Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

ഇരു രാജ്യങ്ങളും തമ്മിലുള്ള സമീപകാല സംഘർഷങ്ങൾക്കിടയിലും പുരുഷന്മാരുടെ ഏഷ്യാ കപ്പിൽ കളിക്കാനും പാകിസ്ഥാനെതിരെ മത്സരിക്കാനും സമ്മതിച്ച ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നീക്കത്തിൽ സ്പിന്നർ മുൻ ഹർഭജൻ സിംഗ് തൃപ്തനല്ല. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം എല്ലാ മേഖലകളിലും ഇന്ത്യ പാകിസ്ഥാനെ ബഹിഷ്കരിക്കണമെന്ന് പൗരന്മാർ ആഗ്രഹിക്കുന്നു. ഏഷ്യാ കപ്പിന് ഇന്ത്യ വിസമ്മതിക്കുമെന്ന് അനുമാനിക്കപ്പെട്ടിരുന്നുവെങ്കിലും ഷെഡ്യൂൾ പ്രഖ്യാപിച്ചപ്പോൾ എല്ലാവരും ആശ്ചര്യപ്പെട്ടു.

രണ്ട് ചിരവൈരികളും ടൂർണമെന്റിൽ മൂന്ന് തവണ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14നാണ്, ഇന്ത്യയും പാകിസ്ഥാനും രണ്ടാം റൗണ്ടിൽ എത്തിയാൽ അവർ സൂപ്പർ 4 ലും ശേഷം ഫൈനലിലും ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. അടുത്തിടെ, ഹർഭജൻ സിം​ഗും മറ്റ് ഇന്ത്യൻ കളിക്കാരും ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ (ഡബ്ല്യുസിഎൽ) പാകിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിച്ചിരുന്നു. പാകിസ്ഥാനെതിരായ സെമിഫൈനലിൽ നിന്നും ഇന്ത്യ ചാമ്പ്യന്മാർ പിന്മാറിയിരുന്നു.

“എന്താണ് പ്രധാനമെന്നും എന്താണ് പ്രധാനമല്ലാത്തതെന്നും അവർ ചിന്തിക്കേണ്ടതുണ്ട്. എനിക്ക്, നമ്മുടെ അതിർത്തി കാക്കുന്ന സൈനികൻ ക്രിക്കറ്റിനേക്കാൾ പ്രധാനമാണ്. മത്സരങ്ങൾ ഒഴിവാക്കുന്നത് ഒരു ചെറിയ കാര്യമാണ്,” ഹർഭജൻ പറഞ്ഞു.

“രക്തത്തിനും വിയർപ്പിനും ഒരുമിച്ച് നിലനിൽക്കാൻ കഴിയില്ല, നമ്മുടെ സർക്കാരിനും ഇതേ നിലപാടാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം ഉണ്ടാകുമ്പോൾ നമുക്ക് ക്രിക്കറ്റ് കളിക്കാൻ കഴിയില്ല. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ ക്രിക്കറ്റിന് പിന്നോട്ട് പോകാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”