ജോലി പോലും വേണ്ടെന്ന് വെച്ചു, എല്ലാവരും എതിർത്തപ്പോൾ മകനെ വിശ്വസിച്ചു; നിതീഷിന്റെ നേട്ടങ്ങൾക്കിടയിൽ ചർച്ചയായി അച്ഛന്റെ ജീവിതം

നിതീഷ് കുമാർ റെഡ്ഢി- ഇനി ഈ പേര് ഇന്ത്യൻ ആരാധകർ ഒരുപാട് ചർച്ച ചെയ്യുകയും വാഴ്ത്തിപ്പാടുകയും ചെയ്യുമെന്ന് ഉറപ്പാണ്. തോൽവി ഉറപ്പിച്ച ഒരു മത്സരത്തിൽ നിന്ന് വേണമെങ്കിൽ ജയിക്കാവുന്ന അവസ്ഥയിലേക്ക് ഇന്ത്യയുടെ കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ് 21 കാരൻ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഏറ്റവും മികച്ച സെഞ്ചുറികളിൽ ഒന്ന് നേടി താരം നെഞ്ചും വിരിച്ച് നിൽക്കുമ്പോൾ എന്തുകൊണ്ടാണ് താൻ ടീമിൽ ഇടം നേടിയത് എന്നുള്ള ചോദ്യത്തിന് താരം ഉത്തരവും നൽകിയിരിക്കുകയാണ്.

ഇന്നലെ കളി അവസാനിക്കുമ്പോൾ 164 – 5 എന്ന നിലയിൽ നിന്ന ഇന്ത്യക്കായി ഇന്ന് രാവിലെ പന്ത് – ജഡേജ സഖ്യം ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ അനാവശ്യ ഷോട്ട് കളിച്ച് പന്ത് 28 മടങ്ങിയതിന് ശേഷം ജഡേജക്കൊപ്പം ക്രീസിൽ എത്തിയത് നിതീഷ്. ഈ പരമ്പരയിൽ ഇതിനകം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും അർദ്ധ സെഞ്ച്വറി തലനാരിഴക്ക് നഷ്ടപെട്ട നിതീഷ് ഇന്ന് പൂർണ മികവിലേക്ക് എത്തുക ആയിരുന്നു, ഇതിനിടയിൽ 17 റൺ എടുത്ത ജഡേജ മടങ്ങിയപ്പോൾ വാഷിംഗ്‌ടൺ സുന്ദറിനൊപ്പം നിതീഷ് മികച്ച കൂട്ടുകെട്ട് ഉയർത്തി. ഇരുവരും ചേർന്ന് ഓസ്‌ട്രേലിയൻ ബോളർമാർ പരീക്ഷിച്ചു.

എന്നാൽ രണ്ട് പേരും അർദ്ധ സെഞ്ച്വറി പിന്നിട്ടു. 50 റൺ എടുത്ത ശേഷമാണ് വാഷിംഗ്‌ടൺ പുറത്തായത്. അപ്പോഴേക്കും ഇരുവരും 127 റൺ ചേർത്തിരുന്നു. എന്നാൽ വാഷിംഗ്‌ടൺ പോയതോടെ അർഹിച്ച സെഞ്ച്വറി നിതീഷിന് നഷ്ടപ്പെടുമോ എന്ന് ആരാധകർ ഭയന്നു. ഭയന്നത് പോലെ തന്നെ ബുംറയെ 0 മടക്കി കമ്മിൻസ് ഇന്ത്യയെയും നിതീഷിനെയും ഞെട്ടിച്ചു. അപ്പോഴേക്കും നിതീഷ് 99 ൽ നിൽക്കുക ആയിരുന്നു. കമ്മിൻസിന്റെ ശേഷിച്ച മൂന്ന് തകർപ്പൻ പന്തുകൾ സിറാജ് അതിജീവിച്ചതോടെ തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തിൽ നിതീഷ് തകർപ്പൻ ബൗണ്ടറി നേടി അർഹിച്ച സെഞ്ച്വറി നേടി.

എന്തായാലും നിതീഷിന്റെ നേട്ടങ്ങളിൽ കൈയടി നേടുന്നത് അദ്ദേഹത്തിന്റെ പിതാവാണ്. അദ്ദേഹം അതിനായി തന്റെ ജോലി കളഞ്ഞു, 25 വർഷങ്ങൾക്ക് മുമ്പുതന്നെ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തി. മകനായി തന്റെ മുഴുവൻ ശ്രദ്ധയും മാറ്റിവെച്ച പിതാവിനെ പലരും പുച്ഛിച്ചെങ്കിലും കാലം അയാൾ ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇന്ന് നിതീഷ് സെഞ്ച്വറി നേടുമ്പോൾ ഗാലറിയിൽ ഇരുന്ന് അത് ആഘോഷിച്ച അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ പൊടിയുമ്പോൾ അദ്ദേഹം ഇത്രയും കാലം അനുഭവിച്ച കഷ്ടപ്പാടിന്റെ ഫലം അതിൽ കാണാൻ സാധിച്ചു.

Latest Stories

20 വർഷമായി 'ഉറങ്ങുന്ന രാജകുമാരൻ'; പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു

സ്ത്രീധനമായി ലഭിച്ച 43 പവൻ കുറവായതിനാൽ പീഡനം; ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവിനെതിരെ കേസെടുത്തു

IND VS ENG: " റിഷഭ് പന്ത് മികച്ച ഫോമിലാണ് എന്നാൽ അടുത്ത മത്സരത്തിൽ കളിപ്പിക്കരുത്"; ഞെട്ടിക്കുന്ന കാരണം തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

IND VS ENG: അവൻ ഉണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ട് എട്ട് നിലയിൽ പൊട്ടിയേനെ; മുൻ ഇംഗ്ലണ്ട് താരത്തിന്റെ വാക്കുകൾ വൈറൽ

'ധോണിയും കോഹ്‌ലിയും നോക്കി നിൽക്കേ അവന്മാർക്ക് ഞാൻ വമ്പൻ പണി കൊടുത്തു': ആന്ദ്രെ റസ്സൽ

'ആ ചെക്കനെ അന്ന് ഞാൻ കുറ്റപ്പെടുത്തി, അവൻ അന്ന് കാണിച്ചത് കണ്ടാൽ ആരായാലും ദേഷ്യപ്പെട്ട് പോകും': രവി ശാസ്ത്രി

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; 19 കാരന് ദാരുണാന്ത്യം, അപകടം കാറ്ററിം​ഗ് ജോലി കഴിഞ്ഞ് മടങ്ങവേ

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു