"അവളുടെ വാക്കുകള്‍ എന്നെ തകര്‍ത്തു കളഞ്ഞു, ഞാന്‍ കരച്ചിലിന്റെ വക്കോളമെത്തി"; ശ്രീശാന്തിന്റെ മകളുമായുള്ള വൈകാരിക സംഭാഷണം വെളിപ്പെടുത്തി ഹർഭജൻ സിംഗ്

2008 ലെ ഉദ്ഘാടന ഐപിഎൽ സീസണിൽ മലയാളി പേസർ ശ്രീശാന്ത് ഉൾപ്പെട്ട കുപ്രസിദ്ധമായ സ്ലാപ്പ് ഗേറ്റ് സംഭവവുമായി ബന്ധപ്പെട്ട ഒരു വൈകാരിക നിമിഷം വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസ സ്പിന്നർ ഹർഭജൻ സിംഗ്. ശ്രീശാന്തിന്റെ മകളുമായുള്ള ഒരു വൈകാരിക സംഭാഷണം തന്നിൽ കുറ്റബോധവും ഖേദവും ഉളവാക്കിയതായി ഹർഭജൻ പറഞ്ഞു.

മൊഹാലിയിൽ മുംബൈ ഇന്ത്യൻസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് വിവാദമായ സംഭവം നടന്നത്. സച്ചിൻ ടെണ്ടുൽക്കറുടെ അഭാവത്തിൽ അന്ന് മുംബൈയെ നയിച്ചിരുന്ന ഹർഭജൻ, മത്സരശേഷം ഹസ്താനത്തിനിടെ ശ്രീശാന്തിനെ അടിച്ചു. ശേഷം കരയുന്ന ശ്രീശാന്തിന്റെ ദൃശ്യങ്ങൾ വൈറലായി.

സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ ഹർഭജന് വിലക്ക് ലഭിച്ചെങ്കിലും, ഈ സംഭവം വ്യാപകമായ ചർച്ചകൾക്ക് തുടക്കമിടുകയും രണ്ട് ടീമംഗങ്ങൾക്കിടയിൽ സംഘർഷം ജനിപ്പിക്കുകയും ചെയ്തു. ഇരുവരും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരുകയും ഒടുവിൽ 2011 ലോകകപ്പ് ഒരുമിച്ച് നേടുകയും ചെയ്തിട്ടും.

“എന്റെ ജീവിതത്തിൽ മാറ്റാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ശ്രീശാന്തുമായുള്ള ആ സംഭവമാണ്. എന്റെ കരിയറിൽ നിന്ന് ആ സംഭവം നീക്കം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പട്ടികയിൽ നിന്ന് ഞാൻ മാറ്റുന്ന സംഭവമാണിത്. സംഭവിച്ചത് തെറ്റായിരുന്നു, ഞാനത് ഞാൻ ചെയ്യാൻ പാടില്ലായിരുന്നു. ഞാൻ 200 തവണ ക്ഷമാപണം നടത്തി. ആ സംഭവത്തിന് വർഷങ്ങൾക്ക് ശേഷവും, എനിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളിലും ഘട്ടങ്ങളിലും ഞാൻ ക്ഷമാപണം നടത്തുന്നു.”

“വര്‍ഷങ്ങള്‍ക്കു ശേഷവും അതുമായി ബന്ധപ്പെട്ടതും വല്ലാതെ വേദനിപ്പിക്കുന്നതുമായ ചില വൈകാരിക അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. ശ്രീശാന്തിന്റെ മകളെ ഞാന്‍ ഒരിക്കല്‍ കണ്ടുമുട്ടിയിരുന്നു. അവളോടു ഞാന്‍ വളരെ സ്‌നേഹത്തോടെ സംസാരിക്കാന്‍ ആരംഭിച്ചു. എന്നാൽ അവൾ എന്നോട് ചോദിച്ചത്, നിങ്ങളെന്‍റെ അച്ഛനെ തല്ലിയ ആളല്ലേ, ഞാന്‍ നിങ്ങളോട് സംസാരിക്കാനില്ലെന്നായിരുന്നു. ആ വാക്കുകള്‍ എന്നെ തകര്‍ത്തു കളഞ്ഞു. ഞാന്‍ കരച്ചിലിന്റെ വക്കോളമെത്തി.”

“എന്നെക്കുറിച്ച് ആ കുഞ്ഞ് എന്തായിരിക്കും ധരിച്ചുവെച്ചിരിക്കുന്നത് എന്നോര്‍ത്ത് എന്‍റെ ഹൃദയം നുറുങ്ങി. അവള്‍ ഏറ്റവും മോശം ആളായിട്ടായിരിക്കും എന്നെ കാണുന്നത് അല്ലേ? അവളുടെ അച്ഛനെ തല്ലിയ ആളായാണ് ആ കുഞ്ഞ് എന്നെ കാണുന്നത്. എനിക്കു വിഷമം തോന്നി. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ ഒരിക്കല്‍ കൂടി അദ്ദേഹത്തിന്റെ മകളോടു ഞാന്‍ ക്ഷമ ചോദിക്കുന്നു,” ഹർഭജൻ കുട്ടി സ്റ്റോറീസ് വിത്ത് ആഷിൽ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി