ഈ സാഹചര്യത്തിൽ കളിക്കണോ എന്ന് അമ്പയറോട് സംസാരിച്ചോ ഷക്കിബ് , എന്നാൽ നീ ഒരു ഓപ്ഷൻ പറ; നദികൾ...ഇന്നാ പിടിച്ചോ റിപ്പോർട്ടറെ ഉത്തരം; പത്രസമ്മേളനത്തിലെ വിചിത്രസംഭവം ഇങ്ങനെ

അഡ്‌ലെയ്ഡിൽ ഇന്ത്യയ്‌ക്കെതിരായ 5 റൺസിന്റെ തോൽവിക്ക് ശേഷം, ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ബുധനാഴ്ച പോസ്റ്റ്-പ്രസറിൽ ഒരു പത്രപ്രവർത്തകനുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. 15 ഓവറിൽ 151 റൺസ് പിന്തുടരേണ്ടിയിരുന്ന കളിയുടെ പരിഷ്‌ക്കരിച്ച സാഹചര്യങ്ങളെ മഴ എത്തിയതിന് ശേഷം അതുവരെ കളിച്ചിരുന്ന മനോഹരമായ കളി മറന്ന് മത്സരം സ്വന്തം ആക്കുക ആയിരുന്നു.

മഴ എത്തിയത് 185 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന് തിരിച്ചടിയേറ്റു. 7 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 66 റൺസെടുത്ത ലിറ്റൺ ദാസ് 21 പന്തിൽ അർധസെഞ്ചുറി നേടി. എന്നിരുന്നാലും, മഴ തടസ്സത്തിന് ശേഷം, മേധാവിത്വം രോഹിത് ശർമ്മയുടെയും കൂട്ടരുടെയും അടുത്തേക്ക് മാറി. അതോടെ നിർണായക ജയം നേടി സെമി ഫൈനലിന് തൊട്ടടുത്ത് ഏതാനും ഇന്ത്യക്ക് സാധിച്ചു.

കളി പുനരാരംഭിച്ചതിന് ശേഷം ലിറ്റൻ ദാസിന്റെ റണ്ണൗട്ടാണ് ബംഗ്ലാദേശിന്റെ ബാറ്റിംഗ് തകർച്ചയ്ക്ക് കാരണമായത്. തോൽവിക്ക് ശേഷം ഷാക്കിബിനോട് മഴയ്ക്ക് ശേഷം കളിക്കാതിരിക്കാൻ ശ്രമിച്ചോ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു. കളി പുനരാരംഭിക്കുന്നതിന് മുമ്പ് ബംഗ്ലാദേശ് നായകൻ ഓൺ-ഫീൽഡ് അമ്പയർമാരായ മാരെയ്‌സ് ഇറാസ്‌മസ്, ക്രിസ് ബ്രൗൺ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരുമായി നടത്തുന്ന ചർച്ചകളെ കുറിച്ച് മാധ്യമപ്രവർത്തകന് അറിയാൻ ആഗ്രഹിച്ചു.

മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങൾ ഇഷ്ടപെടാതിരുന്ന  ബംഗ്ലാദേശ് നായകൻ ഒട്ടും താത്പര്യമില്ലാതെ ദേഷ്യപ്പെട്ടാണ് മറുപടി നൽകിയത്. എന്നാൽ ബംഗ്ലാദേശിലെ നദികളും അവിടുത്തെ സാഹചര്യങ്ങളുടെയും കാര്യവുമായി ബന്ധപെട്ടാണോ സംസാരിച്ചതെന്ന് എന്നുള്ള ചോദ്യത്തിനാണ് ബംഗ്ലാ നായകൻ എന്താണ് അമ്പയർ തന്നോടും രോഹിതിനോടും പറഞ്ഞതെന്ന് വെളിപ്പെടുത്തിയത്. കളിയുടെ സാഹചര്യം ഇങ്ങനെ ആയതിനാൽ തന്നെ എടുക്കേണ്ട റൺ ഓവറുകൾ നിയമങ്ങൾ ഇതൊക്കെയാണ് വിശദീകരിച്ചതെന്ന് ഷക്കിബ് പറഞ്ഞു.എന്തായാലും തന്റെ കുറെ നേരത്തെ ചോദ്യം ഇപ്പോഴെങ്കിലും നായകന് മനസ്സിലായോ എന്ന സന്തോഷത്തിൽ റിപ്പോർട്ടർ നന്ദി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ