത്തുടര്‍ന്ന്, മാത്യു ഹെയ്ഡന്‍, മൈക്കല്‍ ക്ലാര്‍ക്ക്, ദിലീപ് വെങ്സര്‍ക്കര്‍ തുടങ്ങി നിരവധി മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ഈ പിച്ചില്‍ അതൃപ്തി പ്രകടിപ്പിച്ചു രംഗത്തുവന്നു. ഐസിസിയും സാഹചര്യങ്ങള്‍ ‘മോശം’ എന്ന് വിലയിരുത്തുകയും സ്റ്റേഡിയത്തിന്റെ പിച്ചിന് മൂന്ന് ഡീമെറിറ്റ് പോയിന്റുകള്‍ നല്‍കുകയും ചെയ്തു.

അതിനിടെ, ഇന്ത്യന്‍ മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്തും പിച്ചിനെക്കുറിച്ചുള്ള തന്റെ വിലയിരുത്തല്‍ നടത്തി. മൂന്നാം ടെസ്റ്റില്‍ നിന്ന് പുറത്തായ കെഎല്‍ രാഹുലിന്റെ ഉദാഹരണം ഉദ്ധരിച്ചായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം. രാഹുല്‍ മൂന്നാം ടെസ്റ്റില്‍ കളിക്കാതിരുന്നത് നന്നായെന്നും അല്ലെങ്കില്‍ അവന്റെ കരിയര്‍ തന്നെ അവസാനിക്കുമായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു.

കെ എല്‍ രാഹുലിനെക്കുറിച്ച് ഞാന്‍ സന്തോഷവാനാണ്. ഭാഗ്യവശാല്‍, അവന്‍ ഇന്‍ഡോറില്‍ കളിക്കാതിരുന്നത് നന്നായി. ഈ വിക്കറ്റുകളില്‍ കളിക്കുകയും അടുത്ത ടെസ്റ്റുകളില്‍ കളിക്കാന്‍ കഴിയാതെ വരികയും ചെയ്തിരുന്നെങ്കില്‍, അവന്റെ കരിയര്‍ അവസാനിച്ചേനെ.., ദൈവത്തിന് നന്ദി, അവന്‍ കളിച്ചില്ല.

ഈ പിച്ചുകളില്‍ ബാറ്റിംഗ് വളരെ ബുദ്ധിമുട്ടാണ്. അത് ആരായാലും, ബാറ്റിംഗ് ബുദ്ധിമുട്ടാണ്. അത് വിരാട് കോഹ്ലി ആകട്ടെ, ഈ പിച്ചുകളില്‍ ആര്‍ക്കും റണ്‍സ് എടുക്കാന്‍ കഴിയില്ല. ഈ വിക്കറ്റുകളില്‍ വിക്കറ്റ് വീഴ്ത്തുന്നത് വലിയ കാര്യമല്ല. ഞാന്‍ ബൗള്‍ ചെയ്തിരുന്നെങ്കില്‍ പോലും ഞാന്‍ വിക്കറ്റ് എടുക്കുമായിരുന്നു- ശ്രീകാന്ത് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ