IND vs ENG: ''ഇതിനെ പ്രൊഫഷണലിസം എന്നല്ല, വഞ്ചന എന്നാണ് ഞാൻ വിളിക്കുക''; ലോർഡ്‌സ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ 'തന്ത്രങ്ങളെ' വിമർശിച്ച് ഫറൂഖ് എഞ്ചിനീയർ

ലോർഡ്‌സിൽ നടന്ന മൂന്നാം ദിവസത്തെ അവസാന നിമിഷങ്ങളിൽ സാക്ക് ക്രാളിയും ഇംഗ്ലണ്ട് ടീമും നടത്തിയ ‘വഞ്ചന’യെ ശക്തമായി വിമർശിച്ച് ഇന്ത്യൻ മുൻ താരം ഫറൂഖ് എഞ്ചിനീയർ. ശനിയാഴ്ച മത്സര വേദിയിൽ സന്നിഹിതനായിരുന്ന 87 കാരനായ അദ്ദേഹം തന്റെ വിലയിരുത്തലിൽ ഒട്ടും പിന്നോട്ട് പോയില്ല. മറിച്ച് ഇംഗ്ലണ്ടിന്റെ തന്ത്രത്തെ വിമർശിക്കുകയും അവരുടെ ബാസ്ബോൾ സമീപനത്തെ പരിഹസിക്കുകയും ചെയ്തു.

ഇന്ത്യയെ ഇംഗ്ലണ്ട് 387 റൺസിന് പുറത്താക്കിയതോടെ, ആ ദിവസത്തിലെ അവസാന ആറ് മിനിറ്റുകളിൽ ആതിഥേയർ ബാറ്റ് ചെയ്യാൻ ഇറങ്ങാൻ നിർബന്ധിതരായി. എന്നിരുന്നാലും, ഹ്രസ്വമായ സെഷൻ മത്സരത്തേക്കാൾ നാടകീയമായി മാറി. ക്രാളി വിവാദത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു, അദ്ദേഹം ആവർത്തിച്ച് സ്ട്രൈക്ക് എടുക്കുന്നത് വൈകിപ്പിച്ചു. രണ്ട് തവണ തന്റെ സ്റ്റാൻഡിൽ നിന്നും പിന്മാറുകയും തുടർന്ന് വിരലിൽ പരിക്കേറ്റെന്ന് നടിച്ച് ഫിസിയോയെ വിളിക്കുകയും ചെയ്തു.

ഈ പ്രവർത്തനങ്ങൾ കളിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ഇന്ത്യൻ കളിക്കാരെ നിരാശരാക്കുകയും ചെയ്തു. എഞ്ചിനീയർ ഇംഗ്ലണ്ടിന്റെ എൻഡ്-ഓഫ്-ഡേ തന്ത്രത്തെ വിമർശിക്കുകയും അത് പ്രൊഫഷണലിസമല്ലെന്ന് പറയുകയും ചെയ്തു. ഇത് ബാസ്ബോൾ നിലനിർത്തുന്നുവെന്ന് അവകാശപ്പെടുന്ന ഇം​ഗ്ലീഷ് കളിയുടെ മനോഭാവത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

“ഇംഗ്ലീഷുകാർ ഇതിനെ പ്രൊഫഷണലിസം എന്ന് വിളിക്കും, പക്ഷേ ഞാൻ അതിനെ വഞ്ചന എന്ന് വിളിക്കും. അത് സമയം പാഴാക്കുന്ന തന്ത്രങ്ങളായിരുന്നു. മറ്റൊരു ഓവർ നേരിടാൻ അവർ ആഗ്രഹിച്ചില്ല, അത് വളരെ വ്യക്തമായിരുന്നു. അദ്ദേഹത്തിന് അതിൽ വിവേകപൂർവ്വം പെരുമാറാമായിരുന്നു, പക്ഷേ അദ്ദേഹം അത് വളരെ വ്യക്തമാക്കി. അത് അത്ര നീതിയുക്തമായിരുന്നില്ല. നമ്മുടെ ബാറ്റർമാർ പ്രകടമായി അത്തരമൊരു കാര്യം ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. ഇത് ക്രിക്കറ്റല്ല എന്നതാണ് പ്രധാന കാര്യം,” എഞ്ചിനീയർ പറഞ്ഞു.

Latest Stories

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും

കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, പി. കെ ശ്യാമളക്കെതിരെ വിമതനീക്കം; ജില്ലാ സെക്രട്ടറിയേറ്റംഗം ടി. കെ. ഗോവിന്ദൻ മത്സരിക്കും

പത്തനാപുരത്ത് ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകും; തനിക്കെതിരായ ആരോപണങ്ങൾ വിലപ്പോവില്ല: ഗണേഷ് കുമാർ

ജി. സുധാകരന് കോൺഗ്രസ് പിന്തുണ, 52 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി; ബിജെപിയിലേക്കെന്ന് സൂചന