അത് വിവാദമായിരുന്നെങ്കിൽ ചിലപ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തന്നെ മാറുമായിരുന്നു, എന്തോ ഭാഗ്യം ഉള്ളതുകൊണ്ട് രക്ഷപെട്ടു

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളാണ് സൗരവ് ഗാംഗുലി. കോഴയും, താരങ്ങൾ തമ്മിലുളള പകയും ഒകെ അലട്ടിയ ടീമിനെ കരകയറ്റിയത് ഗാംഗുലി എന്ന സാക്ഷാൽ ദ്രാവിഡാണ് എന്നുപറയാം. താരത്തിന്റെ വരവോടെ ടീമിലെത്തിയ യുവതാരങ്ങളാണ് പിന്നീട് ഇന്ത്യക്കായി പല നിർണായക നേട്ടങ്ങളും സ്വന്തമാക്കിയത്.

ഇന്ന് ബിസിസിഐ പ്രസിഡന്റ് എന്ന സ്ഥാനത്തിരിക്കുന്ന ഗാംഗുലിയും ഇന്ത്യയുടെ പരിശീലകനായ ദ്രാവിഡും ഒരുമിച്ച് കളിച്ചിരുന്ന കാലത്ത് ഏറ്റവും മികച്ച കൂട്ടുകാരായിരുന്നു. ഇരുവരും ഏകദേശം ഒരേ സമയത്ത് ടീമിലെത്തിയവരുമാണ്. ഇരുവരുംക്രിക്കറ്റിന്റെ തലപ്പത്ത് ഇരിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കുത്തിക്കുമെന്ന് പറയുന്നവരാണ് കൂടുതലും.

എന്നാൽ ഇരുവരും തമ്മിൽ വഴക്കുണ്ടായ സംഭവം പല ക്രിക്കറ്റ് പ്രേമികളും ഓർക്കാനിടയില്ല- എന്നിരുന്നാലും, 2011 ലെ ഒരു അഭിമുഖത്തിനിടെ ദാദയുടെ ഞെട്ടിക്കുന്ന പ്രസ്താവനകൾ വലിയ വിവാദത്തിന് കാരണമായി. ഗ്രെഗ് ചാപ്പൽ ഇന്ത്യയുടെ പരിശീലകനായ സമയത്ത് സീനിയർ താരങ്ങളും ചാപ്പലും തമ്മിൽ വഴക്ക് നടക്കുന്നത് പതിവായിരുന്നു. ഗാംഗുലിയുടെ നായക സ്ഥാനം പോകാൻ കാരണം തന്നെ ചാപ്പലുമായി നടന്ന വഴക്ക് കാരണമാണെന്ന് പറയാം.

ഗാംഗുലിക്ക് പകരം നായകസ്ഥാനം ഏറ്റെടുത്തതാകട്ടെ ദ്രാവിഡും, ഇതുമായി ബന്ധപ്പെട്ട് ഗാംഗുലി പറഞ്ഞതിങ്ങനെ- “എല്ലാം സുഖമായി നടക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് രാഹുൽ ദ്രാവിഡ്. ചാപ്പലിന്റെ കാലത്ത് കാര്യങ്ങൾ തെറ്റായി പോകുന്നുവെന്ന് അവനറിയാമായിരുന്നു, പക്ഷേ കലാപം നടത്താനും അവനോട് (ചാപ്പൽ) തെറ്റ് ചെയ്യുന്നുവെന്ന് പറയാനും അദ്ദേഹത്തിന് ധൈര്യമില്ലായിരുന്നു, ” ഇതായിരുന്നു തുടക്കം.

പിന്നാലെ ദ്രാവിഡ് ഇതിന് മറുപടിയുമായി എത്തി- എനിക്ക് ഗ്രെഗ് ചാപ്പലിനെ നിയന്ത്രിക്കാനായില്ലെന്നാണ് ഗാംഗുലി പറയുന്നത്. അദ്ദേഹത്തിന് അഭിപ്രായം പറയാൻ അർഹതയുണ്ട്. ഇന്ത്യക്കായി വർഷങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഗാംഗുലി. പക്ഷേ, ഞാൻ ഒരിക്കലും അത്തരം സംഭാഷണങ്ങളൊന്നും നടത്തിയിട്ടില്ലാത്തതിനാൽ അയാൾക്ക് എന്റെ വായിൽ കയറി നിർബന്ധിച്ച് ഒന്നും പറയിപ്പിക്കാൻ സാധിക്കില്ല.”

ഇത് വലിയ വിവാദമായി മാറിയെങ്കിലും ആരുടെയൊക്കെ ഭാഗ്യം കൊണ്ട് നീണ്ടുപോയില്ല. ചാപ്പലിന്റെ പരിശീലന രീതിയെ എതിർക്കാത്ത സീനിയർ താരങ്ങൾ ഇല്ല.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്