ജോലി പോലും വേണ്ടെന്ന് വെച്ചു, എല്ലാവരും എതിർത്തപ്പോൾ മകനെ വിശ്വസിച്ചു; നിതീഷിന്റെ നേട്ടങ്ങൾക്കിടയിൽ ചർച്ചയായി അച്ഛന്റെ ജീവിതം

നിതീഷ് കുമാർ റെഡ്ഢി- ഇനി ഈ പേര് ഇന്ത്യൻ ആരാധകർ ഒരുപാട് ചർച്ച ചെയ്യുകയും വാഴ്ത്തിപ്പാടുകയും ചെയ്യുമെന്ന് ഉറപ്പാണ്. തോൽവി ഉറപ്പിച്ച ഒരു മത്സരത്തിൽ നിന്ന് വേണമെങ്കിൽ ജയിക്കാവുന്ന അവസ്ഥയിലേക്ക് ഇന്ത്യയുടെ കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ് 21 കാരൻ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഏറ്റവും മികച്ച സെഞ്ചുറികളിൽ ഒന്ന് നേടി താരം നെഞ്ചും വിരിച്ച് നിൽക്കുമ്പോൾ എന്തുകൊണ്ടാണ് താൻ ടീമിൽ ഇടം നേടിയത് എന്നുള്ള ചോദ്യത്തിന് താരം ഉത്തരവും നൽകിയിരിക്കുകയാണ്.

ഇന്നലെ കളി അവസാനിക്കുമ്പോൾ 164 – 5 എന്ന നിലയിൽ നിന്ന ഇന്ത്യക്കായി ഇന്ന് രാവിലെ പന്ത് – ജഡേജ സഖ്യം ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ അനാവശ്യ ഷോട്ട് കളിച്ച് പന്ത് 28 മടങ്ങിയതിന് ശേഷം ജഡേജക്കൊപ്പം ക്രീസിൽ എത്തിയത് നിതീഷ്. ഈ പരമ്പരയിൽ ഇതിനകം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും അർദ്ധ സെഞ്ച്വറി തലനാരിഴക്ക് നഷ്ടപെട്ട നിതീഷ് ഇന്ന് പൂർണ മികവിലേക്ക് എത്തുക ആയിരുന്നു, ഇതിനിടയിൽ 17 റൺ എടുത്ത ജഡേജ മടങ്ങിയപ്പോൾ വാഷിംഗ്‌ടൺ സുന്ദറിനൊപ്പം നിതീഷ് മികച്ച കൂട്ടുകെട്ട് ഉയർത്തി. ഇരുവരും ചേർന്ന് ഓസ്‌ട്രേലിയൻ ബോളർമാർ പരീക്ഷിച്ചു.

എന്നാൽ രണ്ട് പേരും അർദ്ധ സെഞ്ച്വറി പിന്നിട്ടു. 50 റൺ എടുത്ത ശേഷമാണ് വാഷിംഗ്‌ടൺ പുറത്തായത്. അപ്പോഴേക്കും ഇരുവരും 127 റൺ ചേർത്തിരുന്നു. എന്നാൽ വാഷിംഗ്‌ടൺ പോയതോടെ അർഹിച്ച സെഞ്ച്വറി നിതീഷിന് നഷ്ടപ്പെടുമോ എന്ന് ആരാധകർ ഭയന്നു. ഭയന്നത് പോലെ തന്നെ ബുംറയെ 0 മടക്കി കമ്മിൻസ് ഇന്ത്യയെയും നിതീഷിനെയും ഞെട്ടിച്ചു. അപ്പോഴേക്കും നിതീഷ് 99 ൽ നിൽക്കുക ആയിരുന്നു. കമ്മിൻസിന്റെ ശേഷിച്ച മൂന്ന് തകർപ്പൻ പന്തുകൾ സിറാജ് അതിജീവിച്ചതോടെ തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തിൽ നിതീഷ് തകർപ്പൻ ബൗണ്ടറി നേടി അർഹിച്ച സെഞ്ച്വറി നേടി.

എന്തായാലും നിതീഷിന്റെ നേട്ടങ്ങളിൽ കൈയടി നേടുന്നത് അദ്ദേഹത്തിന്റെ പിതാവാണ്. അദ്ദേഹം അതിനായി തന്റെ ജോലി കളഞ്ഞു, 25 വർഷങ്ങൾക്ക് മുമ്പുതന്നെ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തി. മകനായി തന്റെ മുഴുവൻ ശ്രദ്ധയും മാറ്റിവെച്ച പിതാവിനെ പലരും പുച്ഛിച്ചെങ്കിലും കാലം അയാൾ ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇന്ന് നിതീഷ് സെഞ്ച്വറി നേടുമ്പോൾ ഗാലറിയിൽ ഇരുന്ന് അത് ആഘോഷിച്ച അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ പൊടിയുമ്പോൾ അദ്ദേഹം ഇത്രയും കാലം അനുഭവിച്ച കഷ്ടപ്പാടിന്റെ ഫലം അതിൽ കാണാൻ സാധിച്ചു.

Latest Stories

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി