ധോണിയുടെ സിക്‌സും ശാസ്ത്രിയുടെ കമന്ററിയും, മറക്കാൻ പറ്റുമോ ക്രിക്കറ്റ് പ്രേമികളെ ആ കാഴ്ച; മറ്റൊരു ലോക കപ്പിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് 12 വർഷം

രവി ശാസ്ത്രിയുടെ ആവേശകരമായ കമന്ററിക്കൊപ്പം, 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ എംഎസ് ധോണിയുടെ സിക്‌സ്, ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകന്റെയും ജീവിതകാലത്ത് നിറഞ്ഞുനിൽക്കുന്ന ഓർമ്മകൾ ആയിരിക്കും. 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ ലോക കിരീടം നേടിയിട്ട് ഇന്ന് 12 വർഷങ്ങൾ തികയുകയാണ്.

ഇന്ത്യയെ സംബന്ധിച്ച് ആ ഫൈനലിൽ കാര്യങ്ങൾ എതിരായിരുന്നു. ടോസ് നഷ്ടപ്പെടുന്നു, ശ്രീലങ്ക ഉയർത്തിയ കൂറ്റൻ സ്കോർ കാണുന്നു. അതുവരെ ലോകകപ്പിൽ ഒരു ടീമും സ്കോർ പിന്തുടർന്ന് ജയിച്ചിട്ടില്ല ഉൾപ്പടെ പല കാര്യങ്ങളും എതിര് നിൽക്കുമ്പോഴാണ് നിറഞ്ഞു കവിഞ്ഞ ഗാലറിയുടെ ആവേശത്തിന് നിരാശയുടെ കാഴ്ച്ച സമ്മാനിക്കാതെ കിരീടം ഉയർത്തിയത്.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കായിക നേട്ടങ്ങളിലൊന്ന് 2011 ലെ അവരുടെ ലോകകപ്പ് വിജയമായിരുന്നു. ഇന്ത്യ . ശ്രീലങ്ക ഫൈനൽ ക്രിക്കറ്റ് ആരാധകർക്ക് അവിസ്മരണീയമായ അനുഭവം നൽകി, അതേസമയം ഫൈനലിൽ കാഴ്ചക്കാരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ നിരവധി നിമിഷങ്ങൾ ഉണ്ടായിരുന്നു. എന്തായലും ആ ലോകകപ്പ് വിജയത്തിൽ ഓരോ ഇന്ത്യൻ താരവും നിർണായക പങ്ക് വഹിച്ചു. ധോണിയുടെ സിക്‌സും വിജയവും ആഘോഷിക്കപ്പെടുമ്പോൾ അവിടെ ഫൈനലിൽ ഇന്ത്യ തകർന്നടിഞ്ഞ നിമിഷം പോരാടിയ ഗംഭീറിനെ നമ്മൾ മറക്കുമ്പോൾ അയാൾ പരസ്യമായി വിഷമം അറിയിച്ചത് അതുകൊണ്ടാണ്.

എന്തായാലും 12 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ആ ലോകകപ്പ് നേട്ടത്തിന് ശേഷം. 12 വർഷങ്ങൾക്ക് ശേഷം മറ്റൊരു ക്രിക്കറ്റ് ലോകകപാപ ഇന്ത്യൻ മണ്ണിൽ നടക്കുമ്പോൾ ഇന്ത്യ മറ്റൊരു ലോകകപ്പ് ലക്ഷ്യമിടുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക