പുറത്താക്കിയിട്ടും നാണമില്ലാതെ മുന്‍ സെലക്ടര്‍മാര്‍, വീണ്ടും കയറിക്കൂടാന്‍ രംഗത്ത്, അപേക്ഷ സമര്‍പ്പിച്ചു

ഇന്ത്യന്‍ ടീമിന്റെ സെലക്ടര്‍ സ്ഥാനത്തുനിന്ന് അടുത്തിടെ പുറത്താക്കപ്പെട്ട ചേതന്‍ ശര്‍മ്മയും ഹര്‍വിന്ദര്‍ സിംഗും അതേ റോളിനായി വീണ്ടും അപേക്ഷിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി എടുത്ത അശ്രദ്ധമായ തീരുമാനങ്ങള്‍ കാരണമാണ് ചേതന്‍ ശര്‍മ്മയെയും മുഴുവന്‍ സെലക്ഷന്‍ കമ്മിറ്റിയെയും ബിസിസിഐ പിരിച്ചുവിട്ടത്.

നവംബര്‍ 28 ആയിരുന്നു സെലക്ടര്‍ സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ അംഗങ്ങളായ ചേതന്‍ ശര്‍മ്മയും ഹര്‍വിന്ദര്‍ സിംഗും ഉള്‍പ്പെടെ 60 അപേക്ഷകരാണ് ഉള്ളത്. അതേസമയം, കമ്മിറ്റിയില്‍ അംഗമായിരുന്ന വെറ്ററന്‍ സ്പിന്നര്‍ സുനില്‍ ജോഷിയും മുന്‍ പേസര്‍ ദേബാശിഷ് മൊഹന്തിയും വീണ്ടും അപേക്ഷിച്ചിട്ടില്ല.

നിലവില്‍ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനായ എസ് ശരത്തും ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ കൂടാതെ, വെങ്കിടേഷ് പ്രസാദ്, ദൊഡ്ഡ ഗണേഷ്, മനീന്ദര്‍ സിംഗ്, നിഖില്‍ ചോപ്ര, അതുല്‍ വാസന്‍, റീതീന്ദര്‍ സിംഗ് സോധി, നയന്‍ മോംഗിയ, എസ്എസ് ദാസ്, സലില്‍ അങ്കോള, സമീര്‍ ദിഗെ, അജയ് രാത്ര, ഗ്യാനേന്ദ്ര പാണ്ഡെ എന്നിവരും അപേക്ഷകരില്‍ ഉള്‍പ്പെടുന്നു.

ചേതന്‍ ശര്‍മ്മ ബിസിസിഐ ചീഫ് സെലക്ടറായിരുന്ന കാലത്ത്, 2021 ജനുവരിയില്‍ ഓസ്ട്രേലിയയില്‍ നടന്ന ചരിത്രപരമായ 2-1 ടെസ്റ്റ് പരമ്പര വിജയം ഉള്‍പ്പെടെയുള്ള ഉഭയകക്ഷി പരമ്പരയില്‍ ഇന്ത്യന്‍ ടീം അസാധാരണമായ പ്രകടനങ്ങള്‍ കാഴ്ചവച്ചു, എന്നാല്‍ ബഹുരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ അതേ വിജയം ആവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

Latest Stories

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി