Ipl

മില്ലറെ അപമാനിച്ച് ഹാര്‍ദ്ദിക്, കലി അടങ്ങാതെ ഹെല്‍മറ്റും ഗ്ലൗസും വലിച്ചെറിഞ്ഞു

ഐപിഎല്ലില്‍ പഞ്ചാബിനെതിരെ അവിശ്വസനീയമാം വിധം ജയിച്ചുകയറിയെങ്കിലും ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മോശം പെരുമാറ്റം വിവാദത്തില്‍. സഹതാരം ഡേവിഡ് മില്ലറോട് താരം പരസ്യമായി അപമര്യാദയായി പെരുമാറിയതാണ് ക്രിക്കറ്റ് ലോകത്തിന്റെ നെറ്റിചുളുക്കിയിരിക്കുന്നത്.

ഗുജറാത്ത് ഇന്നിംഗ്‌സിന്റെ 18ാം ഓവറിലെ അവസാന പന്തിലാണ് മില്ലര്‍ ക്രീസിലെത്തിയത്. എന്നാല്‍ നേരിട്ട ആദ്യ ബോളില്‍ സിംഗിള്‍ നേടാനെ താരത്തിനായുള്ളു. ഇത് ഹാര്‍ദ്ദിക്കിനെ പ്രകോപിപ്പിച്ചു. ഓവറിലെ അവസാന പന്തായതിനാല്‍ സ്ട്രൈക്ക് തനിക്ക് ലഭിക്കില്ല എന്നതാണ് ഹാര്‍ദ്ദിക്കിനെ കുപിതനാക്കിയത്.

അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ് എന്ന നിലയിലായി കാര്യങ്ങള്‍. ഒഡിയന്‍ സ്മിത്ത് എറിഞ്ഞ ആദ്യ പന്ത് വൈഡായതിനാല്‍ ഇത് 18 റണ്‍സായി കുറഞ്ഞു. അടുത്ത പന്ത് മില്ലറിന് ബാറ്റില്‍ ടെച്ച് ചെയ്യാന്‍ കഴിഞ്ഞില്ലങ്കിലും ഹാര്‍ദ്ദിക്ക് അശ്രദ്ധമായി റണ്‍സിനായി ഓടി. ഇതോടെ മില്ലറും ക്രീസ് വിട്ട് നോണ്‍സ്ട്രൈക്ക് എന്‍ഡിലേക്ക് ഓടി. എന്നാല്‍ പഞ്ചാബ് വിക്കറ്റ് കീപ്പര്‍ ജോണി ബെയന്‍സ്‌റ്റോയുടെ നേരിട്ടുളള ഏറില്‍ പന്ത് സ്റ്റംമ്പില്‍ കൊണ്ട് ഹാര്‍ദ്ദിക്ക് പുറത്തായി.

ഇതിന്റെ കലിപ്പും ഹാര്‍ദ്ദിക് മില്ലറുടെ മേല്‍ തീര്‍ത്തു. ഹാര്‍ദ്ദിക്ക് അടുത്തെത്തും വരെ ക്രീസില്‍ തുടര്‍ന്നില്ല എന്നതായിരുന്നു മില്ലര്‍ക്ക് മേല്‍ ഹാര്‍ദ്ദിക് ചാര്‍ത്തിയ കുറ്റം. മൈതാനം വിട്ടിട്ടും താരം കലിപ്പ് തുടര്‍ന്നു. ഡഗൗട്ടിലെത്തിയ താരം ബാറ്റും ഗ്ലൗസും എല്ലാം വലിച്ചെറിഞ്ഞാണ് തന്റെ ദേഷ്യം തീര്‍ത്തത്.

ദക്ഷിണാഫ്രിക്കന്‍ താരത്തെ ഇത്ര മോശമായി അപമാനിച്ച ഹാര്‍ദ്ദിക്കിനെതിരെ ആരാധക രോഷം ഇരമ്പുകയാണ്. ഒരു താരം ഇത്ര തരംതാഴാന്‍ പാടില്ലെന്നും, ഹാര്‍ദ്ദിക് മില്ലറോട് ക്ഷമ ചോദിക്കണമെന്നും ആരാധകര്‍ പറയുന്നു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ