തകര്‍ത്തും തകര്‍ന്നും ഇംഗ്ലണ്ട്; ആഷസില്‍ ഓസീസ് ജയത്തിലേക്ക്

ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയ ജയത്തിലേക്ക്. ഒന്നാം ഇന്നിംഗ്‌സില്‍ 185ന് പുറത്തായ ഇംഗ്ലണ്ട്, ഓസീസിനെ ആദ്യ വട്ടത്തില്‍ 267 റണ്‍സിന് ഓള്‍ ഔട്ടാക്കിയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 31 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇപ്പോഴും സന്ദര്‍ശകര്‍ ഓസ്‌ട്രേലിയയെക്കാള്‍ 51 റണ്‍സിന് പിന്നില്‍ നില്‍ക്കുന്നു.

രണ്ടാം വട്ടം ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഹസീബ് ഹമീദ് (7) സാക് ക്രാവ്‌ളി (5), ഡേവിഡ് മലാന്‍ (0), ജാക്ക് ലീച്ച് (0) എന്നിവരുടെ വിക്കറ്റുകളാണ് ക്ഷണത്തില്‍ നഷ്ടപ്പെട്ടത്. നായകന്‍ ജോ റൂട്ടും (12 നോട്ടൗട്ട്), ബെന്‍ സ്‌റ്റോക്‌സും (2 നോട്ടൗട്ട്) ക്രീസിലുണ്ട്. ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്കും സ്‌കോട്ട് ബോലാന്‍ഡും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.

നേരത്തെ, മാര്‍ക്വസ് ഹാരിസിന്റെ (76) അര്‍ദ്ധ ശതകമാണ് ഓസീസിനെ മാന്യമായൊരു ലീഡ് സമ്മാനിച്ചത്. മാര്‍നസ് ലാബുസ്‌ഷെയ്‌നും (1) സ്റ്റീവന്‍ സ്മിത്തും (16) പരാജയപ്പെട്ടത് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി. ഡേവിഡ് വാര്‍ണര്‍ (38), ട്രാവിസ് ഹെഡ് (27), നായകന്‍ പാറ്റ് കമ്മിന്‍സ് (21), മിച്ചല്‍ സ്റ്റാര്‍ക്ക് (24 നോട്ടൗട്ട്) എന്നിവര്‍ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സന്‍ നാലും ഒലി റോബിന്‍സനും മാര്‍ക്ക് വുഡും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

Latest Stories

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ