പാർട്ടികളുടെ ലോകത്ത് അവൻ എന്നെ കീഴടക്കി, മരണം മുന്നിൽ കണ്ടു ആ നാളുകളിൽ; വലിയ വെളിപ്പെടുത്തലുമായി അക്രം

തന്റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചതിന് ശേഷം കൊക്കെയ്ൻ ആസക്തിയുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ചും അതിൽ നിന്ന് എങ്ങനെ തിരിച്ച് വന്നു എന്നും വസീം അക്രം തന്റെ വരാനിരിക്കുന്ന ആത്മകഥയായ സുൽത്താൻ: എ മെമ്മോയറിൽ തുറന്നുപറഞ്ഞു.

ടെസ്റ്റിലും ഏകദിനത്തിലും പാക്കിസ്ഥാന്റെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ അക്രം 18 വർഷത്തെ അന്താരാഷ്ട്ര കരിയറിന് ശേഷം 2003-ൽ വിരമിച്ചിരുന്നു , പക്ഷേ കമന്ററി, കോച്ചിംഗ് അസൈൻമെന്റുകൾ എന്നിവയ്ക്കായി ലോകം ചുറ്റി സഞ്ചരിച്ചു. കൊക്കെയ്ൻ ശീലം ആ കാലത്ത് തന്നെ ബാധിച്ചു എന്നും അത് കൂടാതെ ഒരു ജീവിതം ഇല്ലായിരുന്നു എന്നും ഈ ശീലങ്ങൾ ഒകെ തന്റെ ആദ്യ ഭാര്യ ഹുമയുടെ മരണശേഷം അവസാനിച്ചു എന്നും അക്രം വിശദീകരിക്കുന്നു. . മത്സരത്തില്‍ നിന്ന് ലഭിച്ചിരുന്ന അഡ്രിനാല്‍ റഷിന് പകരക്കാരനായി കൊക്കെയ്ന്‍ എന്നും അക്രം പുസ്തകത്തിൽ പറയുന്നുണ്ട്.

” പാർട്ടികളും ലഹരികളുമായി എന്റെ ജീവിതം മുന്നോട്ട് പോയി. ഒരു ദിവസം 10 പാർട്ടികൾക്ക് വരെ പോയിട്ടുണ്ട്. ദുശീലങ്ങളാൽ എന്റെ ശരീര അവയവങ്ങൾ നിറഞ്ഞു. പാർട്ടികൾക്ക് ഒരു കുറവും ഇല്ലാത്ത സ്ഥലം ആണല്ലോ നമ്മുടെ.”

“മാഞ്ചസ്റ്ററില്‍ നിന്ന് കറാച്ചിയിലേക്ക് താമസം മാറാന്‍ ഹുമ( ഭാര്യ) നിര്‍ബന്ധിച്ചു. എന്നാല്‍ ഞാന്‍ തയ്യാറായില്ല. കാരണം? പാര്‍ട്ടികളില്‍ പങ്കെടുക്കണം എന്നതായിരുന്നു കാരണം. കറാച്ചിയില്‍ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് ഞാന്‍ എത്തിയിരുന്നു. എന്നാല്‍ 2009ലെ ചാമ്പ്യന്‍സ് ട്രോഫിയുടെ സമയം വീണ്ടും ലഹരി ഉപയോഗിക്കാന്‍ തുടങ്ങി. എന്നെ അതില്‍ നിന്നെല്ലാം തിരികെ കൊണ്ടുവരാനാണ് ഭാര്യ ഹുമ ശ്രമിച്ചത്. അവസാനമായി അവര്‍ ആഗ്രഹിച്ചത് അതാണ്. അവളുടെ മരണശേഷം ഞാൻ അത് കൈകൊണ്ട് തൊട്ടിട്ടില്ല.”

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത